പ്രതിഷേധത്തിനു പിന്തുണ നൽകി രാഷ്‌ട്രീയ പാർട്ടികളും
പ്രതിഷേധത്തിനു പിന്തുണ നൽകി രാഷ്‌ട്രീയ പാർട്ടികളും
Sunday, April 23, 2017 11:49 AM IST
മൂന്നാർ: മന്ത്രി മണിക്കെതിരായ പ്രതിഷേധം ശക്തമായതോടെ പിന്തുണയുമായി കൂടുതൽപേർ രംഗത്തെത്തി. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും മന്ത്രിയെക്കുറിച്ചു മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരവമായി ആലോചിക്കണമെന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ അങ്ങേയറ്റം സംസ്കാര രഹിതമാണ്. ലോകമാസകലുള്ള സ്ത്രീകൾക്കുതന്നെ അപമാനമാണ് മന്ത്രി. കോണ്‍ഗ്രസിലെ ഐഎൻടിയുസി പ്രവർത്തകരുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് ഡി. കുമാറിന്‍റെയും മണ്ഡലം പ്രസിഡന്‍റ് ജി. മുനിയാണ്ടിയുടെയും നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സമരക്കാർക്ക് അനുഭാവം പ്രകടിച്ച് പ്രകടനം നടത്തി.


ബിജെപിയുടെ നേതൃത്വത്തിലും മന്ത്രി്ക്കെതിരെ മൂന്നാറിൽ പ്രകടനം നടന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ മന്ത്രിയ്ക്കെതിരെ പ്രകടനം നടത്തി. ബിജെപി ഉൾപ്പെട്ട എൻഡിഎയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് ഹർത്താലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കരിദിനവും ആഹ്വാനവും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.