സ്വർണത്തിനുള്ള വാങ്ങൽ നികുതി പിൻവലിക്കണം: ജ്വല്ലേഴ്സ് അസോസിയേഷൻ
Tuesday, February 28, 2017 3:34 PM IST
തിരുവനന്തപുരം: സ്വർണ ഉപയോക്താക്കൾക്കുമേൽ അധിക നികുതിഭാരം അടിച്ചേല്പിക്കുന്ന വാങ്ങൽ നികുതി നിയമം പിൻവലിക്കണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്വർണ ഖനനം മുതൽ ആഭരണമായി എത്തുന്നതുവരെയുള്ള കണ്ണിയിൽ അവസാനത്തേതാണ് ജ്വല്ലറി ഉടമകൾ. അവർക്ക് താങ്ങാനാകാത്ത ബാധ്യതകളാണ് പുതിയ നികുതി ചുമത്തലിലൂടെ എത്തിച്ചേരുന്നത്.ഒരു പവൻ സ്വർണം ആഭരണമായി ഉപയോക്താവിന്‍റെ കൈകളിലേക്ക് എത്തുന്പോൾ വിവിധയിനങ്ങളിലായി 5000 ഓളം രൂപയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതിയായി ഈടാക്കുന്നത്.

അതേ സ്വർണം അത്യാവശ്യ കാര്യങ്ങൾക്കായി വിൽക്കുന്പോൾ ഉപയോക്താവിൽ നിന്ന് 1250 രൂപ വാങ്ങൽ നികുതിയായി വാങ്ങണമെന്നു പറയുന്നത് തികച്ചും അശാസ്ത്രീയമാണ്. ഒരു പവൻ സ്വർണം വാങ്ങി അത് വിൽക്കുന്പോൾ ഉപയോക്താവ് 6000 രൂപയിലധികം നികുതിയായി നൽകേണ്ടിവരുന്നു.


കൂടുതൽ നികുതി ചുമത്തുന്പോൾ അത് കള്ളക്കടത്തിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കള്ളക്കടത്ത് തടഞ്ഞ് നികുതി വരുമാനം വർധിപ്പിക്കുകയാണ് ചെയ്യേണ്ടത്.
മാറിവരുന്ന സർക്കാരുകൾ പരോക്ഷമായി സ്വർണകള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.രാക്ഷ്‌ട്രീയ ചതുരംഗകളിയിൽ നിസഹായരായ വ്യാപാരികളെ കരുവാക്കരുതെന്നും ആയിരക്കണക്കിന് സ്വർണ വ്യാപാരികളേയും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളേയും വഴിയാധാരമാക്കുന്ന പർച്ചേസ് ടാക്സ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ ബി. ഗിരിരാജൻ, എം.പി. അഹമ്മദ്, ഡോ.ബി. ഗോവിന്ദൻ, ടി.എസ്. കല്യാണരാമൻ, ബാബു ജോസ്കോ,എ.കെ. നിഷാദ്, എസ്. അബ്ദുൾ നാസർ, ഷാജു ചിറയത്ത് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.