എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 22.5 ലക്ഷം തട്ടി; രണ്ടുപേര്‍ അറസ്റില്‍
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 22.5 ലക്ഷം തട്ടി; രണ്ടുപേര്‍ അറസ്റില്‍
Thursday, September 18, 2014 12:18 AM IST
കൊച്ചി: തിരുവന ന്തപുരത്തെ ശ്രീ ഉത്രാടം തിരുനാള്‍ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു രണ്ടു പേരില്‍നിന്നായി 22.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാവേലിക്കര സ്വദേശി അരുണ്‍കുമാര്‍ (28), കോഴിക്കോട് സ്വദേശി പ്രജീഷ് (26) എന്നിവരെ എളമക്കര പോലീസ് അറസ്റ്ചെയ്തു. ഇവരെ വിശ്വസിച്ചു 12.5 ലക്ഷവും 10 ലക്ഷവും നല്‍കി വഞ്ചിക്കപ്പെട്ട തിരുവനന്തപുരം, കോട്ടയം സ്വദേശികളായ രണ്ടുപേരു ടെ പരാതിയിലാ ണ് അറസ്റ്.

എളമക്കര ബിടിഎസ് റോഡില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി പത്രപ്പരസ്യം വഴിയാണ് ഇവര്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. പരസ്യംകണ്ട് ഇ-മെയില്‍ വഴി ബന്ധപ്പെടുന്നവരെ വിശ്വസിപ്പിച്ചു തന്ത്രപൂര്‍വം അക്കൌണ്ടില്‍ പണമെത്തിക്കുകയായിരുന്നു. ഇവരുടെ കംപ്യൂട്ടറുകളും പിടിച്ചെടുത്ത രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്െട ന്നാണു പോലീസിനു ലഭിച്ച വിവരം.


അംഗീകൃത സ്ഥാപനമാണെന്ന മട്ടില്‍ രേഖകള്‍ ഹാജരാക്കിയാണു പലരെയും വലയില്‍ വീഴ്ത്തിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.എം. മുഹമ്മദ് റഫീക്കിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്റന്റ് കമീഷണര്‍ സേവ്യര്‍ സെബാസ്റ്യന്‍, കളമശേരി സിഐ സാജന്‍ സേവ്യര്‍, എളമക്കര എസ്ഐ കെ.എസ്. പ്രദീപ്കുമാര്‍, എഎസ്ഐ സക്കീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാ ന്‍ഡ്ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.