Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നശിപ്പിച്ചവർ കൊടുക്കട്ടെ നഷ്ടപരിഹാരം
Monday, August 7, 2023 10:47 PM IST
കുലയ്ക്കാറായ വാഴകൾ വെട്ടിക്കളഞ്ഞ സംഭവം സംസ്ഥാനത്ത് ആദ്യമല്ല. പക്ഷേ, അതൊക്കെ ചെയ്തത് സാമൂഹികവിരുദ്ധരായിരുന്നു. ആദ്യമായാണ് സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികവിരുദ്ധ വേഷം കെട്ടിയത്.
കർഷകനോട് എന്തു ദ്രോഹം ചെയ്താലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്കും ബോധ്യമായി. അതിന്റെ ഫലമാണ് കോതമംഗലം വാരപ്പെട്ടിയിൽ ഓണത്തിനു വെട്ടി വിൽക്കാവുന്ന പരുവത്തിൽ നിന്ന 406 കുലവാഴകൾ അഹന്തയുടെ കൊടുവാളിനാൽ വെട്ടിനിരത്തിയത്. ഹൈടെൻഷൻ ലൈനിനു ചുവട്ടിലായതിനാലാണ് വെട്ടിക്കളഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു? ഒരു വാഴ ലൈനിൽ മുട്ടിയാൽ ആ പ്രദേശത്തേതു മുഴുവനും നശിപ്പിക്കാൻ നാട്ടിലെന്താ ഗുണ്ടാരാജാണോ? വീഴ്ചയില്ലെന്നു കെഎസ്ഇബി പറഞ്ഞാൽ തീരുന്നതല്ല പ്രശ്നം. ഇതു വീഴ്ചയല്ലെങ്കിൽ അതിനു കാരണമായ നിയമം മാറ്റിയേ തീരൂ. ഇത്രയും വലിയ മുടിവു നടത്തിയ ഉദ്യോഗസ്ഥർ എത്ര വലിയവനായാലും ഏതു പാർട്ടിക്കാരനായാലും മറുപടി പറയണം. ഏത്തക്കായയുടെ വിപണിവില വച്ച് കർഷകനു നഷ്ടപരിഹാരം നൽകണം; ഖജനാവിൽനിന്നല്ല, വകതിരിവില്ലാതെ തോന്ന്യാസം കാണിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽനിന്ന്.
വാരപ്പെട്ടി കാവുംപുറം തോമസും മകൻ അനീഷും ഓണത്തിനു വിളവെടുക്കാൻ നിർത്തിയിരുന്ന വാഴകളാണ് യാതൊരു മുന്നറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്ച വൈദ്യുതിവകുപ്പ് ജീവനക്കാർ വെട്ടിക്കളഞ്ഞത്. രണ്ടു വാഴയില വെട്ടിയാൽ തീരാവുന്ന പ്രശ്നമാണ് ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ ദാരുണസംഭവമായി മാറിയത്. ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിക്കളഞ്ഞതിനാൽ നഷ്ടപരിഹാരം ലഭിക്കില്ല. മൂർച്ചയുള്ള കത്തിയുണ്ടെങ്കിൽ ഒരു വാഴ വെട്ടിക്കളയാൻ ഉദ്യോഗസ്ഥന് ഒരു സെക്കൻഡ് മതി. പക്ഷേ, കർഷകന്റെ ഒരു വർഷത്തെ അധ്വാനമാണത്. കുലയ്ക്കാറായ വാഴകൾ വെട്ടിക്കളഞ്ഞ സംഭവം സംസ്ഥാനത്ത് ആദ്യമല്ല. പക്ഷേ, അതൊക്കെ ചെയ്തത് സാമൂഹികവിരുദ്ധരായിരുന്നു. ആദ്യമായാണ് സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികവിരുദ്ധ വേഷം കെട്ടിയത്. കർഷകനു നഷ്ടപരിഹാരം കൊടുത്താൽ മാത്രം പോരാ; ഇനി ആവർത്തിക്കാൻ പാടില്ലാത്തതിനാൽ ഉത്തരവാദികൾ ശിക്ഷിക്കപ്പെടുകയും വേണം.
വിഷയം ഗൗരവമുള്ളതാണെന്നും അറിയിപ്പില്ലാതെ വാഴകൾ വെട്ടിനിരത്തിയത് ന്യായീകരിക്കാനാവില്ലെന്നുമാണ് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത്. അന്വേഷണത്തിന് ട്രാൻസ്മിഷൻ ഡയറക്ടറെ നിയോഗിച്ചെന്നും നടപടിയെടുക്കുമെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു. ഈ പ്രതികരണങ്ങളൊക്കെ ജനരോഷം തണുപ്പിക്കാൻ മാത്രമാകരുത്. മികച്ച കർഷകൻകൂടിയായ വൈദ്യുതി മന്ത്രി സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കിരയായ പാവപ്പെട്ട കർഷകരുടെ വേദനയും നഷ്ടവും മനസിലാക്കണം. അതുപോലെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ ലൈൻ താഴ്ന്നിട്ടുണ്ടോയെന്നും അന്വേഷിക്കണം.
കോതമംഗലത്ത് കൃഷി നശിപ്പിച്ചിടത്ത് ആദ്യമായല്ല വാഴക്കൃഷി നടത്തുന്നത്. പക്ഷേ, അരുതെന്ന് ഒരിക്കൽപോലും ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. അവരെ സംബന്ധിച്ച് ഇത് സാന്പത്തികനഷ്ടം മാത്രമല്ല. അതിരാവിലെ കൃഷിത്തോട്ടത്തിലിറങ്ങുന്ന കർഷകർ ഇരുട്ടിയാലും മടങ്ങിപ്പോകാതെ ഓരോ പുതുനാന്പും തൊട്ടുതലോടി നടക്കുന്നവരാണ്. ഒരു വാഴവിത്തുപോലും നട്ടുവളർത്തിയിട്ടില്ലാത്തവർ മിനിറ്റുകൾകൊണ്ട് അതൊക്കെ വെട്ടിവീഴ്ത്തുന്പോൾ കൊള്ളുന്നത് കർഷകന്റെ നെഞ്ചിലാണ്. ലോകത്ത് എന്തു സംഭവിച്ചാലും നയാപൈസ കുറയാതെ മാസാമാസം അക്കൗണ്ടിലെത്തുന്ന ശന്പളം കൈപ്പറ്റുന്നവർക്ക് കർഷകന്റെ അനിശ്ചിതാവസ്ഥകളും തീരാദുരിതങ്ങളുമൊന്നും മനസിലാകില്ല. അത്തരം തിരിച്ചറിവുള്ള ഒരു മനുഷ്യനും ചെയ്യില്ല ഇമ്മാതിരി ദ്രോഹം.
വൈദ്യുതിലൈനിൽ സ്പർശിക്കുന്ന വിധത്തിലുള്ള ചെടികളും വൃക്ഷങ്ങളും നീക്കം ചെയ്യേണ്ടതാണെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. പക്ഷേ, അതു ശത്രുതാമനോഭാവത്തോടെ ആകരുത്. ആരുടെ പുരയിടത്തിലും കയറി വിളകൾ ഉൾപ്പെടെ വെട്ടിനിരത്തുന്ന ജീവനക്കാർ അതെല്ലാം തോന്നിയപടി വലിച്ചെറിഞ്ഞിട്ടാണ് പോകാറുള്ളത്. ഇത്തരം പ്രാകൃതരീതിയൊന്നും ലോകത്ത് ഒരിടത്തുമില്ല. കേരളത്തെപ്പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സംസ്ഥാനത്ത് വൈദ്യുതിലൈൻ പോകുന്ന വഴിയൊക്കെ കാലിയാക്കിയിടുന്നത് അപ്രായോഗികവുമാണ്. അതേസമയം, അപകടകാരണമാകുന്നത് വെട്ടിനീക്കുകയും വേണം. ടച്ചിംഗ് വെട്ടൽ കരാറടിസ്ഥാനത്തിലാണ് ചെയ്യുന്നത്. എന്നാൽ, കരാറുകാരോ കെഎസ്ഇബി ഉദ്യോഗസ്ഥരോ ഇവർക്കൊപ്പം ഉണ്ടാകാറില്ലാത്തതിനാൽ സ്ഥലത്തെത്തുന്ന തൊഴിലാളികൾ തോന്നിയതെല്ലാം വെട്ടിനിരത്തുകയാണു പതിവ്. ഒരു വാഴ വെട്ടേണ്ടിടത്ത് ഒരു പ്രദേശം വെളുപ്പിച്ചുപോയാലും ഒന്നും സംഭവിക്കില്ലെന്ന ധാർഷ്ട്യം ഇനി വേണ്ട.
കെഎസ്ഇബിയിലെ വെട്ടിനിരത്തലുകാരായ ഉദ്യോഗസ്ഥർക്ക് ഓണത്തിന് മുൻകൂർ ശന്പളമുൾപ്പെടെ നൽകാൻ പരക്കം പായുകയാണല്ലോ സർക്കാർ. കോതമംഗലത്തെ തോമസ് ചേട്ടനും മകൻ അനീഷും കൊടുക്കുന്ന നികുതിപ്പണംകൂടിയാണ് ആ ശന്പളം. വാഴ വെട്ടിവയവർക്ക് ശന്പളം കൊടുക്കുന്നതിനുമുന്‍പ് വളർത്തിയവർക്കു നഷ്ടപരിഹാരം കൊടുക്കണം. നെല്ലും തേങ്ങയുമൊക്കെ സംഭരിച്ചതിന്റെ വിലപോലും കൊടുക്കാതെ കർഷകരെ ദ്രോഹിക്കുന്ന സർക്കാർ ഇമ്മാതിരി നാശംകൂടി നടത്തിയാൽ കേരളത്തിലെ കാർഷികരംഗം എങ്ങനെ രക്ഷപ്പെടും? ഉപകാരം ചെയ്യാത്തവർ ഉപദ്രവംകൂടി തുടങ്ങിയിരിക്കുന്നുവെന്നാണോ കരുതേണ്ടത്?
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
Latest News
ജോസ് ആലുക്കാസ് ഷോറൂമിലെ മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം: അന്റോണിയോ ഗുട്ടെറസ്
പൈലറ്റ് ജോലി കഴിഞ്ഞു പോയി; മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി
പ്രശ്നങ്ങൾക്ക് പരിഹാരമില്ല; മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരുടെ ചട്ടപ്പടി സമരം ഇന്ന് മുതല്‍
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 10 പേർ ചികിത്സയിൽ
Latest News
ജോസ് ആലുക്കാസ് ഷോറൂമിലെ മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം: അന്റോണിയോ ഗുട്ടെറസ്
പൈലറ്റ് ജോലി കഴിഞ്ഞു പോയി; മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി
പ്രശ്നങ്ങൾക്ക് പരിഹാരമില്ല; മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരുടെ ചട്ടപ്പടി സമരം ഇന്ന് മുതല്‍
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 10 പേർ ചികിത്സയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top