ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
Tuesday, March 5, 2024 12:00 AM IST
വിദ്യാഭ്യാസവും തൊഴിൽ മേഖലയും വ്യക്തിജീവിതവും തെരഞ്ഞെടുപ്പുമെല്ലാം മതത്താൽ നിറഞ്ഞ ഒരു രാജ്യത്തിന് മതഭ്രാന്തുകൾക്ക് സഹജമായ ഉന്മാദമല്ലാതെ സ്ഥായിയായ പുരോഗതി കൈവരിക്കാനാവില്ല. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും
മതപീഡനങ്ങൾക്കും അനീതിക്കും ഇരയായി ജീവിക്കുകയാണ്.


ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുത്തിരുന്നെങ്കിൽ പാക്കിസ്ഥാൻ ഈവിധം നശിക്കുമായിരുന്നില്ല. അതായത്, മതത്തെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയും മതംതന്നെ രാഷ്‌ട്രീയമായി മാറുക‍യും ചെയ്തതാണ് ആ രാജ്യം അനുഭവിക്കുന്ന രാഷ്‌ട്രീയ അരാജകത്വങ്ങളുടെയും സാന്പത്തികാധഃപതനത്തിന്‍റെയും കാരണം.

മത തീവ്രവാദ സംഘടനകളെ തൃപ്തിപ്പെടുത്തിയല്ലാതെ രാഷ്‌ട്രീയ പാർട്ടികൾക്കോ സൈന്യത്തിനോ അതിജീവിക്കാനാവില്ല. മതത്തെയും സൈന്യത്തെയും തൃപ്തിപ്പെടുത്തിയല്ലാതെ ഒരു ഭരണകൂടത്തിനും നിലനിൽക്കാനുമാവില്ല. രാഷ്‌ട്രീയത്തെ മതത്തിന്‍റെ തൊഴുത്തിൽ കെട്ടുന്ന രാജ്യങ്ങൾക്കെല്ലാം നാളെ സംഭവിക്കാനിരിക്കുന്നത് എന്താണെന്നറിയാൻ ഇന്നു പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി.

ഇന്നലെ അധികാരമേറ്റ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയുടെ നേതാവല്ല. കൂടുതൽ സീറ്റു കിട്ടിയ പിടിഐയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ജയിലിലുമാണ്. അവിടെ കിടന്നുകൊണ്ട് അദ്ദേഹം നിയന്ത്രിച്ച തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായി.

പക്ഷേ, കാര്യമൊന്നുമില്ല. എതിരാളികൾ കൂട്ടുകെട്ടുണ്ടാക്കി അധികാരത്തിലെത്തി. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്‍റെ ഇളയ സഹോദരനാണ് രണ്ടാം തവണ പ്രധാനമന്ത്രിയാകുന്ന ഷെഹ്ബാസ്. രാഷ്‌ട്രീയ വൈരികളായ പിഎംഎൽ-എൻ, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരാണ് പിടിഐക്കെതിരേ ഒന്നിച്ചുകൂടി അധികാരം പങ്കിടുന്നത്.

ഇമ്രാൻ ഖാനെ അധികാരത്തിൽനിന്ന് ഒഴിവാക്കുക എന്നല്ലാതെ മറ്റു കാര്യങ്ങളിലൊന്നും യോജിപ്പില്ലാത്തവരാണ് രണ്ടു പാർട്ടികളും. അതുപോലെ, ഷെഹ്ബാസിനു പകരം ഇമ്രാൻ പ്രധാനമന്ത്രിയായാൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്നു ചോദിച്ചാൽ ഒന്നുമില്ല എന്നു പറയാം.

കാരണം, ആര് അധികാരത്തിലെത്തിയാലും മതത്തിന്‍റെയും സൈന്യത്തിന്‍റെയും തിട്ടൂരങ്ങളെ അതിജീവിക്കാൻ കഴിയില്ല. മതരാഷ്‌ട്രത്തിന്‍റെ ചിന്താധാരകൾ പണ്ടേ പാക്കിസ്ഥാന്‍റെ ബാധ്യതയായി മാറിക്കഴിഞ്ഞു. രാജ്യത്തുനിന്നു ഭീകരത തുടച്ചുനീക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഷെഹ്ബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്പുതന്നെ പറഞ്ഞു.

പക്ഷേ, നടക്കാൻ പോകുന്നില്ല. 1947ൽ പാക്കിസ്ഥാൻ ഉണ്ടായതുതന്നെ മതത്തിന്‍റെ പേരിലാണ്. തുടർന്നങ്ങോട്ട് മതത്തെ ഭരണത്തിലും ജീവിതത്തിലും എങ്ങനെ ലയിപ്പിക്കാമെന്ന ഗവേഷണത്തിലായിരുന്നു അധികാരത്തിലെത്തിയവർ. ഇതിനിടയിൽ ഇസ്‌ലാമിക തീവ്രവാദം സ്വാഭാവിക വളർച്ച നേടുകയും ചെയ്തു.

ഇന്ത്യയോ തുടക്കത്തിൽതന്നെ മതേതര രാജ്യമായി മാറുകയും പുരോഗതിയിലേക്കു ചുവടുവയ്ക്കുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്വാതന്ത്ര്യസമര പാരന്പര്യവും മതേതര വീക്ഷണവും നെഹ്റു ഉൾപ്പെടെയുള്ള നേതാക്കളുടെ വിശാല ചിന്താഗതിയും നിശ്ചയദാർഢ്യവും അതിനു സഹായകമായി.

പരാധീനതകളിൽനിന്ന് ഇന്ത്യ പുരോഗതി നേടി. അതിന്‍റെ അടിത്തറയിലാണ് രാജ്യം ഇന്നും തലയുയർത്തി നിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചാന്ദ്രപര്യവേക്ഷണം വിജയിപ്പിച്ചപ്പോൾ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് നവാസ് ഷെരീഫ് പറഞ്ഞത്, “ഇന്ത്യ ചന്ദ്രനിലെത്തി; പാക്കിസ്ഥാന് ഇതുവരെ ഭൂമിയിൽ നിവർന്നുനിൽക്കാൻ പോലും സാധിച്ചിട്ടില്ല.’’

എന്നായിരുന്നു. മൂന്നു പ്രാവശ്യം പ്രധാനമന്ത്രിയായിരുന്നയാളാണ് പറഞ്ഞതെന്നോർക്കണം. വിദ്യാഭ്യാസവും തൊഴിൽ മേഖലയും വ്യക്തിജീവിതവും തെരഞ്ഞെടുപ്പുമെല്ലാം മതത്താൽ നിറഞ്ഞ ഒരു രാജ്യത്തിന് മതഭ്രാന്തുകൾക്ക് സഹജമായ ഉന്മാദമല്ലാതെ സ്ഥായിയായ പുരോഗതി കൈവരിക്കാനാവില്ല. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപീഡനങ്ങൾക്കും അനീതിക്കും ഇരയായി ജീവിക്കുകയാണ്.

മതതീവ്രവാദികൾ ന്യൂനപക്ഷങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അവരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നതും കോടതികൾ ഇരകളെ തള്ളിപ്പറയുന്നതുമൊന്നും വാർത്തയല്ല. മതനിന്ദ ആരോപിച്ചാൽ ഏതു നിരപരാധികളുടെയും ജീവിതം തുലയ്ക്കാനാകും.

പാക്കിസ്ഥാൻ ഐഎംഎഫിൽനിന്നും ചൈനയിൽനിന്നും വാങ്ങിക്കൂട്ടിയ വായ്പകളുടെ പലിശ കൊടുക്കാൻ മാത്രം പുതിയ വായ്പ എടുക്കേണ്ട ഗതികേടിലാണ്. ഇന്ത്യൻ വ്യവസായി ടാറ്റയുടെ കന്പനികളുടെ വിപണി മൂല്യം 365 ബില്യൺ ഡോളർ ആണെങ്കിൽ ഐഎംഎഫിന്‍റെ കണക്കനുസരിച്ചു പാക്കിസ്ഥാന്‍റെ മൊത്തം ജിഡിപി ഏകദേശം 341 ബില്യൺ ഡോളർ മാത്രമാണ്. കൂടുതലെന്തു പറയാൻ!

പാക്കിസ്ഥാനെ മതം രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യട്ടെ. പക്ഷേ, വൈവിധ്യാധിഷ്ഠിതമായൊരു രാജ്യത്തെ രക്ഷപ്പെടാൻ അനുവദിക്കാതിരിക്കണമെങ്കിൽ അതിനെ മതരാഷ്‌ട്രമാക്കിയാൽ മതിയെന്ന് പാക്കിസ്ഥാൻ വിളിച്ചുപറയുന്നുണ്ട്; ആരു കേട്ടാലും ഇല്ലെങ്കിലും.