Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Play Audio
ഭരണഘടനയെന്ന പ്രാണപ്രതിഷ്ഠ
Friday, January 26, 2024 12:00 AM IST
ഭരണഘടന നിലവിൽ വന്ന് 75 വർഷങ്ങളാകുമ്പോഴും ജാതിചിന്തയും മതഭ്രാന്തും ഭരണകർത്താക്കളുടെ സർവാധിപത്യ പ്രവണതകളും നിലനിൽക്കുകയാണെങ്കിൽ അത് ഭരണഘടനയുടെ കുഴപ്പമല്ല, ഭരിക്കുന്നവരുടെ അപചയവും ജനങ്ങളുടെ ജാഗ്രതയില്ലായ്മയുമാണ്.
എന്റേതാണ് ഇന്ത്യയെന്ന് അവകാശബോധത്തോടെയും ആത്മവിശ്വാസത്തോടെയും പറയാൻ ജാതി-മത-വർണ വ്യത്യാസമില്ലാതെ ഓരോ പൗരനെയും ധൈര്യപ്പെടുത്തുകയും അതിനായി പ്രയത്നിക്കാൻ ഭരണകൂടങ്ങളെ ബാധ്യസ്ഥരാക്കുകയും അപഭ്രംശങ്ങളെ തടയുകയും ചെയ്യുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75-ാം വർഷത്തിലേക്കു കടക്കുകയാണ്.
അങ്ങനെ നമ്മൾ ഒരു പരമാധികാര റിപ്പബ്ലിക്കായി. ഇന്ത്യയിലെ ജനങ്ങളായ നമ്മെ ലോകത്തിനു മുന്നിൽ ശിരസുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയത് ഈ ഭരണഘടനയാണ്. അതേസമയം, അതിന്റെ ആമുഖത്തിലുള്ള സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും മുന്പെന്നത്തേക്കാളുമധികം ചർച്ച ചെയ്യപ്പെടുകയാണ്. ഏതെങ്കിലും വിധത്തിലുള്ള ആശങ്കകളാണ് അത്തരമൊരു ചർച്ചയ്ക്കു നിദാനമെങ്കിൽ, ഭരിക്കുന്നവർ രാജ്യത്തിന്റെ ഹൃദയസ്പന്ദനത്തിനു കാതോർക്കാൻ സമയമായിട്ടുണ്ടെന്നാണ് അർഥം.
1948ലാണ് ഭരണഘടനാ നിർമാണ സഭ ഭരണഘടനയുടെ കരട് അവതരിപ്പിച്ചത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും നിയമസഭകളുടെയും ഭരണഘടനാ നിർമാണ സഭയുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് 1949 നവംബർ 26ന് അന്തിമ അംഗീകാരമായി. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണ സഭ ഒപ്പുവയ്ക്കുകയും 26ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഭരണഘടനയുടെ ശിൽപി ഡോ. ബി.ആർ. അംബേദ്കർ ആണെങ്കിൽ ആമുഖത്തിന്റെ ശിൽപി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്.
“ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന ആമുഖം ഭരണഘടനയുടെ ആത്മാവാണ്. പരിഷ്കൃതലോകത്തെ അഭിസംബോധന ചെയ്യുന്നൊരു കവിതപോലെ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്ന ആമുഖം. ഈ റിപ്പബ്ലിക് ദിനത്തിൽ, ഭരണഘടനയുടെ ആമുഖമെങ്കിലും വായിക്കാനായാൽ നാം ഇന്ത്യയെ കണ്ടെത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഭരണഘടന നിലവിൽ വന്ന് 75 വർഷങ്ങളാകുമ്പോഴും ജാതിചിന്തയും മതഭ്രാന്തും ഭരണകർത്താക്കളുടെ സർവാധിപത്യ പ്രവണതകളും നിലനിൽക്കുകയാണെങ്കിൽ അത് ഭരണഘടനയുടെ കുഴപ്പമല്ല, ഭരിക്കുന്നവരുടെ അപചയവും ജനങ്ങളുടെ ജാഗ്രതയില്ലായ്മയുമാണ്. മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് ആശങ്കപ്പെടുകയും മുന്നറിയിപ്പു നൽകുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഭരണഘടനയുടെ കാവലാകേണ്ട അധികാരകേന്ദ്രങ്ങളെ ഓഡിറ്റിംഗിനു വിധേയമാക്കേണ്ടതുണ്ട്.
ഒരു പൊതുതെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിൽ പാർലമെന്റ് അംഗങ്ങൾക്ക് സവിശേഷമായ കടമയുണ്ട്. രാഷ്ട്രീയ പാർട്ടികളോടും അതിന്റെ നേതാക്കളോടുമുള്ള അതിരറ്റ ആരാധനയിലും വിധേയത്വത്തിലും ഭയത്തിലും ജനപ്രതിനിധികൾ ഈ കടമ മറക്കരുത്. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന കോടിക്കണക്കിനുവരുന്ന വോട്ടർമാരും ഇതൊക്കെ ഗൗരവത്തിൽ ചിന്തിക്കണം.
ഒരിക്കൽ നഷ്ടപ്പെട്ടാൽ പെട്ടെന്നൊന്നും തിരിച്ചുപിടിക്കാൻ കഴിയുന്നതല്ല ജനാധിപത്യവും അതു നൽകുന്ന സ്വാതന്ത്ര്യവും. റിപ്പബ്ലിക് ദിനാഘോഷത്തിലെ പരേഡുകളല്ല, ഭരണഘടനയോടുള്ള കൂറാണ് കാതൽ. റിപ്പബ്ലിക് ദിനത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വേറെയുമുണ്ട്.
കോടാനുകോടി പാവങ്ങളെ പാവങ്ങളായിത്തന്നെ നിലനിർത്തി ചെറിയൊരു കൂട്ടം സന്പന്നർ അവരുടെ ഭണ്ഡാരങ്ങൾ വിപുലമാക്കുന്നത് എങ്ങനെയാണ്? മതേതരമെന്ന് ആമുഖത്തിൽ തന്നെ പറയുന്ന ഭരണഘടന നിലനിൽക്കെ മതത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുകയും ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്? അഴിമതിക്കെതിരേ യുദ്ധം നടത്തുന്നവർ എന്തുകൊണ്ടാണ് ചില ദിക്കുകളിലേക്കു മാത്രം കുതിരയോടിക്കുന്നത്? എന്തുകൊണ്ടാണ് ദളിതരും ആദിവാസികളും വേട്ടയാടപ്പെടുന്നത്? ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വാസം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ളിടത്ത് ഇപ്പോഴത്തെ അവസ്ഥയെന്താണ്? മാധ്യമസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ലോകത്തെ മൂന്നാമത്തെ സാന്പത്തികശക്തിയാകാൻ കുതിക്കുന്പോൾ എങ്ങനെയാണ് 125 രാജ്യങ്ങളുള്ള പട്ടിണിസൂചികയിൽ 111-ാം നന്പറായി നാം എണ്ണപ്പെട്ടത്? പരമാധികാര രാജ്യമായിട്ടും എന്തുകൊണ്ടാണ് പോലീസിനും പട്ടാളത്തിനും വഴങ്ങാതെ മണിപ്പുരിൽ സായുധസംഘങ്ങൾ അഴിഞ്ഞാടുന്നത്? എന്തുകൊണ്ടാണ് സ്ത്രീകൾ മാനഭംഗത്തിനിരയാകുകയും നഗ്നരായി തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നത്? എത്രയെത്ര ചോദ്യങ്ങളാണ് ഉത്തരം കാത്ത് മഴയത്തു നിൽക്കുന്നത്?
പ്രകടനപരതകളാലും വായാടിത്തങ്ങളാലും രാഷ്ട്രീയ പാർട്ടികൾക്കു തെരഞ്ഞെടുപ്പുകൾ ജയിക്കാനായേക്കും. പക്ഷേ, ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് എല്ലാവർക്കും തോന്നാൻ ഏറെ കാത്തിരിക്കേണ്ടിവരും. എങ്കിലും മുറുകെപ്പിടിക്കാം, പ്രതീക്ഷയ്ക്ക് എല്ലാ വകുപ്പുകളുമുള്ള ഭരണഘടനയെ. ജനാധിപത്യത്തിന്റെ ശ്രീകോവിലിനു ഭരണഘടനയെന്ന പ്രാണപ്രതിഷ്ഠയാൽ കരുത്തേകാൻ ഇതാണു സമയം.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
Latest News
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റിന്റീസ് ടീമിനെ പ്രഖ്യാപിച്ചു
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
Latest News
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റിന്റീസ് ടീമിനെ പ്രഖ്യാപിച്ചു
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top