കുമ്മനത്തെ മാറ്റിയതു ശരിയായില്ല; കേന്ദ്ര നേതൃത്വത്തിനെതിരേയും വിമർശനം
കുമ്മനത്തെ മാറ്റിയതു ശരിയായില്ല; കേന്ദ്ര നേതൃത്വത്തിനെതിരേയും വിമർശനം
Tuesday, June 19, 2018 1:52 AM IST
തൃശൂർ: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചയായി കുമ്മനം രാജശേഖരന്‍റെ ഗവർണർ സ്ഥാനലബ്ധി. കുമ്മനത്തെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവർണറാക്കിയത് ശരിയായില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കുമ്മനത്തെ മാറ്റിയതെന്നും ആരോപണമുയർന്നു. കേന്ദ്ര നേതൃത്വവും യോഗത്തിൽ വിമർശനത്തിനു പാത്രമായി.

ബിജെപിയുടെ കോർ കമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും ഇന്നലെ രാവിലെയാണ് തൃശൂർ വൃന്ദാവൻ ഇൻ ഹോട്ടലിൽ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്‍റെ പ്രചാരണ പരിപാടി എന്ന അജണ്ടയുമായാണ് യോഗം തുടങ്ങിയതെങ്കിലും ചർച്ച കുമ്മനത്തിലേക്കും മറ്റു കാര്യങ്ങളിലേക്കും നീങ്ങുകയായിരുന്നു. അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, സഹസംഘടന സെക്രട്ടറി ബി.എൽ. സന്തോഷ്, നളിൻകുമാർ കട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

അധ്യക്ഷനില്ലാതെ സംസ്ഥാനത്ത് ബിജെപിയുടെ വിവിധ പരിപാടികൾ നടത്തുന്നതിൽ ഏകോപനമുണ്ടാവില്ലെന്ന വിലയിരുത്തൽ പലർക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് കുമ്മനത്തിനെ മാറ്റിയത് ചർച്ചയായത്. ചെങ്ങന്നൂരിൽ ബിഡിജെഎസിനെ ഒപ്പം നിർത്തിയിരുന്നെങ്കിൽ നേട്ടമാകുമായിരുന്നു എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.


പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ജനക്ഷേമ പരിപാടികൾ ജനങ്ങളിലേക്കെത്തിയോ എന്നത് യോഗം അവലോകനം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ ജനസന്പർക്ക പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. മുതിർന്ന നേതാവ് ഒ. രാജഗോപാൽ എംഎൽഎ, കെ.വി. ശ്രീധരൻ, വി. മുരളീധരൻ എംപി, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ബി.എൽ. സന്തോഷ്, കെ. സുഭാഷ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പി.എസ്. ശ്രീധരൻപിള്ള, സി.കെ. പത്മനാഭൻ തുടങ്ങിയവർ യോഗത്തിനെത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.