Letters
വേണ്ടത് കൂട്ടായ ചിന്തയും പ്രവർത്തനവും
വേണ്ടത് കൂട്ടായ ചിന്തയും പ്രവർത്തനവും
Thursday, June 13, 2024 12:20 AM IST
അഡ്വ.വി.സി. സെബാസ്റ്റ്യന്‍റെ സ്വയംഭരണ കോളജുകൾ കൂടുതലായി അനുവദിക്കുന്നതിനെക്കുറിച്ചുള്ള ലേഖനം കണ്ടു. ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും വലിയ പ്രശ്നവും പരിഹാരവുമായി സ്വയംഭരണ കോളജുകളെയും പ്രൈവറ്റ് യൂണിവേഴ്സിറ്റികളെയും കാണുന്നത് മറ്റു പല അടിസ്ഥാന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനേ ഉപകരിക്കൂ. ഇന്ത്യയിലെയും വിദേശത്തെയും പല പ്രസിദ്ധമായ കോളജുകൾ അഫിലിയേറ്റഡ് ആയി നന്നായി നടക്കുന്നതു മറക്കരുത്.

ഇന്ത്യയിലെ സെന്‍റ് സ്റ്റീഫൻസ് കോളജ്, ലേഡി ശ്രീറാം കോളജ് എന്നിവയും ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളും ചില ഉദാഹരണങ്ങൾ മാത്രം. ഇവയെല്ലാംതന്നെ സർക്കാർ ശമ്പളം കൊടുക്കുന്നവയോ വലിയ പൊതു ഗ്രാന്‍റ് ഉപയോഗിച്ച് നടത്തുന്നവയോ ആണ്. ആവശ്യത്തിനുള്ള നിയന്ത്രണങ്ങൾ ഇവയ്ക്കു മേലുണ്ട്. ഓട്ടോണമസ്, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ വരുന്നതോടെ നിർധനരായവരുടെ കാര്യം ഓർക്കേണ്ടതുണ്ട്. വേണ്ടത് കൂട്ടായ ചിന്തയും പ്രവർത്തനവും ആണ്.

പ്രഫ.പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി.