ശതമാനം കുറഞ്ഞു, കാരണക്കാരായി ഉച്ചവെയിലും യന്ത്രത്തകരാറും
Sunday, April 28, 2024 4:00 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞതിനു പ്രധാന കാരണക്കാരായി കണ്ടെത്തിയിരിക്കുന്നത് ഉച്ചവെയിലിനെയും യന്ത്രങ്ങളെയുമാണ്. ഉച്ചവെയിലിന്‍റെ കാഠിന്യം ഏറുന്നതിനു മുമ്പേ വോട്ടിംഗ് കേന്ദ്രത്തിലെത്തി വോട്ട് ചെയ്തു മടങ്ങണമെന്ന് ആഗ്രഹിച്ചവരാണ് വോട്ടര്‍മാരില്‍ ഏറിയ പങ്കും. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ പോളിംഗ് ബൂത്തുകളിലുണ്ടായ തിരക്ക് ഇതു സ്ഥിരീകരിക്കുന്നതായിരുന്നു.

പത്തോടെ വെയിലിന്‍റെ കാഠിന്യം ഏറുമെന്നും പുറത്തേക്ക് ഇറങ്ങാന്‍ തന്നെ ബുദ്ധിമുട്ടാകുമെന്നും മനസിലാക്കിയാണ് വോട്ടര്‍മാര്‍ രാവിലെ തന്നെ എത്തിയത്. എന്നാല്‍ പലയിടത്തും വോട്ടിംഗ് നടപടികള്‍ താമസിച്ചത് വിനയായി. യന്ത്രങ്ങളുടെ തകരാറാണ് പ്രധാന കാരണമായത്. തകരാറുകള്‍ പരിഹരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ഇതോടെ പോളിംഗ് ബൂത്തുകളിലെ നിര നീളുന്നതു കണ്ട് പലരും മടങ്ങിപ്പോയി. വീടുകളിലേക്ക് മടങ്ങിയ പ്രായമായവരിലേറെയും പിന്നീട് വോട്ട് ചെയ്യാന്‍ വന്നതുമില്ല. വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും സാവധാനമാണ് പ്രവര്‍ത്തിച്ചത്. ചില ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കും തിരക്ക് വര്‍ധിപ്പിച്ചു.

പോളിംഗ് ബൂത്തുകളുടെ പുറത്തേക്ക് ക്യൂ നീണ്ടപ്പോള്‍ വെയിലില്‍നിന്നു സുരക്ഷ നല്‍കാനായി ടര്‍പ്പാളിന്‍ ഷീറ്റു കൊണ്ടുള്ള തണലാണ് ഉണ്ടായിരുന്നത്. ഇതിനുള്ളിലെ ചൂട് സഹിക്കാനാകാതെ പലരും പിന്‍വാങ്ങി. ഉച്ചമുതല്‍ മിക്ക പോളിംഗ് സ്‌റ്റേഷനുകളും ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. വൈകുന്നേരത്തോടെ കൂടുതല്‍ പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

വോട്ടര്‍പട്ടികയും പോരാ

വോട്ടര്‍പട്ടികയിലുള്ള പല പേരുകാരും സ്ഥലത്തില്ലാത്തവരും മരിച്ചുപോയവരുമൊക്കെയാണ്. മരിച്ചു പോയ ആളിന്‍റെ പേരില്‍ വീട്ടില്‍ വോട്ട് നടന്നതും ആറന്മുള മണ്ഡലത്തിലാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഭവനസന്ദര്‍ശനം നടത്തി തയാറാക്കിയ പട്ടിക ഇപ്പോള്‍ ബിഎല്‍ഒമാരാണ് അപ്‌ഡേറ്റ് ചെയ്തുവരുന്നത്. ഓരോ വര്‍ഷവും വോട്ടര്‍ പട്ടിക പുതുക്കാറുണ്ട്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഇത് ആവര്‍ത്തിക്കും.

പുതുതായി 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കുമ്പോള്‍ ഒഴിവാക്കപ്പെടേണ്ട പേരുകള്‍ നല്ലൊരു പങ്കും നീക്കാറേയില്ല. പട്ടികയില്‍ പേരുള്ളവരില്‍ നല്ലൊരു പങ്കും നാടുവിട്ടവരാണ്.

സമീപകാലത്തായി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയിലുണ്ടായ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അതിശക്തമായുള്ള ജില്ലയാണ് പത്തനംതിട്ട. ഇവരെല്ലാംതന്നെ പട്ടികയില്‍ പേരുകാരാണ്. പോളിംഗ് ശതമാനത്തിലെ കുറവിന് ഇതും ഒരു കാരണമാകുന്നുണ്ട്.