കുടുംബങ്ങൾ പ്രാർഥനാ ചൈതന്യത്തിലേക്കു മടങ്ങണം: ഡോ. എം. സൂസപാക്യം
കുടുംബങ്ങൾ പ്രാർഥനാ ചൈതന്യത്തിലേക്കു മടങ്ങണം: ഡോ. എം. സൂസപാക്യം
Sunday, January 15, 2017 12:16 PM IST
കൊച്ചി: കുടുംബങ്ങൾ പ്രാർഥനാ ചൈതന്യത്തിലേക്ക് മടങ്ങണമെന്നും തെറ്റായ പ്രവണതകളിൽനിന്ന് പിന്മാറണമെന്നും തിരു വനന്തപുരം ആർച്ച്ബിഷപ്
ഡോ. എം. സൂസപാക്യം.

കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്‍റെ (കെആർഎൽസിസി)ഇരുപത്തിയൊമ്പതാമത് ദ്വിദിന ജനറൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളെ നവീകരിക്കാനും ക്രൈസ്തവ ചൈതന്യത്തിൽ വളർത്താനും രൂപതാ, ഇടവക തലത്തിൽ സംവിധാനമൊരുക്കണം. ഓരോ കുടുംബത്തിന്‍റെയും ശാക്തീകരണത്തിലൂടെ സമുദായത്തെയും സമൂഹത്തെയും വിശുദ്ധീകരിക്കാൻ കഴിയുമെന്ന് ഡോ.സൂസപാക്യം ചൂണ്ടിക്കാട്ടി.

ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്‍ററിൽ ചേർന്ന സമ്മേളനത്തിൽ കുടുംബങ്ങളുടെ വീണ്ടെടുപ്പിനുള്ള 24 ഇന കർമപദ്ധതികൾ ആവിഷ്കരിച്ചു. രണ്ടാം ദിവസമായ ഇന്നലെ വൈസ് പ്രസിഡന്‍റ് ഷാജി ജോർജ് സാമൂഹിക രാഷ് ട്രീയ പ്രമേയം അവതരിപ്പിച്ച് ചർച്ച ചെയ്ത് അംഗീകരിച്ചു.

സെക്രട്ടറി തോമസ് കെ. സ്റ്റീഫൻ റിപ്പോർട്ടും ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റോമൻ മിസാൾ പരിഭാഷപ്പെടുത്തിയവരെ ചടങ്ങിൽ പൊന്നാടയണിയിച്ചും പുരസ്കാരം നൽകിയും ആദരിച്ചു.

പരിഭാഷാ സമിതിക്കു നേതൃത്വം നൽകിയ ലിറ്റർജി കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യത്തെ ബിഷപ് ഡോ. ജോസഫ് കരിയിൽ ആദരിച്ചു. ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ആന്‍റണി തോപ്പിൽ, ഷെവ. പ്രീമൂസ് പെരിഞ്ചേരി, റവ.ഡോ. രാജദാസ്, റവ.ഡോ. ഷാജി ജർമൻ, പ്രഫ. മാക്സ് വെൽ, പ്രഫ. ജോണ്‍സണ്‍ എന്നിവരെയും ആദരിച്ചു.


റവ. ഡോ. ആന്‍റണി പാട്ടപ്പറമ്പിൽ രചിച്ച് കെആർഎൽസിസി പ്രസിദ്ധീകരിച്ച ഭാരത ക്രൈസ്തവരുടെ അപ്പസ്തോലിക പാരമ്പര്യം എന്ന ഗ്രന്ഥത്തിന്‍റെ ആദ്യകോപ്പി ഡോ. സൂസപാക്യം ഷെവ. ഏബ്രാഹം അറയ്ക്കലിന് നൽകി പ്രകാശനം ചെയ്തു. കെആർഎൽസിബിസി ഹിസ്റ്ററി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പുസ്തകം പരിചയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ ആർച്ച്ബിഷപ് ഡോ.എം സൂസപാക്യം അധ്യക്ഷനായിരുന്നു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, വൈസ് പ്രസിഡന്‍റുമാരായ റവ.ഡോ. പ്രസാദ് തെരുവത്ത്, ഷാജി ജോർജ്, അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ തോമസ് കെ. സ്റ്റീഫൻ, എം. ചെറുപുഷ്പം, ട്രഷറർ ആന്‍റണി നെറോണ എന്നിവർ പങ്കെടുത്തു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാരും വൈദിക, സന്യസ്ത അൽമായ പ്രതിനിധികളും ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.