നഗരഹൃദയത്തിലെ റോ ഡ് തകർന്നിനിട്ട് 10 വർഷം; നഗരസഭ തടസം സൃഷ്ടിക്കുന്നെന്ന് കോ ൺഗ്രസ്
Wednesday, June 26, 2024 11:20 PM IST
കൊട്ടാരക്കര: നഗരസഭയുടെ ഹൃദയ ഭാഗത്തുകൂടെ കടന്നു പോകുന്ന വൃന്ദാവനം- വനിതാ പോലീസ് സ്റ്റേഷന്‍-ഗേള്‍സ് ഹൈസ്കൂള്‍ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് പത്തിലധികം വര്‍ഷങ്ങളായി. കൊട്ടാരക്കരയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ ഗേള്‍സ് ഹൈസ്കൂള്‍, നഴ്സിംഗ് കോളജ്, വനിതാ പോലീസ് സ്റ്റേഷന്‍, കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും ഈ റോഡിന്‍റെ ഓരത്താണ്.

കൊടിക്കുന്നില്‍ സുരേഷ് എംപി ഈ റോഡിന്‍റെ നിര്‍മാണത്തിനായി 20 ലക്ഷം രൂപ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിട്ടും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭരണാനുമതി ലഭിച്ചിട്ടും പണി ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ കൊട്ടാരക്കര നഗരസഭ സ്വീകരിച്ചിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന് ഗുണകരമാകും എന്ന് കണ്ടാണ് നഗരസഭ പണികള്‍ തടസപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നഗരസഭാ ഉപാധ്യക്ഷയുടെ വാര്‍ഡായിട്ടു കൂടി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു.

എത്രയും വേഗം റോഡ് പണി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കൊട്ടാരക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം തീരമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് കോശി.കെ ജോണ്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.