മെത്രാഭിഷേക സുവർണ ജൂബിലിക്ക് പ്രാർഥനാ നിർഭരമായ തുടക്കം
മെത്രാഭിഷേക സുവർണ ജൂബിലിക്ക് പ്രാർഥനാ നിർഭരമായ തുടക്കം
Friday, February 24, 2017 3:18 PM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശേരിയുടെ മെത്രാഭിഷേക സുവർണ ജൂബിലിക്ക് പ്രാർഥനാ നിർഭരമായ തുടക്കം. മാർ കുന്നശേരി വിശ്രമജീവിതം നയിക്കുന്ന തെള്ളകം ബിഷപ് തറയിൽ മെമ്മോറിയൽ ഭവനത്തിലെ ചാപ്പലിൽ അർപ്പിച്ച കൃതജ്ഞതാ ബലിയിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപതയിലെ ഫൊറോനാ വികാരിമാർ, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമികരായി.

ആഴമായ ദൈവവിശ്വാസവും ദൈവാശ്രയ ജീവിത ശൈലിയും സ്വന്തമാക്കിയ പിതാവ് ക്നാനായ സമൂഹത്തിനും സീറോമലബാർ സഭയ്ക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ നിസ്തുലവും സമാനതകളില്ലാത്തതുമാണെന്ന് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, സാമൂഹ്യ സേവനം, അടിസ്ഥാന സൗകര്യ വികസനം, പൈതൃകങ്ങളുടെയും പാരന്പര്യങ്ങളുടെയും സംരക്ഷണം തുടങ്ങിയ നിരവധിയായ മേഖലകളിൽ ക്രാന്തദർശിയായ അഭിവന്ദ്യ പിതാവിന്‍റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ സർപതോന്മുഖമായ വളർച്ചയ്ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർ കുര്യാക്കോസ് കുന്നശേരി ജൂബിലി തിരി തെളിച്ചു. അതിരൂപതയിലെ വിവിധ സമർപ്പിത സമൂഹ പ്രതിനിധികളും പാസ്റ്ററൽ കൗൺസിലിന്‍റെയും സംഘടനയുടെയും സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും കുന്നശേരിൽ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


1928 സെപ്റ്റംബർ 11-ന് കടുത്തുരുത്തി ഇടവകയിലെ കുന്നശേരി കുടുംബത്തിൽ ജനിച്ച പിതാവ് 1955 ഡിസംബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി 24-ന് കോട്ടയം രൂപതയുടെ പിന്തുടർച്ചാ അവകാശത്തോടുകൂടിയ സഹായ മെത്രാനായി അഭിഷിക്തനായ പിതാവ് 1974 മേയ് അഞ്ചിന് രൂപത അധ്യക്ഷനായി ചുമതലയേറ്റു. 2005 മേയ് ഒന്പതിന് കോട്ടയം രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ മാർ കുന്നശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ജനുവരി 14-ന് അതിരൂപത ഭരണനിർവഹണ ദൗത്യത്തിൽനിന്നും വിരമിച്ച് തെള്ളകം ബിഷപ് തറയിൽ മെമ്മോറിയൽ ഭവനത്തിൽ വിശ്രമജീവിതം നയിച്ചുവരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.