Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. പക്ഷേ, തന്റെ ഭർത്താവിന്റെ പ്രാണനെടുത്തവരുടെ പ്രാണൻ തനിക്കാവശ്യമില്ലെന്ന മനോഭാവം, രാഷ്ട്രീയമെന്നാൽ തീരാപ്പകയുടെ രക്തമുദ്രകളല്ലെന്ന ഓർമപ്പെടുത്തലായിരിക്കുന്നു. നിശ്ചയദാർഢ്യത്തിനൊപ്പം മൂല്യമുള്ള രാഷ്ട്രീയം!
ടി.പി. ചന്ദ്രശേഖരൻ വധത്തിലെ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയോടൊപ്പം പ്രാധാന്യമുള്ളതാണ് അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ. രമ എംഎൽഎ നടത്തിയ പ്രതികരണം.
കൊടുംകുറ്റവാളികളാണെങ്കിലും പ്രതികൾക്കു വധശിക്ഷ കിട്ടണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നില്ല. ജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്നായിരുന്നു രമയുടെ പ്രതികരണം. പകയുടെ രാഷ്ട്രീയത്തോട് പരിഷ്കൃതലോകത്തിന്റെ ഭാഷയിൽ അവർ പ്രതികരിച്ചിരിക്കുന്നു. രമയുടെ ധാർമികതയും രാഷ്ട്രീയ നിലപാടുമൊന്നും പ്രതികൾക്കോ അവരെ ആയുധമണിയിച്ചവർക്കോ ബോധ്യമാകണമെന്നില്ല.
പക്ഷേ, രാഷ്ട്രീയമെന്നാൽ വിയോജിക്കുന്നവരെ കുലംകുത്തിയെന്നു ചാപ്പ കുത്തി കൊല്ലാൻ നിർത്തുന്നതല്ലെന്നു കരുതുന്നവർക്ക് മഹത്തരമായി തോന്നും. കാരണം, പൈശാചികമാംവിധം അന്പത്തൊന്നു വെട്ടേറ്റ് കൊല്ലപ്പെട്ടൊരു നേതാവിന്റെ ഭാര്യ, അവരുടെ ജീവിതത്തെ കീഴ്മേൽ മറിച്ച പ്രതികളെക്കുറിച്ചാണ് അതു പറഞ്ഞത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. പക്ഷേ, തന്റെ ഭർത്താവിന്റെ പ്രാണനെടുത്തവരുടെ പ്രാണൻ തനിക്കാവശ്യമില്ലെന്ന മനോഭാവം, രാഷ്ട്രീയമെന്നാൽ തീരാപ്പകയുടെ രക്തമുദ്രകളല്ലെന്ന ഓർമപ്പെടുത്തലായിരിക്കുന്നു. നിശ്ചയദാർഢ്യത്തിനൊപ്പം മൂല്യമുള്ള രാഷ്ട്രീയം!
ടി.പി. ചന്ദ്രശേഖരൻവധത്തിലെ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ എംഎൽഎ അടക്കം സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ആറു പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഇരട്ടിയാക്കി. പ്രതികൾക്ക് 20 വർഷത്തേക്ക് ശിക്ഷയിൽ ഇളവു നൽകരുതെന്നും കോടതി വ്യക്തമാക്കി.
കീഴ്കോടതി വെറുതെ വിട്ട രണ്ടുപേർക്കു ജീവപര്യന്തം തടവുശിക്ഷ നൽകുകയും ചെയ്തു. അതിലൊരാളായ കെ.കെ. കൃഷ്ണൻ, ടി.പി.യുടെ തല തെങ്ങിൻപൂക്കുലപോലെ ചിതറുമെന്നു പ്രസംഗിച്ചയാളാണ്. 2012 മേയിൽ നടത്തിയ കൊലപാതകത്തിൽ തിരിച്ചറിയാനാവാത്തവിധം ടി.പി.യുടെ മുഖം വെട്ടിനുറുക്കുകയും ചെയ്തു.
കോഴിക്കോട് വടകരയ്ക്കടുത്തു വള്ളിക്കാട്ടുവച്ച് ഇന്നോവ കാറിൽ പിന്തുടർന്ന കൊലയാളികൾ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആശയപരമായ വിയോജിപ്പിനെത്തുടർന്ന് 2009ൽ പാർട്ടി വിട്ട ടി.പി. വടകരയിലെ ഒഞ്ചിയത്ത് റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) രൂപീകരിച്ചതിന്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
തങ്ങൾക്കതിൽ പങ്കില്ലെന്നു സിപിഎം ആവർത്തിക്കുന്നതിനിടെ പ്രതികൾക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊടുത്തു. ജയിലിലായിരുന്ന പ്രതികൾ യഥേഷ്ടം ഫോൺ ഉപയോഗിക്കുന്നതും കണക്കറ്റ് പരോൾ നേടി പുറത്തിറങ്ങി ആഘോഷമായി ജീവിക്കുന്നതും ബന്ധുക്കൾക്ക് പണം കിട്ടുന്നതുമെല്ലാം വാർത്തയായിരുന്നു. രാഷ്ട്രീയബന്ധങ്ങളുണ്ടെങ്കിൽ കൊലപാതകവും ജയിൽ ജീവിതവുമൊക്കെ സുഖജീവിതത്തിനു തടസമല്ലെന്ന അഹങ്കാരത്തിനു കോടതിവിധി ഇത്തിരിയെങ്കിലും പ്രഹരമേൽപ്പിച്ചിട്ടുണ്ട്.
പ്രതികൾ കോടതിയിൽ പറഞ്ഞത്, തങ്ങളുടെ മാതാപിതാക്കളെ, ഭാര്യയെ, മക്കളെ... ഒക്കെ സംരക്ഷിക്കേണ്ടതിനാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു. മറ്റൊരു കുടുംബത്തിന്റെ സംരക്ഷകനെ ഇല്ലാതാക്കിയവരുടെ കുടുംബസ്നേഹവും ഉത്തരവാദിത്വബോധവും കോടതി പരിഗണിക്കാതിരുന്നത് കൊലക്കത്തിയുമായി ഇപ്പോഴും വിലസുന്ന രാഷ്ട്രീയ ദുർന്നടപ്പുകാർക്ക് പാഠമാകട്ടെ! നേതാക്കന്മാരുടെ ഉത്തരവു കേട്ട് കത്തിയുമായി ഇറങ്ങുന്ന പാർട്ടി അടിമകൾക്കു രണ്ടാമതൊന്ന് ആലോചിക്കാൻ ഈ കോടതിവിധി അവസരം കൊടുത്തിട്ടുണ്ട്.
ടി.പി. വധക്കേസിലെ പ്രതികൾ ശിക്ഷ കേട്ടുകഴിഞ്ഞും ഉല്ലാസത്തോടെ കൈവീശി ജയിലിലേക്കു പോകുന്നതാണ് കേരളം കണ്ടത്. അവരുടെ കുറ്റബോധമോ പശ്ചാത്താപമോ ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, അവരുടെ കുടുംബാംഗങ്ങളെല്ലാം കുറ്റവാളിമനസുള്ളവരാകണമെന്നില്ല. കൊലയാളീബന്ധുവെന്ന തുടച്ചാൽ പോകാത്തൊരു അടയാളമാണ് പ്രതികൾ തങ്ങളുടെ അനന്തര തലമുറകളുടെ ശിരസിൽ കോറിയിട്ടിരിക്കുന്നത്.
ജയിലിനു പുറത്തെ തടവുകാരാണ് ആ മനുഷ്യരിൽ ചിലരെങ്കിലും. പുറമേ കാണുന്നതല്ല രാഷ്ട്രീയത്തിന്റെ അകവും നേതാക്കളുടെ മനവുമെന്ന് കേരളത്തോട് ആവർത്തിച്ചു പറഞ്ഞ സംഭവമായിരുന്നു ടി.പി. വധം. എന്നിട്ടും ഹിംസയെ വരിക്കാത്ത രമ, കൊടികെട്ടിയ കുറ്റവാളികൾക്കു മുന്നിൽ ഉപേക്ഷിക്കാനുള്ളതല്ല രാഷ്ട്രീയമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
Latest News
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാവരെയും വിട്ടയച്ചു
Latest News
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാവരെയും വിട്ടയച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top