മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സത്യഗ്രഹ സമരത്തിന് ഇന്നു രണ്ടുവയസ്
Saturday, April 20, 2024 3:51 AM IST
മാടപ്പള്ളി: സംസ്ഥാനത്ത് സൂപ്പര്‍ഹിറ്റായ മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന് ഇന്നു രണ്ടുവയസ്. ചിട്ടയോടും അച്ചടക്കത്തോടുംകൂടെ നാട്ടുകാര്‍ മുടക്കംകൂടാതെ നടത്തുന്ന ഈ സമരം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്.

സമരപ്പന്തല്‍ കെട്ടിയ അന്നുമുതല്‍ ഇന്നോളം എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെയാണ് സത്യഗ്രഹസമരം നടക്കുന്നത്. നിര്‍ദിഷ്ട പദ്ധതിയിലൂടെ ഭൂമിയും വീടും നഷ്ടമാകുന്നവരാണ് ദിവസവും ഈ സമരപ്പന്തലില്‍ ആവേശപൂര്‍വം അണിനിരക്കുന്നത്.

സില്‍വര്‍ലൈന്‍വിരുദ്ധ ജനകീയസമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി വെങ്കോട്ടയിലാണ് പന്തൽക്കെട്ടി നടത്തുന്ന സത്യഗ്രഹ സമരമാണ് രണ്ടുവര്‍ഷം പിന്നിടുന്നത്. കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെമേല്‍ പോലീസെടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.

സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് മഞ്ഞക്കല്ലുമായി എത്തിയ വാഹനങ്ങളും ഉദ്യോഗസ്ഥരെയും കരുത്തോടെ തടഞ്ഞതും ഇവര്‍ക്കെതിരേ പോലീസ് നടത്തിയ മൃഗീയമായ അതിക്രമവും രാഷ്‌ട്രീയ കേരളം ശ്രദ്ധിച്ച സംഭവമായിരുന്നു. വീടും സ്ഥലവും നഷ്ടപ്പെടുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് 2022 മാര്‍ച്ച് 17ന് മാടപ്പള്ളിയിൽ ശക്തമായ പ്രതിഷേധവും ചെറുത്തുനില്‍പ്പും നടത്തിയത്.

പോലീസ് അതിക്രൂരമായി റോഡിലൂടെ വലിച്ചിഴച്ച റോസ്‌ലിന്‍ ഫിലിപ്പിന്‍റെ പുരയിടത്തിൽ സമരപ്പന്തല്‍ കെട്ടി 2022 ഏപ്രില്‍ 20നാണ് സമരത്തിനു തുടക്കംകുറിച്ചത്. ഇന്നു രാവിലെ 10ന് ചേരുന്ന സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.

പ്രശ്‌സത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തും. സില്‍വര്‍ലൈന്‍വിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ എം.പി. ബാബുരാജ്, സെക്രട്ടറി എസ്. രാജീവന്‍, ജോസഫ് എം. പുതുശേരി തുടങ്ങിയവര്‍ പ്രസംഗിക്കും.