കീഴാറ്റൂർ സമരം സിപിഎമ്മിന്‍റെ ദുർവാശിയുടെ ഫലം: വി. മുരളീധരൻ
കീഴാറ്റൂർ സമരം സിപിഎമ്മിന്‍റെ ദുർവാശിയുടെ ഫലം: വി. മുരളീധരൻ
Monday, March 19, 2018 1:40 AM IST
കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കീഴാറ്റൂരിൽ നടക്കുന്ന സമരം സിപിഎമ്മിന്‍റെ ദുർവാശിയുടെ ഫലമാണെന്നു ബിജെപി നേതാവ് വി. മുരളീധരൻ. ഏതു വഴിയിലൂടെ ദേശീയപാത പോകണമെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ എടുത്തുകൊടുക്കുന്ന സ്ഥലത്തു മാത്രമാണ് അഥോറിറ്റി റോഡ് പണിയുക. എന്തുകൊണ്ട് പാർട്ടി ഇവിടെ കാണിക്കുന്ന വാശി മലപ്പുറം ജില്ലയിൽ സ്ഥലമെടുക്കാൻ കാണിക്കുന്നില്ലെന്നു വ്യക്തമാക്കണം.

മലപ്പുറം ജില്ലയിൽ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ പോലും പൂർത്തിയാകാത്തത് ഇവിടെ കാണിക്കുന്ന താത്പര്യം അവിടെ കാണിക്കാത്തതുകൊണ്ടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി ജന്മനാട്ടിലെത്തിയ മുരളീധരൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


ജില്ലയിലെ ജനപ്രതിനിധികളടക്കമുളളവർ എടുത്ത തീരുമാനപ്രകാരമാണ് അലൈന്‍മെന്‍റ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കണ്ണൂരിൽനിന്നുളള ഒറ്റ ജനപ്രതിനിധിയും കീഴാറ്റൂരിലെ ജനങ്ങളെ കണക്കിലെടുത്തില്ല. ഇപ്പോഴും അലൈന്‍മെന്‍റ് മാറ്റാൻ സംസ്ഥാന സർക്കാരിന് സാധിക്കും. ഇതിനു സർക്കാർ തയാറാകണമെന്നും ദേശീയപാത അഥോറിറ്റിക്ക് ഇതുസംബന്ധിച്ച് യാതൊരു തടസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ ബിജെപി ശക്തമായി ഇടപെടുമെന്നും മുരളീധരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.