കുന്പഴ മാസ്റ്റർ പ്ലാൻ; 250ലധികം പരാതികൾ : ആശങ്ക മാറാതെ പ്രദേശവാസികൾ
Saturday, April 20, 2024 3:51 AM IST
പത്തനംതിട്ട: നഗരസഭ തയാറാക്കിയ കുന്പഴ മാസ്റ്റർ പ്ലാൻ സംബന്ധിച്ചു ലഭിച്ചത് 250 ലേറെ പരാതികൾ. പത്തനംതിട്ട നഗരാസൂത്രണത്തിലെ കുന്പഴ പ്ലാനുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാനുള്ള അവസാനസമയം കഴിഞ്ഞ വ്യാഴാഴ്ചായിരുന്നു. ഇതിനുള്ളിൽ വ്യക്തികൾ, സംഘടനകൾ തുടങ്ങിയവരുടേതുൾപ്പെടെ 250 പരാതികളാണ് നഗരസഭയിൽ ലഭിച്ചത്. കുന്പഴ വികസന സമിതി മാസ് പെറ്റീഷൻ നൽകിയതു കൂടാതെയാണിത്.

വിജ്ഞാപനം ചെയ്ത ഒരു പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് പരാതിക്കാർ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് ആറിന് കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തശേഷമാണ് കുന്പഴയുമായി ബന്ധപ്പെട്ടു പൊതുജനാഭിപ്രായം തേടിയതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

നഗരസഭാ കൗൺസിലിൽ പോലും വിശദമായ ചർച്ചകൾക്കു വിധേയമാക്കാതെയാണ് വിജ്ഞാപനം പുറത്തുവന്നത്. 2022 ഫെബ്രുവരി 25ലെ നഗരസഭാ കൗൺസിൽ പ്രമേയമാണ് ഗസറ്റ് വിജ്ഞാപനത്തിന് ആധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ‌എന്നാൽ, കൗൺസിൽ യോഗം ഇതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയിട്ടില്ലെന്ന് കൗൺസിലർമാർ പറയുന്നു.

കുന്പഴ വികസനം

പത്തനംതിട്ട നഗരത്തിന്‍റെ ഉപനഗരമെന്ന നിലയിലാണ് കുന്പഴയിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നത്. ഇതിന്‍റെ ഭാഗമായാണ് നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന കുന്പഴ ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചുറ്റമുള്ള സ്ഥലങ്ങളുടെ വികസനം ലക്ഷ്യമാക്കിയും കുന്പഴ ജംഗ്ഷൻ ആൻഡ് സറൗണ്ടിംഗ്-പത്തനംതിട്ട എന്ന വിശദ നഗരാസൂത്രണ പദ്ധതി തയാറാക്കിയത്.

35.82 ഹെക്ടറിലാണ് വികസന പദ്ധതികൾ നിർദേശിക്കപ്പെട്ടത്. ഇതിനാവശ്യമായ സർവേ നന്പർ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് ആശങ്കകൾ ഉണ്ടായത്. ആസൂത്രണ പ്രദേശത്തിന്‍റെ മാപ്പ് മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ ഉണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്പോഴും ഇതു ലഭ്യമായിരുന്നില്ല.

വിജ്ഞാപനം വന്നതോടെ പ്രദേശവാസികൾ പലതരത്തിലുള്ള ആശങ്കകൾ അറിയിച്ചിരുന്നു. വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുമെന്ന പേരിൽ വസ്തുക്കൾ മാറ്റിയിടേണ്ട സാഹചര്യമുണ്ടാകും. പൊതുസ്ഥാപനങ്ങളുടേതടക്കം സ്ഥലം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. മത്സ്യമാർക്കറ്റ് വികസനത്തിനായി ഏറ്റെടുക്കാൻ നിർദേശിക്കപ്പെട്ട സ്ഥലം അച്ചൻകോവിലാറിന്‍റെ തീരമാണ്. ഇതു നദിജലം മലിനപ്പെടാൻ കാരണമാകും.

പിഎം റോഡിനു വീതി കൂടും

കുന്പഴ ജംഗ്ഷൻ വഴി കടന്നുപോകുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് വീതി കൂട്ടണമെന്നതാണ് നിർദേശം. ഇതനുസരിച്ച് കുന്പഴ എംഡിഎൽപി സ്കൂൾ മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡിന്‍റെ വീതി 30 മീറ്ററായി ഉയർത്തണമെന്നാണ് നിർദേശം.

നിലവിൽ 15 മീറ്റർ വീതിയുള്ള റോഡ് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇരുഭാഗങ്ങളിലും സ്ഥലം ഏറ്റെടുക്കണമെന്നാണ് നിർദേശം.

മത്സ്യമാർക്കറ്റിനുവേണ്ടി ഉൾപ്പെടെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തേക്കുമെന്ന പേരിൽ മാറ്റിയിടുന്ന സ്ഥലം ഉടമകൾക്കു കൈമാറാനാകില്ല.

38 ഹെക്ടർ മാത്രം സ്കീമിലെന്ന് നഗരസഭ

38 ഹെക്ട‌ർ ഭൂമി മാത്രമാണ് കുമ്പഴ സ്‌കീമിൽ ഉൾപ്പെടുന്നതെന്ന് നഗരസഭ അധികൃതർ. കുമ്പഴ-തിരുവല്ല റോഡിൽ സെന്‍റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിലേക്കുള്ള പ്രവേശന കവാടം മുതൽ വെട്ടൂർ റോഡിൽ സെന്‍റ് സൈമൺ ചർച്ച് റോഡ് വരെയുള്ള കുമ്പഴ ജംഗ്ഷനോട് ചേർന്നുള്ള ഭാഗങ്ങൾ മാത്രമാണ് സ്കീമിൽ ഉൾപ്പെടുന്നത്.

ഈ പ്രദേശങ്ങളെല്ലാം 1984 മുതൽ നിലവിൽ ഉണ്ടായിരുന്ന കുമ്പഴ സ്‌കീമിൽ ഉൾപ്പെടുന്നവയാണെന്നും നഗരസഭ വിശദീകരിക്കുന്നു. നിലവിൽ ഉണ്ടായിരുന്ന സ്‌കീം പരിഷ്‌കരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്‌തിട്ടുള്ളത്. കൂടുതൽ പ്രദേശങ്ങൾ പുതിയ സ്‌കീമിൽ ഉൾപ്പെടുത്തിട്ടില്ലെന്നും പറയുന്നു.

പദ്ധതി പ്രദേശത്തെ നിലവിലുള്ള കെട്ടിടങ്ങളും ആരാധനാലയങ്ങളുടെ ചില ഭാഗങ്ങളും പൊളിച്ചു നീക്കേണ്ടി വരും എന്നാണ് പ്രചരണം. നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ സ്ക‌ീമിൽ നിർദേശമില്ല.

പുനലൂർ മൂവാറ്റുപുഴ റോഡിന് നിലവിൽ ഉണ്ടായിരുന്ന സ്കീമിൽ 21 മീറ്ററും റോഡിന് ഇരു വശങ്ങളിലായി 4.5 മീറ്റർ വീതം ബിൽഡിംഗ് ലൈനുമാണ് നിർദേശിച്ചിരുന്നത്. അന്നുമുതൽ 30 മീറ്റർ ആയിരുന്നു നിലവിലുണ്ടായിരുന്നത്. ഇപ്പോഴത്തെ പദ്ധതിയിൽ ബിൽഡിംഗ് ലൈൻ ഒഴിവാക്കി മൊത്തം 30 മീറ്റർ എന്ന് മാറ്റം വരുത്തുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നാണ് വിശദീകരണം.

കഴിഞ്ഞ 40 വർഷമായി പദ്ധതി പ്രദേശത്ത് വാസഗൃഹങ്ങൾ അല്ലാതെ 750 ചതുരശ്ര അടി വിസ്‌തീർണം ഉള്ള വാണിജ്യ കെട്ടിടങ്ങൾ നിർമിക്കാൻ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. 1500 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്കും 2500 ചതുരശ്ര അടി വരെയുള്ള വിദ്യാഭ്യാസ കെട്ടിടങ്ങൾക്കും 1500 ചതുരശ്ര അടി വരെയുള്ള ആരാധനാലയങ്ങൾക്കും മുഖ്യ നഗരാസൂത്രകന്‍റെ അനുമതി ആവശ്യമായിരുന്നു.

എന്നാൽ, പുതുക്കിയ സ്‌കീമിൽ 2000 ചതുരശ്ര അടി വരെയുളള എല്ലാവിധ താമസ ഉയോഗങ്ങൾക്കും, സാമൂഹ്യ സാംസ്കാരിക സ്ഥാപനങ്ങൾക്കും, മതപഠനം ഉപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നഗരസഭാ സെക്രട്ടറിക്കും അതിനുമുകളിൽ ജില്ലാ നഗരാസൂത്രകനും അനുമതി നൽകാം.