വാളത്തൂർ ചീരമട്ടം ക്വാറി: പൗരസമിതിക്കു തിരിച്ചടി
Saturday, June 15, 2024 5:53 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂർ ചീരമട്ടം ക്വാറി വിഷയത്തിൽ പൗരസമിതിക്കു തിരിച്ചടി. ക്വാറി ലൈസൻസിക്കു അനുകൂലമായി ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ചതാണ് പൗരസമിതിക്കു പ്രഹരമായത്. ചീരമട്ടത്ത് കരിങ്കൽ ഖനനത്തിനു അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി(ഡിഡിഎംഎ)ചെയർപേഴ്സണുമായ ജില്ലാ കളക്ടർ ഡോ.രേണു രാജ് മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിക്ക് 2023 മാർച്ച് അവസാനവാരം നിർദേശം നൽകിയിരുന്നു.

ഇതിനെതിരേ ലൈസൻസി സമർപ്പിച്ച ഹർജിയിൽ ഡിഡിഎംഎ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞു. ഇതേത്തുടർന്ന് പൗരസമിതി നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചതനുസരിച്ചാണ് ചീഫ് സെക്രട്ടറി സത്യവാംഗ്‌മൂലം സമർപ്പിച്ചത്.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അംഗീകരിച്ച അപകട മേഖലയിൽനിന്നു 310 മീറ്റർ അകലെയാണ് ക്വാറിയെന്നും അതിനാൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിർദേശത്തിനു നിയമ പ്രാബല്യം ഇല്ലെന്നുമാണ് സത്യവാംഗ്‌മൂലത്തിൽ പറയുന്നത്. വയനാടിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റെഡ് സോണും ബഫർ സോണും തിരിച്ചാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

ഇതുപ്രകാരം മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ അതിർത്തിക്ക് 500 മീറ്റർ പരിധിയിൽ ഖനനം ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ഡിഡിഎംഎ വിലക്ക് ഏർപ്പെടുത്തി. ഇത് 2016ലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്‍റ് പ്ലാനിന് അനുസൃതമല്ലെന്നു സത്യവാംഗ്‌മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

വയനാട് ദുരന്ത നിവാരണ അഥോറിറ്റി അധ്യക്ഷ 2019 ഓഗസ്റ്റ് 21നും നവംബർ ഏഴിനും പുറപ്പെടുവിച്ച ഉത്തരവുകൾ സംസ്ഥാന ദുരന്ത നിവാരണ പദ്ധതി പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സംസ്ഥാനത്തിന്‍റെ സാമൂഹിക-സാന്പത്തിക ഘടകങ്ങളെയും ബാധിക്കുമെന്നാണ് സത്യവാംഗ്‌മൂലത്തിൽ പറയുന്നത്.

2005ലെ ദുരന്ത നിവാരണ നിയമത്തിലെ 31(2), 31(3)(എ), സെക്ഷൻ 71 പ്രകാരം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് മേൽ അധികാരമുണ്ട്. നിയമത്തിലെ സെക്ഷൻ 31 പ്രകാരം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ദുരന്ത നിവാരണ പദ്ധതികളേക്കാൾ സംസ്ഥാന അഥോറിറ്റിയുടെ പദ്ധതികൾക്കാണ് പ്രാമുഖ്യമെന്നും സത്യവാംഗ്‌മൂലത്തിൽ പറയുന്നു.

മൂപ്പൈനാട് പഞ്ചായത്തിലെ 12, 13 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ചീരമട്ടം. ഇവിടെ മൂന്നര ഏക്കറിൽ കരിങ്കൽ ഖനനത്തിനു 2021ലാണ് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചത്. 2019 ഓഗസ്റ്റ് ഒൻപതിന് മേപ്പാടിക്കടുത്ത് പുത്തുമല പച്ചക്കാട് ഉണ്ടായ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചീരമട്ടം ഉൾപ്പെടുന്ന പ്രദേശം റെഡ് സോണിൽ ഉൾപ്പെടുത്തിയത്.

ക്വാറി ലൈസൻസിക്ക് അനുകൂലമാണ് ചീഫ് സെക്രട്ടറിയുടെ സത്യവാംഗ്‌മൂലമെന്നും ഇതിനു പിന്നിൽ രാഷ്ടീയ ഇടപെടൽ ഉണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കരിങ്കൽ ഖനനത്തിനു അനുമതി ലഭിക്കുന്ന സാഹചര്യമാണ് സംജാതമായതെന്നു കരുതുന്നവരും പൗരസമിതി പ്രവർത്തകർക്കിടിയിലുണ്ട്.