Letters
അവകാശികൾ ഇല്ലാത്ത കോടികൾ അല്ല; അറിയിക്കാത്ത കോടികൾ
അവകാശികൾ ഇല്ലാത്ത കോടികൾ അല്ല; അറിയിക്കാത്ത കോടികൾ
Sunday, June 16, 2024 12:39 AM IST
അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിൽ ഉള്ളതായി വാർത്ത കണ്ടിരുന്നു. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി ആകാം.ഇൻഷ്വറൻസ് കമ്പനികൾ, പോസ്റ്റ്‌ ഓഫീസ്, ട്രഷറി, സൊസൈറ്റി, എൻബിഎഫ്സി, ഷെയർ തുടങ്ങി മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലും പതിനായിരക്കണക്കിനു കോടി രൂപ അവകാശികൾ എത്താതെ ഇതുപോലെ കിടക്കുന്നുണ്ട്.

ഇതെല്ലാം 10 വർഷം കഴിയുമ്പോൾ റിസർവ് ബാങ്കിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ അവകാശികൾക്കു പണം ആവശ്യമില്ലാത്തതുകൊണ്ടോ അല്ല ഇതു സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം.

പലരും മരണപ്പെട്ടിരിക്കാം, പലരുടെയും രേഖകൾ നഷ്ടപെട്ടിരിക്കാം, പലരും മറന്നിരിക്കാം, പലരുടെയും ഓർമ നഷ്ടപെട്ടിരിക്കാം... ഇത്തരത്തിൽ പല കാരണങ്ങളാലുമാണ് അവകാശികൾ അന്വേഷിച്ച് എത്താത്തത്. ഏതാനും വർഷം മുമ്പു വരെ അക്കൗണ്ട് ഉടമകൾക്കു കൃത്യമായ ഇടവേളകളിൽ അറിയിപ്പുകൾ /സ്റ്റേറ്റ്മെന്‍റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു.

ഫിക്സഡ് ഡെപ്പോസിറ്റുകൾ കലാവധി തീരുന്നതിനു മുൻപ് കത്ത് വഴി നിക്ഷേപകനെ അറിയിച്ചിരുന്നു. പല കാരണങ്ങൾ പറഞ്ഞ് അതെല്ലാം സ്ഥാപനങ്ങൾ നിർത്തലാക്കി. ഡിജിറ്റൽ സംവിധാനം വന്നതോടെ പല കാരണങ്ങളാലും അവകാശികൾക്ക്‌ ഇപ്പോൾ യഥാസമയം അറിയിപ്പ് ലഭ്യമാകുന്നില്ല.

ഒരു വർഷമായിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിൽ ഉള്ള അഡ്രസിലും മറുപടി ഇല്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനും ദിവസം ഇടവിട്ട് രണ്ടുതവണയെങ്കിലും രജിസ്റ്റർ നോട്ടീസും ഇ മെയിലും അയയ്ക്കാനും അതിനുള്ള ചെലവ് അക്കൗണ്ട് ഉടമയിൽനിന്ന് ഈടാക്കാനും നിയമം ഉണ്ടാകണം. കഷ്ടപ്പെട്ടു സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നതു കടുത്ത അനീതിയാണ്.

ജയിംസ് മുട്ടിക്കൽ, അയ്യന്തോൾ, തൃശൂർ