വേലിയന്പത്ത് കാട്ടാന കൃഷി നശിപ്പിച്ചു
Sunday, June 9, 2024 6:19 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ വേലിയന്പത്ത് കാട്ടാന കൃഷി നശിപ്പിച്ചു. ഇലവുങ്കൽ സെബാസ്റ്റ്യൻ, അലക്സ് എന്നിവരുടെ കുമക്, വാഴ, കുരുമുളക് കൃഷികളാണ് നശിപ്പിച്ചത്.

പെരുമുണ്ട ശശി, പെരുമുണ്ട കാളപ്പൻ, കുന്നത്ത് സലിജ, കൊച്ചുപുരയിൽ തോമസ്, ബേബി, തങ്കച്ചൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഇറങ്ങിയിരുന്നു.
ചെതലത്ത് ഫോറസ്റ്റ് റേഞ്ചിലെ നെയ്ക്കുപ്പ സെക്ഷൻ പരിധിയിലാണ് വേലിയന്പം. സെക്ഷനിലെ ചുള്ളിക്കാട് വനത്തിൽനിന്നാണ് കിടങ്ങും വൈദ്യുത വേലിയും മറികടന്ന് വേലിയന്പത്ത് ആനകൾ എത്തുന്നത്.

സമീപപ്രദേശങ്ങളായ ചണ്ണക്കൊല്ലി, കണ്ടാമല, ഭൂദാനം, മരകാവ് എന്നിവിടങ്ങളിലും ആനശല്യം കലശലാണ്. പുലർച്ചെ പാൽ അളവുകേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി പോകാൻ കഴിയാത്ത സ്ഥിതിയിലാണ് ആളുകൾ.

തകർന്നുകിടക്കുന്ന കിടങ്ങും വേലിയും നന്നാക്കാൻ നടപടി സ്വീകരിക്കുമെന്നും വനാതിർത്തികളിൽ വാച്ചർമാരെ നിയോഗിക്കുമെന്നും നേരത്തേ ചേർന്ന ജാഗ്രതാ സമിതി യോഗത്തിൽ വനം അധികൃതർ ഉറപ്പ് നൽകിയെങ്കിലും വെറുതെയായി.