പക്ഷിപ്പനി: ജില്ലയിൽ ജാഗ്രതാ നിർദേശം
Sunday, April 28, 2024 5:48 AM IST
കോട്ടയം: ജില്ലയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ജില്ലയിലും ജാഗ്രതാ നിർദേശം.
ജില്ലയിലെ വാഴപ്പള്ളി പഞ്ചായത്തിൽ താറാവ്, കോഴി ഇറച്ചി, മുട്ട എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിലെ 20, 21 വാർഡിലെ പാറാൽ പടിഞ്ഞാറ് ഭാഗത്തെ കുമങ്കരി- ഓടറ്റി പാടശേഖരത്തിലെ 1,300 താറാവുകൾ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെ ജില്ല അതീവ ജാഗ്രതയിലാണ്.

രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള ഹൈ റിസ്ക് ഗ്രൂപ്പിൽപ്പെട്ട പക്ഷികളുമായി ഇടപെടുന്ന കർഷകർ, പക്ഷി ഫാമുകളിലെ ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ, ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ, പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലാൻ നിയോഗിക്കപ്പെടുന്ന സംഘങ്ങൾ തുടങ്ങിയവർ ജാഗ്രത പുലർത്തണം.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഇറച്ചി, മുട്ട കുറഞ്ഞത് 70 ഡിഗ്രി സെന്‍റിഗ്രേഡിൽ ചൂടാക്കി മാത്രം കഴിക്കണം.

പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക. രോഗാണു വിമുക്തമാക്കാൻ ശാസ്ത്രീയമായ കൈകഴുകൽ രീതികൾ ശീലിക്കുക.

രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്.

രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി കത്തിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണം.

ചത്ത പക്ഷികളുടെയോ രോഗം ബാധിച്ചവയെയോ ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.