പ്രളയം: തകർന്ന റോഡുകൾ നന്നാക്കാൻ 1000 കോടി നല്കും
പ്രളയം: തകർന്ന റോഡുകൾ നന്നാക്കാൻ 1000 കോടി നല്കും
Wednesday, August 15, 2018 1:19 AM IST
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന് ഒന്നാം ഘട്ടമായി 1000 കോടി രൂപയ്ക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുളള റോഡുകൾ നന്നാക്കുന്നതിന് 200 കോടി രൂപയുടെ ഭരണാനുമതി നൽകാനും തീരുമാനിച്ചു.

പേമാരിയിൽ 8420 കിലോമീറ്റർ റോഡുകൾ തകർന്നതായാണ് മരാമത്ത് വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുളളത്.ഇതു നന്നാക്കുന്നതീന് 2700 കോടി രൂപയാണ് മരാമത്തു വകുപ്പ് ചോദിച്ചതെങ്കിലും ആദ്യ ഘട്ടമായി 1000 കോടി അനുവദിക്കുകയായിരുന്നു. അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്.


തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതു മായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്തു മന്ത്രി ജി. സുധാകരനും തമ്മിൽ കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണു തീരുമാനം. പൊതുമരാമത്ത് വകുപ്പിൽ 221 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

ഒരു ചീഫ് എൻജിനിയർ, മൂന്നു സൂപ്രണ്ടിംഗ് എൻജിനിയർ, 21 എക്സിക്യൂട്ടീവ് എൻജിനിയർ, 42 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ, 84 അസിസ്റ്റന്‍റ് എൻജിനിയർ, 35 ഗ്രേഡ് ഫസ്റ്റ് ഓവർസിയർ, 35 ഗ്രേഡ് 3 ഓവർസിയർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിന്‍റെ പ്രവർത്തനങ്ങൾക്ക് 300 ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.