കോട്ടയം: സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ടു സമരപ്രഖ്യാപന മഹാസമ്മേളനവും ഉപവാസവും നാളെ കോട്ടയത്തു നടക്കും. ലൂർദ് ഫൊറോനാ പള്ളി പാരീഷ് ഹാളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണു ഉപവാസം.
വിവിധ മതമേലധ്യക്ഷന്മാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നായകരും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത, ആർച്ച്ബിഷപുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ, ബിഷപുമാരായ തോമസ് മാർ തീമോത്തിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, മാർ ജേക്കബ് മുരിക്കൻ, സ്വാമി ധർമചൈതന്യ, ജസ്റ്റീസ് പി.കെ. ഷംസുദീൻ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, പ്രസാദ് കുരുവിള, റവ.ഡോ.ജോസഫ് മണക്കളം, ഫാ. ജോർജ് കപ്പാംമൂട്ടിൽ, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതി, സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംസ്ഥാന ഘടകങ്ങൾ, ഗുരുധർമ പ്രചാരണ സഭ, മദ്യവിരുദ്ധ ജനകീയ മുന്നണി, മദ്യവിരുദ്ധ ഏകോപന സമിതി, മലങ്കര യാക്കോബായ സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സഭ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങൾ, സിഎസ്ഐ മദ്യവിരുദ്ധ സമിതി, അദ്വൈതാശ്രമം, വിവിധ സന്യാസിനി സഭാവിഭാഗങ്ങൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ, മദ്യത്തിന്റെ ഇരകളായി വിമുക്തരായവരും അവരുടെ കുടുംബാഗങ്ങളും പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, ജോസ് കവിയൽ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.