യുഡിഎഫ് മധ്യമേഖലാ ജാഥ ഇന്നു തുടങ്ങും
യുഡിഎഫ് മധ്യമേഖലാ ജാഥ ഇന്നു തുടങ്ങും
Wednesday, May 27, 2015 12:18 AM IST
കൊച്ചി: യുഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് എറണാകുളത്തു തുടക്കമാകും. ഇന്നു രാവിലെ ഒമ്പതിന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ആരംഭിക്കുന്ന ജാഥയുടെ എറണാകുളം ജില്ലയിലെ പര്യടനം നാളെ കോതമംഗലത്തു പൂര്‍ത്തിയാക്കും. കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ഡോ. എന്‍. ജയരാജ് എംഎല്‍എ ക്യാപ്റ്റനായ ജാഥയില്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വൈസ് ക്യാപ്റ്റനും എംഎല്‍എമാരായ ബെന്നി ബഹനാനും വി.ഡി. സതീശനും കോ-ഓര്‍ഡിനേറ്റര്‍മാരുമാണ്. 29, 30, 31, ജൂണ്‍ ഒന്ന് തീയതികളില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തും.

ഹൈക്കോടതി ജംഗ്ഷനില്‍ രാവിലെ ഒമ്പതിനു ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മന്ത്രി കെ. ബാബു, മന്ത്രി അനൂപ് ജേക്കബ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എംപിമാരായ കെ.വി. തോമസ്, ജോസ് കെ. മാണി, മേയര്‍ ടോണി ചമ്മണി, ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ്, തോമസ് ജെയിംസ്, ജോര്‍ജ് സ്റീഫന്‍, രാജന്‍ ബാബു, ഡെയ്സി ജേക്കബ്, സി.പി. ജോണ്‍, എം.എം. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിക്കും.


ഇന്നു രാവിലെ 10.30ന് ഞാറയ്ക്കല്‍ ജയ്ഹിന്ദ് മൈതാനം, 11.30ന് പറവൂര്‍ ടൌണ്‍, മൂന്നിന് ആലുവ കെഎസ്ആര്‍ടിസിക്ക് സമീപം, നാലിന് പാതാളം ജംഗ്ഷന്‍, 5.30ന് കാക്കനാട്, 6.30ന് ചുള്ളിക്കല്‍ സമാപിക്കും. നാളെ രാവിലെ ഒന്‍പതിന് അങ്കമാലിയില്‍ നിന്നാരംഭിക്കും. 10.30ന് പെരുമ്പാവൂര്‍, 11.30ന് കോലഞ്ചേരി, മൂന്നിന് പിറവം ത്രീറോഡ്, 4.30ന് മൂവാറ്റുപുഴ ടൌണ്‍ ഹാള്‍, ആറിന് കോതമംഗലം ചെറിയ പള്ളിത്താഴം, സമാപന സമ്മേളനം യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ സ്വീകരണ സ്ഥലങ്ങളില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, എംഎല്‍എമാരായ ജോസഫ് വാഴക്കന്‍, ടി.യു. കുരുവിള, വി.പി. സജീന്ദ്രന്‍, ഹൈബി ഈഡന്‍, ടി.എ. അഹമ്മദ് കബീര്‍, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മധ്യമേഖലാ ജാഥയുടെ എറണാകുളം ജില്ലാ സ്വീകരണ യോഗങ്ങള്‍ സംബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കണ്‍വീനര്‍ എം.എം. ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.