ഭാരത സംസ്കാരത്തിന് അപമാനം: കർദിനാൾ മാർ ക്ലീമിസ് ബാവാ
ഭാരത സംസ്കാരത്തിന് അപമാനം:  കർദിനാൾ മാർ ക്ലീമിസ് ബാവാ
Friday, December 15, 2017 2:23 PM IST
തിരുവനന്തപുരം: മധ്യപ്രദേശിലെ സാത്നയിൽ ക്രിസ്മസ് കാരൾ നടത്തിയ കത്തോലിക്കാ വൈദികർക്കും വൈദിക വിദ്യാർഥികൾക്കും നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിബിസിഐ പ്രസിഡന്‍റും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ഇതിൽ ഭാരതസഭയ്ക്കുള്ള തീവ്രമായ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി ക്രിസ്മസിനോടനുബന്ധിച്ച് സമാധാനപരമായി നടന്നുവന്നിരുന്ന കാരൾ പരിപാടിക്ക് നേരേയാണ് യാതൊരു കാരണവുമില്ലാതെ അക്രമം നടത്തിയത്. മധ്യപ്രദേശിൽ ഈയിടെയായി ഉണ്ടായിട്ടുള്ള അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്‍റെയും നിരവധി സംഭവങ്ങൾ ഇതിന്‍റെ പിന്നിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നു.

ജനാധിപത്യ ഭരണസംവിധാനത്തിൽ നിലനിൽക്കുന്ന ഒരു രാഷ്‌ട്രമായ ഭാരതത്തിൽ കപടദേശീയതയുടെ പേരിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു തികച്ചും ആപത്കരമാണ്. കുറ്റവാളികൾ രക്ഷപ്പെടുകയും ഇരകളായ വൈദികരും വൈദിക വിദ്യാർഥികളും കള്ളക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു.

നീതി നടപ്പിലാക്കേണ്ട നിയമപാലകർ ഈ സംഭവത്തിൽ സ്വീകരിച്ച ഏകപക്ഷീയമായ നടപടികൾ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട നിയമപാലകർ കൈയുംകെട്ടി നോക്കിനിൽക്കേണ്ട നിസഹായരായ വൈദികർക്കും വൈദിക വിദ്യാർഥികൾക്കും നേരെ ഈ വിധത്തിൽ നികൃഷ്ടമായ ഒരു ആക്രമണമുണ്ടായത് വളരെ ദൗർഭാഗ്യകരമാണ്. ഭാരതസംസ്കാരത്തിന്‍റെ ശ്രേഷ്ഠതയ്ക്കു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങൾ.


ഭാരതസംസ്കാരത്തിന്‍റെ പരിപാലനത്തിൽ സമഗ്രമായ സംഭാവനകൾ എന്നും നൽകിയിട്ടുള്ള ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുന്നത് ജാതി- മത- വർണ വൈജാത്യങ്ങളില്ലാത്ത ഒരു നവഭാരതം കെട്ടിപ്പടുക്കുന്നതിൽ ഏറെ ന്യൂനതകൾ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നു. ഇത്തരം ആക്രമണങ്ങളും അനിഷ്ടസംഭവങ്ങളും ആവർത്തിക്കാതിരിക്കാൻ ഭരണാധികാരികളും രാഷ്‌ട്രീയ- സാമൂഹിക- മത നേതാക്കളും സത്യസന്ധമായ ജാഗ്രത പുലർത്തണം.

സാത്നയിലുണ്ടായ അനിഷ്ടസംഭവത്തിലെ കുറ്റവാളികൾക്കുനേരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും തക്കതായ ശിക്ഷ അവർക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്താനും തയാറാകണമെന്നു ഭാരത കത്തോലിക്കാസഭയ്ക്കു വേണ്ടി ഭരണ- രാഷ്‌ട്രീയ നേതൃത്വത്തോട് അഭ്യർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.