Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
Tuesday, March 5, 2024 12:00 AM IST
വിദ്യാഭ്യാസവും തൊഴിൽ മേഖലയും വ്യക്തിജീവിതവും തെരഞ്ഞെടുപ്പുമെല്ലാം മതത്താൽ നിറഞ്ഞ ഒരു രാജ്യത്തിന് മതഭ്രാന്തുകൾക്ക് സഹജമായ ഉന്മാദമല്ലാതെ സ്ഥായിയായ പുരോഗതി കൈവരിക്കാനാവില്ല. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും
മതപീഡനങ്ങൾക്കും അനീതിക്കും ഇരയായി ജീവിക്കുകയാണ്.
ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുത്തിരുന്നെങ്കിൽ പാക്കിസ്ഥാൻ ഈവിധം നശിക്കുമായിരുന്നില്ല. അതായത്, മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയും മതംതന്നെ രാഷ്ട്രീയമായി മാറുകയും ചെയ്തതാണ് ആ രാജ്യം അനുഭവിക്കുന്ന രാഷ്ട്രീയ അരാജകത്വങ്ങളുടെയും സാന്പത്തികാധഃപതനത്തിന്റെയും കാരണം.
മത തീവ്രവാദ സംഘടനകളെ തൃപ്തിപ്പെടുത്തിയല്ലാതെ രാഷ്ട്രീയ പാർട്ടികൾക്കോ സൈന്യത്തിനോ അതിജീവിക്കാനാവില്ല. മതത്തെയും സൈന്യത്തെയും തൃപ്തിപ്പെടുത്തിയല്ലാതെ ഒരു ഭരണകൂടത്തിനും നിലനിൽക്കാനുമാവില്ല. രാഷ്ട്രീയത്തെ മതത്തിന്റെ തൊഴുത്തിൽ കെട്ടുന്ന രാജ്യങ്ങൾക്കെല്ലാം നാളെ സംഭവിക്കാനിരിക്കുന്നത് എന്താണെന്നറിയാൻ ഇന്നു പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി.
ഇന്നലെ അധികാരമേറ്റ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയുടെ നേതാവല്ല. കൂടുതൽ സീറ്റു കിട്ടിയ പിടിഐയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ജയിലിലുമാണ്. അവിടെ കിടന്നുകൊണ്ട് അദ്ദേഹം നിയന്ത്രിച്ച തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായി.
പക്ഷേ, കാര്യമൊന്നുമില്ല. എതിരാളികൾ കൂട്ടുകെട്ടുണ്ടാക്കി അധികാരത്തിലെത്തി. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് രണ്ടാം തവണ പ്രധാനമന്ത്രിയാകുന്ന ഷെഹ്ബാസ്. രാഷ്ട്രീയ വൈരികളായ പിഎംഎൽ-എൻ, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരാണ് പിടിഐക്കെതിരേ ഒന്നിച്ചുകൂടി അധികാരം പങ്കിടുന്നത്.
ഇമ്രാൻ ഖാനെ അധികാരത്തിൽനിന്ന് ഒഴിവാക്കുക എന്നല്ലാതെ മറ്റു കാര്യങ്ങളിലൊന്നും യോജിപ്പില്ലാത്തവരാണ് രണ്ടു പാർട്ടികളും. അതുപോലെ, ഷെഹ്ബാസിനു പകരം ഇമ്രാൻ പ്രധാനമന്ത്രിയായാൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്നു ചോദിച്ചാൽ ഒന്നുമില്ല എന്നു പറയാം.
കാരണം, ആര് അധികാരത്തിലെത്തിയാലും മതത്തിന്റെയും സൈന്യത്തിന്റെയും തിട്ടൂരങ്ങളെ അതിജീവിക്കാൻ കഴിയില്ല. മതരാഷ്ട്രത്തിന്റെ ചിന്താധാരകൾ പണ്ടേ പാക്കിസ്ഥാന്റെ ബാധ്യതയായി മാറിക്കഴിഞ്ഞു. രാജ്യത്തുനിന്നു ഭീകരത തുടച്ചുനീക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഷെഹ്ബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുതന്നെ പറഞ്ഞു.
പക്ഷേ, നടക്കാൻ പോകുന്നില്ല. 1947ൽ പാക്കിസ്ഥാൻ ഉണ്ടായതുതന്നെ മതത്തിന്റെ പേരിലാണ്. തുടർന്നങ്ങോട്ട് മതത്തെ ഭരണത്തിലും ജീവിതത്തിലും എങ്ങനെ ലയിപ്പിക്കാമെന്ന ഗവേഷണത്തിലായിരുന്നു അധികാരത്തിലെത്തിയവർ. ഇതിനിടയിൽ ഇസ്ലാമിക തീവ്രവാദം സ്വാഭാവിക വളർച്ച നേടുകയും ചെയ്തു.
ഇന്ത്യയോ തുടക്കത്തിൽതന്നെ മതേതര രാജ്യമായി മാറുകയും പുരോഗതിയിലേക്കു ചുവടുവയ്ക്കുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യസമര പാരന്പര്യവും മതേതര വീക്ഷണവും നെഹ്റു ഉൾപ്പെടെയുള്ള നേതാക്കളുടെ വിശാല ചിന്താഗതിയും നിശ്ചയദാർഢ്യവും അതിനു സഹായകമായി.
പരാധീനതകളിൽനിന്ന് ഇന്ത്യ പുരോഗതി നേടി. അതിന്റെ അടിത്തറയിലാണ് രാജ്യം ഇന്നും തലയുയർത്തി നിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചാന്ദ്രപര്യവേക്ഷണം വിജയിപ്പിച്ചപ്പോൾ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് നവാസ് ഷെരീഫ് പറഞ്ഞത്, “ഇന്ത്യ ചന്ദ്രനിലെത്തി; പാക്കിസ്ഥാന് ഇതുവരെ ഭൂമിയിൽ നിവർന്നുനിൽക്കാൻ പോലും സാധിച്ചിട്ടില്ല.’’
എന്നായിരുന്നു. മൂന്നു പ്രാവശ്യം പ്രധാനമന്ത്രിയായിരുന്നയാളാണ് പറഞ്ഞതെന്നോർക്കണം. വിദ്യാഭ്യാസവും തൊഴിൽ മേഖലയും വ്യക്തിജീവിതവും തെരഞ്ഞെടുപ്പുമെല്ലാം മതത്താൽ നിറഞ്ഞ ഒരു രാജ്യത്തിന് മതഭ്രാന്തുകൾക്ക് സഹജമായ ഉന്മാദമല്ലാതെ സ്ഥായിയായ പുരോഗതി കൈവരിക്കാനാവില്ല. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപീഡനങ്ങൾക്കും അനീതിക്കും ഇരയായി ജീവിക്കുകയാണ്.
മതതീവ്രവാദികൾ ന്യൂനപക്ഷങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അവരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നതും കോടതികൾ ഇരകളെ തള്ളിപ്പറയുന്നതുമൊന്നും വാർത്തയല്ല. മതനിന്ദ ആരോപിച്ചാൽ ഏതു നിരപരാധികളുടെയും ജീവിതം തുലയ്ക്കാനാകും.
പാക്കിസ്ഥാൻ ഐഎംഎഫിൽനിന്നും ചൈനയിൽനിന്നും വാങ്ങിക്കൂട്ടിയ വായ്പകളുടെ പലിശ കൊടുക്കാൻ മാത്രം പുതിയ വായ്പ എടുക്കേണ്ട ഗതികേടിലാണ്. ഇന്ത്യൻ വ്യവസായി ടാറ്റയുടെ കന്പനികളുടെ വിപണി മൂല്യം 365 ബില്യൺ ഡോളർ ആണെങ്കിൽ ഐഎംഎഫിന്റെ കണക്കനുസരിച്ചു പാക്കിസ്ഥാന്റെ മൊത്തം ജിഡിപി ഏകദേശം 341 ബില്യൺ ഡോളർ മാത്രമാണ്. കൂടുതലെന്തു പറയാൻ!
പാക്കിസ്ഥാനെ മതം രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യട്ടെ. പക്ഷേ, വൈവിധ്യാധിഷ്ഠിതമായൊരു രാജ്യത്തെ രക്ഷപ്പെടാൻ അനുവദിക്കാതിരിക്കണമെങ്കിൽ അതിനെ മതരാഷ്ട്രമാക്കിയാൽ മതിയെന്ന് പാക്കിസ്ഥാൻ വിളിച്ചുപറയുന്നുണ്ട്; ആരു കേട്ടാലും ഇല്ലെങ്കിലും.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
Latest News
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയിൽ
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല; മന്ത്രി കൃഷ്ണന്‍കുട്ടി
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
Latest News
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയിൽ
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല; മന്ത്രി കൃഷ്ണന്‍കുട്ടി
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top