രാത്രികാല തീവണ്ടികളുടെ സ്റ്റോപ്പ്: തിരുവല്ലയുടെ ആവശ്യം പരിഗണിച്ചില്ല
Sunday, April 28, 2024 4:19 AM IST
തിരുവല്ല: ട്രെയിനുകളുടെ സ്റ്റോപ്പിനുവേണ്ടി മുറവിളി കൂട്ടുന്ന തിരുവല്ലയോടും സമീപ സ്റ്റേഷനുകളോടുമുള്ള സമീപനങ്ങളില്‍ ഇരട്ടത്താപ്പ്. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനെന്ന പരിഗണന പോലും ലഭിക്കാത്ത തിരുവല്ലയോടുള്ള അവഗണന തുടരുന്നു. വരുമാനത്തില്‍ മുന്നിലായിട്ടും രാത്രികാല തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാന്‍ റെയില്‍വേ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം.

മലബാര്‍ മേഖലയില്‍ നിന്നും തിരുവല്ല വഴി കടന്നുപോകുന്ന മൂന്ന് പ്രധാനപ്പെട്ട തീവണ്ടികളുടെ സ്റ്റോപ്പാണ് പുനഃ സ്ഥാപിക്കാനുള്ളത്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്‌റ്റോപ്പുകളാണിവ. മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ്, മധുര - തിരുവനന്തപുരം അമ ത എക്‌സ്പ്രസ്, നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് എന്നിവയുടെ സ്റ്റോപ്പുകള്‍ സമീപ റെയില്‍വേ സ്റ്റേഷനുകളില്‍ പുന സ്ഥാപിച്ചിട്ടും തിരുവല്ലയോടുള്ള വിവേചന തുടരുകയാണ.് വടക്കോട്ടുള്ള യാത്രയില്‍ മൂന്ന് ട്രെയിനുകളും തിരുവല്ലയില്‍ നിര്‍ത്തുന്നുമുണ്ട്.

മലബാര്‍ മേഖലയില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി യാത്രക്കാരാണ് ഈ ട്രെയിനുകളെ ആശ്രയിക്കുന്നത്. തിരുവല്ലയില്‍ ഇവയ്ക്ക് സ്‌റ്റോപ്പില്ലെന്നറിയാതെ തീവണ്ടിയില്‍ കയറുന്നവരുമുണ്ട്.

രാത്രികാലത്ത് തിരുവല്ലയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളുമാണിവ. ഇവയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തത് രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിലാണെന്നു പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനുശേഷമേ ഇനി ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാനാകൂവെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുമുണ്ട്.

സ്റ്റോപ്പ് നയം തിരുവല്ലയ്ക്കു ബാധകമാകുന്നില്ല

ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പെങ്കിലും എന്ന സമീപനം പോലും തിരുവല്ലയുടെ കാര്യത്തില്‍ പല ട്രെയിനുകള്‍ക്കും ഇല്ല. സമീപ സ്റ്റേഷനുകളില്‍ ഒരേ ജില്ലയില്‍ തന്നെയുള്ളവയാണ്. ബി ഗ്രേഡില്‍പെട്ട സ്റ്റേഷനുകളില്‍ സ്്‌റ്റോപ്പുള്ള ട്രെയിനുകള്‍ വരുമാനത്തില്‍ എ ഗ്രേഡായി കണക്കാക്കുന്ന തിരുവല്ലയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് തുടരുകയാണ്. വന്ദേഭാരതിനടക്കം തിരുവല്ലയ്ക്കു സ്റ്റോപ്പ് വേണമെന്നാവശ്യവും നിലവിലുണ്ട്. വിവേക് എക്‌സ്പ്രസിനും തിരുവല്ലയില്‍ സ്റ്റോപ്പ് അനദിച്ചിട്ടില്ല.

തിരുവല്ലയില്‍ സ്റ്റോപ്പിനുവേണ്ടി നിവേദനം നല്‍കുമ്പോഴെല്ലാം സ്‌റ്റോപ്പുകള്‍ തമ്മിലുള്ള അന്തരം, ട്രെയിനുകളുടെ റണ്ണിംഗ് സമയം, യാത്രക്കാരുടെ എണ്ണം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ മറ്റു സ്റ്റേഷനുകള്‍ക്കൊന്നും ഇതു ബാധകമായിട്ടില്ല.

പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനെന്ന നിലയില്‍ പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, കുമ്പനാട്, മല്ലപ്പള്ളി, നിരണം, പരുമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ തിരുവല്ലയിലേക്കാണെത്തുന്നത്. ഇവയൊന്നും പക്ഷേ റെയില്‍വേയുടെ കണക്കില്‍പെടുന്നില്ലെന്നു മാത്രം.