ദിലീപിന്‍റെ ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച
ദിലീപിന്‍റെ ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച
Friday, July 21, 2017 2:20 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപ് നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. സംഭവത്തിൽ ദിലീപ് മുഖ്യ സൂത്രധാരനാണെന്നും ജാമ്യം അനുവദിക്കരുതെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്നു വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സിംഗിൾ ബെഞ്ചിൽ വാദിച്ചു. ഇതോടൊപ്പം മുദ്രവച്ച കവറിൽ കേസ് ഡയറിയും സമർപ്പിച്ചിരുന്നു. തുടർന്നാണു സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റിയത്.


കഴിഞ്ഞ 10നാണു ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിന്‍റെ കുടുംബജീവിതം തകർത്തതു നടിയാണെന്നതിനാൽ ഇവരോടു പകപോക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണു പ്രോസിക്യൂഷന്‍റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപ് പല സ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നും അഡ്വാൻസായി 10,000 രൂപ കൈമാറിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.