യുവാക്കളെ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
Tuesday, June 25, 2024 10:16 PM IST
കൊല്ലം :ഓണ്‍ലൈൻ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയിൽ.

വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവത്തിൽ പ്രവീണ്‍(26) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. വിയറ്റ്നാമിൽ അഡ്വർടൈസിങ് കന്പനിയിൽ ജോലി വാഗ്ദാനം നൽകിയാണ് പ്രതികൾ യുവാക്കളെ കംബോഡിയയിലേക്ക് അനധികൃതമായി കടത്തിയിരുന്നത്. ഇതിനായി പ്രതികൾ യുവാക്കളിൽ നിന്ന് വിസ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു.

തുടർന്ന് ടൂർ വിസയിൽ വിയറ്റനാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോട് ചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിക്കുകയും, കംബോഡിയൻ എജന്‍റുമാർ യുവാക്കളുടെ പാസ്പോർട്ടും മൊബൈൽഫോണുകളും വാങ്ങി വെച്ചതിന് ശേഷം അനധികൃതമായി അതിർത്തി കടത്തി കംബോഡിയായിൽ എത്തിക്കുകയായിരുന്നു. ഇവിടെ ഇവർക്ക് ഓണ്‍ലൈൻ തട്ടിപ്പ് നടത്തുക എന്ന ജോലിയായിരുന്നു നൽകിയിരുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവർക്ക് ടാർജറ്റ് നൽകിയിരുന്നു.

കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായ പ്രവീണ്‍ മുന്പ് കംബോഡിയയിൽ ജോലിക്കായി പോയി തട്ടിപ്പ്കാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടർന്ന് നാട്ടിൽ തിരിച്ചത്തിയ പ്രതി യുവാക്കളെ ഉയർന്ന ശന്പളം വാഗ്ദാനം ചെയ്ത് കംബോഡിയായിലേക്ക് കടത്തുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ പ്രതി ആറു മാസത്തിനുള്ളിൽ 18 ഓളം പേരെ ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. കേരള പോലീസിന്‍റെ സൈബർ വിങ്ങിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മനുഷ്യക്കടത്ത് സംഘത്തിലെ മറ്റ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.