Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
ട്രാഫിക് നിയമലംഘനങ്ങളും റോഡുകളുടെ തകരാറുകളും സിഗ്നലുകളുടെ അപാകതകളുംമൂലം ഇവിടെ ദിവസവും എത്രയോ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയോ കൃത്യവിലോപമോ ജാഗ്രതക്കുറവോ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും ആർക്കുമെതിരേ നടപടി ഉണ്ടാകുന്നില്ല.
കോവിഡ് കാലത്തു നിർത്തിവച്ചിരുന്ന വാഹനപരിശോധനകൾ മോട്ടോർ വാഹനവകുപ്പ് വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. വാഹനങ്ങളുടെ ജനൽച്ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതും അവ കർട്ടനിട്ടു മറയ്ക്കുന്നതുമൊക്കെ വാഹനത്തിലുള്ളത് ആരൊക്കെയെന്നു കാണാൻ സാധിക്കില്ല എന്നതിനാൽ നിരോധിച്ചിട്ടുള്ളതാണ്. വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകളും കർട്ടനുകളും പിടിപ്പിച്ചിരുന്ന മിക്കവരും ഇതുസംബന്ധിച്ചു നടപടി ആരംഭിച്ച കാലത്തുതന്നെ അവ നീക്കംചെയ്തിരുന്നു. അധികാരപദവികളിലുള്ളവരും അധികാരകേന്ദ്രങ്ങളിൽ സ്വാധീനശക്തിയുള്ളവരുമായ പലരുമാണു നിയമം അനുസരിക്കാതിരുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ഞായറാഴ്ച പുനരാരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ആദ്യഘട്ടത്തിൽ 1250 രൂപയാണു പിഴ ഈടാക്കുന്നത്. തുടർന്നു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്കു കടക്കുമെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
റോഡ് സുരക്ഷയും വാഹനസുരക്ഷയും പൊതുജനസുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കേണ്ടതുതന്നെയാണ്. അതിൽ അലംഭാവവും പക്ഷപാതിത്വവും പാടില്ല. രാജ്യത്തെ നിയമങ്ങൾ പൗരന്മാർക്കെല്ലാം ഒരുപോലെ ബാധകമാണ്. ആളുകളുടെ സ്ഥാനമാനങ്ങൾക്കോ വലിപ്പച്ചെറുപ്പത്തിനോ ഇതിൽ പ്രത്യേക പരിഗണനയൊന്നുമില്ല. തിരുവനന്തപുരത്ത് ഞായറാഴ്ച വാഹനപരിശോധന നടത്തിയപ്പോൾ ഡിസിസി പ്രസിഡന്റിന്റെ കർട്ടനിട്ട വാഹനം തടഞ്ഞുനിർത്തുകയും മന്ത്രിയുടെ കർട്ടനിട്ട വാഹനം പരിശോധിക്കാതെ വിടുകയും ചെയ്തുവെന്ന് ആക്ഷേപമുണ്ട്. ഇത്തരം തരംതിരിവുകൾ പരിശോധനയുടെ ആത്മാർഥതയെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ സംശയത്തിനും അവമതിപ്പിനുമിടയാക്കും. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരുടെയും മുഖ്യമന്ത്രിയുടെയും വാഹനങ്ങൾക്കു മാത്രമേ പരിശോധനയിൽ ഇളവുള്ളുവെന്ന് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നതാണ്. നിയമങ്ങൾ നടപ്പാക്കുന്നതു പക്ഷപാതപരമല്ലെന്നും നീതിപൂർവകമാണെന്നും പൊതുജനങ്ങൾക്കു ബോധ്യപ്പെടണം. എങ്കിലേ അതിനോടു സർവാത്മനാ സഹകരിക്കാൻ എല്ലാവരും തയാറാകൂ.
വെറും പ്രതിച്ഛായ മിനുക്കൽ പ്രചാരണക്കസർത്തുകളായി ഇത്തരം പരിശോധനകൾ മാറാതിരിക്കാനും ശ്രദ്ധിക്കണം. വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനെക്കാളും കർട്ടനിടുന്നതിനെക്കാളും എത്രയോ കൂടുതൽ ഗൗരവതരമായ ഗതാഗത നിയമലംഘനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അധികൃതർ അവ കാണാതെ പോവുകയോ അവയ്ക്കുനേരേ കണ്ണടയ്ക്കുകയോ ചെയ്യുകയാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കലും അപകടങ്ങൾ ഇല്ലാതാക്കലും ഗതാഗതക്കുരുക്കുകൾ തടയലുമാണമല്ലോ വാഹനഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യങ്ങൾ നേടുന്നതിനു സർക്കാരോ മോട്ടോർ വാഹന- ഗതാഗത വകുപ്പ് അധികൃതരോ 100 ശതമാനം ആത്മാർഥതയോടെ ഇടപെടുന്നുണ്ടെന്നു പറയാനാകുമോ? ട്രാഫിക് നിയമലംഘനങ്ങളും റോഡുകളുടെ തകരാറുകളും സിഗ്നലുകളുടെ അപാകതകളുംമൂലം ഇവിടെ ദിവസവും എത്രയോ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്. സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയോ കൃത്യവിലോപമോ ജാഗ്രതക്കുറവോ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും ആർക്കുമെതിരേ നടപടി ഉണ്ടാകുന്നില്ല. ആരെങ്കിലും ഇതു പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരസ്പരം സഹായിച്ച് കുറ്റക്കാരെ രക്ഷപ്പെടുത്തും. ഇതു നീതിയാണോ? പരിചയമില്ലാത്ത നഗരങ്ങളിലും മറ്റും എത്തുന്നവർ ദിശാസൂചികളുടെ അഭാവംമൂലം വട്ടംകറങ്ങി ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതും കുഴപ്പത്തിലാകുന്നതുമായ സംഭവങ്ങളും ധാരാളം. ഇതിന് ആരാണു തെറ്റുകാർ?
റോഡുകൾ വളരെയധികം വികസിപ്പിച്ചാലും അവയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം കൂടുതൽ വാഹനങ്ങളാണ് ഇന്നു നിരത്തിലിറങ്ങുന്നത്. വേഗം ലക്ഷ്യസ്ഥാനത്തെത്താൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടു മത്സരയോട്ടം നടത്തുന്നവരുടെ എണ്ണവും കൂടുന്നു. വലിയ തിരക്കുള്ള നഗരങ്ങളിലും പാതകളിലുമാണു ട്രാഫിക് നിയമലംഘനങ്ങൾ കൂടുതൽ. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നമട്ടിലാണ് കാര്യങ്ങൾ. നിയമവിരുദ്ധമായി ഇടതുവശത്തുകൂടെ ഓവർടേക്കിംഗും യുടേൺ എടുക്കലുമെല്ലാം യഥേഷ്ടം നടക്കുന്നു. ഇതു തങ്ങളുടെ അവകാശമാണ് എന്ന മട്ടിലാണ് മിക്ക ഇരുചക്രവാഹനക്കാരുടെയും ഓട്ടോറിക്ഷക്കാരുടെയും പെരുമാറ്റം. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നതിൽ ബസ് ഡ്രൈവർമാരും മോശമല്ല. ഇത്തരം മത്സരയോട്ടങ്ങൾ കൂടുതൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നു. ട്രാഫിക് നിയമങ്ങൾ പാലിച്ചു ക്യൂ തെറ്റിക്കാതെ മര്യാദയ്ക്കു വണ്ടിയോടിക്കുന്നവർ പിന്തള്ളപ്പെട്ടുപോകുന്നു. ഇവരുടെയും സമയത്തിനു വിലയുണ്ട്. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നവരെയും അങ്ങനെ ട്രാഫിക് കുരുക്കുകളും അപകടങ്ങളും ഉണ്ടാക്കുന്നവരെയും തടയണം. അനധികൃതമായി പാർക്കിംഗ് നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കാനും അനുവദിക്കരുത്. രാത്രികാലങ്ങളിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതു ചിലപ്പോൾ അപകടങ്ങൾക്കും കാരണമാകുന്നു. എല്ലാത്തരം ഗതാഗതനിയമലംഘനങ്ങൾക്കുമെതിരെയും ബോധവത്കരണവും നടപടികളും ആവശ്യമുണ്ട്. പല അവിവേകങ്ങളും അറിവില്ലായ്മകളും ബോധവത്കരണത്തിലൂടെ തിരുത്താൻ കഴിയും. എന്നാൽ, ശിക്ഷകൊണ്ടേ മര്യാദ പഠിക്കൂ എന്ന ശാഠ്യമുള്ളതുപോലെയാണു വാഹനവുമായി വഴിയിലേക്കിറങ്ങുന്ന പലരുടെയും പെരുമാറ്റം.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
Latest News
നീറ്റ് യുജി പരീക്ഷ ഇന്ന്
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂന്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
Latest News
നീറ്റ് യുജി പരീക്ഷ ഇന്ന്
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂന്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top