ഗര്‍ഭിണി കൊല്ലപ്പെട്ട കേസില്‍ വിദ്യാര്‍ഥിയെ വെറുതെവിട്ടു
Saturday, January 31, 2015 1:34 AM IST
തൊടുപുഴ: യുവ ഗര്‍ഭിണി കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയായ വിദ്യാര്‍ഥിയെ കോടതി വെറുതെവിട്ടു. കഞ്ഞിക്കുഴി വെണ്‍മണി സ്വദേശിനി നെല്ലിശേരില്‍ ഷാജിയുടെ മകള്‍ സജീന(25)കൊല്ലപ്പെട്ട കേസിലാണു ജുവനൈല്‍ കോടതി ജഡ്ജി മുരളീകൃഷ്ണ പണ്ഡാലയുടെ വിധി.

2012 ജൂലൈ 29നായിരുന്നു. സംഭവം ഇങ്ങനെ: വീടിനു സമീപം പുല്‍മേട്ടില്‍ പശുവിനെ മേയ്ക്കാന്‍പോയ സജീനയെ വിദ്യാര്‍ഥി അപമാനിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്നു സജീന പറഞ്ഞു. വിരോധത്തില്‍ കൈവശം കരുതിയിരുന്ന പിച്ചാത്തി ഉപയോഗിച്ചു സജീനയെ കുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണു. ഈ സമയം വലിയ കല്ലെടുത്തു സജീനയുടെ തലയിലിട്ടു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.


സംഭവത്തിന്റെ പിറ്റേന്നു വിദ്യാര്‍ഥി ഒളിവില്‍ പോയി. ചാണകക്കുഴിയില്‍ കുഴിച്ചിട്ട വിദ്യാര്‍ഥിയുടെ വസ്ത്രങ്ങള്‍, കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, കല്ല് എന്നിവ പോലീസ് കണ്െടടുത്തിരുന്നു.

എന്നാല്‍, വിദ്യാര്‍ഥിയുടെ ദേഹത്തു കാണപ്പെട്ട മുറിവ് സൈക്കിള്‍ ചവിട്ടുന്നതിനിടെ കൊങ്ങിണി പടര്‍പ്പിലേക്കു വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്നു പ്രതിഭാഗം വാദിച്ചു. പ്രതിക്കു വേണ്ടി അഡ്വക്കേറ്റുമാരായ ജോബി ജോര്‍ജ് കൊച്ചുപറമ്പില്‍, എബി തോമസ് തൊണ്ടമ്പ്രമാലില്‍ എന്നിവര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.