ജിഎസ്ടി; ഓണവ്യാപാരം അവതാളത്തിൽ
ജിഎസ്ടി; ഓണവ്യാപാരം അവതാളത്തിൽ
Wednesday, August 23, 2017 12:11 PM IST
ആലപ്പുഴ: ജിഎസ്ടി നിയമം ഓണവ്യാപാരത്തെ അവതാളത്തിലാക്കിയെന്നു വ്യാപാരികൾ. ജിഎസ്ടി അനുസരിച്ചുള്ള വിവിധ റിട്ടേണുകൾ ഫയൽ ചെയ്യേണ്ട തീയതികൾ അടുത്തു വരുന്നതിനാൽ വ്യാപാരികൾക്കു തങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഓണത്തോടനുബന്ധിച്ചുള്ള വില്പന സംബന്ധിച്ചു വ്യാപാരികൾക്കു വളരെ വലിയ പ്രതീക്ഷയാണുള്ളത്. ജിഎസ്ടി നടപ്പാക്കിയതിനെത്തുടർന്ന് ആഴ്ചകളോളം സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തിൽ ഇടിവും സംഭവിച്ചിരുന്നു. ഈ അവസരത്തിൽ ജൂലൈ മാസത്തെ ജിഎസ്ടി താത്കാലിക റിട്ടേണ്‍ 25നകം സമർപ്പിക്കണം.

ജൂലൈ ഒന്നിനു നീക്കിയിരിപ്പുള്ള സ്റ്റോക്കിന്മേലുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാകണമെങ്കിൽ ട്രാൻ-1 എന്ന റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം ജൂലൈ മാസത്തെ റിട്ടേണ്‍ 28നകം ഫയൽ ചെയ്യണം.

വീണ്ടും ജൂലൈമാസത്തെ അവസാന റിട്ടേണിലെ ഒരു ഭാഗമായ ജിഎസ്ടി ആർ-1 സെപ്റ്റംബർ അഞ്ചിനും ജിഎസ്ടിആർ-2 സെപ്റ്റംബർ പത്തിനും സമർപ്പിക്കണം. ഓഗസ്റ്റ് മാസത്തെ റിട്ടേണുകൾ സെപ്റ്റംബർ 15, 20 തീയതികളിൽ സമർപ്പിക്കണം.

സെപ്റ്റംബർ ഒന്നിനു ബക്രീദും അഞ്ചിന് ഓണവും ആഘോഷിക്കുന്ന വേളയിൽ ഇത്രയും റിട്ടേണുകൾ തുടരെത്തുടരെ ഫയൽ ചെയ്യേണ്ടിവരുന്നതു വ്യാപാരികൾക്കു താങ്ങാനാവില്ലെന്നാണു വ്യാപാരികൾ പറയുന്നത്. ജിഎസ്ടി നിയമം അനുസരിച്ചു ഇങ്ങനെ ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകളിൽ എന്തെങ്കിലും തെറ്റു കടന്നുകൂടിയാൽ അവ തിരുത്താനുള്ള അവസരംകൂടി നിഷേധിക്കപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്.


റിട്ടേണ്‍ ഫയൽ ചെയ്തതു പൂർണമാകണമെങ്കിൽ സർക്കാരിലേക്കുള്ള നികുതിയും അടിച്ചിരിക്കണം. ഓണ്‍ലൈനായി മാത്രം നികുതി സ്വീകരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ബാങ്കിൽ പണം അടച്ചാലും 72 മണിക്കൂർ കൊണ്ടുമാത്രമേ പലപ്പോഴും അതു ജിഎസ്ടി പോർട്ടലിൽ ക്രെഡിറ്റ് ചെയ്യപ്പെടൂ. പഴയ നികുതി നിരക്കിൽ വാങ്ങിയ നീക്കിയിരിപ്പ് സ്റ്റോക്ക് പുതിയ വർധിച്ച നികുതി നിരക്കിൽ വില്പന നടത്തുന്പോൾ ഉത്പന്നത്തിന്‍റെ വിലയിലുണ്ടാകുന്ന വിലവർധന ഉത്പന്നത്തിൽ പുതിയ സ്റ്റിക്കർ പതിച്ച് എംആർപി വർധിപ്പിച്ചു നടപ്പിൽ വരുത്താമെന്നു കേന്ദ്ര ലീഗൽ മെട്രോളജി വകുപ്പി സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിലും ഒരു കന്പനിയും ഇപ്രകാരം ചെയ്യാത്തതിനാൽ ഉത്പന്നങ്ങൾ വ്യാപാരികളുടെ കൈവശം കെട്ടിക്കിടക്കുകയാണെന്നും ഇവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.