ഹൈക്കോടതിക്കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
ഹൈക്കോടതിക്കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
Thursday, March 30, 2017 1:25 PM IST
കൊച്ചി: കേരള ഹൈക്കോടതി ക്കെട്ടിടത്തിലെ എട്ടാം നിലയിൽനിന്നു ചാടി വയോധികൻ മരിച്ചു. കൊല്ലം പടപ്പാക്കര കരിക്കുഴി നിർമലസദനത്തിൽ കെ.എൽ. ജോണ്‍സണ്‍ (77) ആണു മരിച്ചത്. നിരവധിപേർ നോക്കിനിൽക്കേ ഇന്നലെ ഉച്ചയ്ക്കു 12.15 ഓടെയായിരുന്നു സംഭവം.

കേസിന്‍റെ ആവശ്യങ്ങൾക്കെന്നു പറഞ്ഞ് ഇന്നലെ പുലർച്ചെയാണ് കൊല്ലത്തെ വീട്ടിൽനിന്നു ജോണ്‍സണ്‍ കൊച്ചിയിലെത്തിയത്. രാവിലെ പതിനൊന്നോടെ ഹൈക്കോടതിയിലെത്തിയ ജോണ്‍സണ്‍ അഭിഭാഷകനെ കാണാനായി എത്തിയതാണെന്നാണ് പ്രവേശന കവാടത്തിലെ സെക്യുരിറ്റി ജീവനക്കാരനെ അറിയിച്ചത്. രജിസ്റ്ററിൽ പേരെഴുതിയ ശേഷം കോടതി കെട്ടിടത്തിന്‍റെ മുകളിലേക്കു കയറിപ്പോയ ഇയാൾ എട്ടാം നിലയിലെത്തി ഫയർ എക്സിറ്റിന്‍റെ വാതിലിലൂടെ പാരപ്പറ്റിൽ കയറിനിന്നശേഷം താഴേയ്ക്കു ചാടുകയായിരുന്നു. കണ്ടുനിന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

നിലത്തുവീണ ഉടൻതന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീഴ്ചയിൽ ഇടതുകൈയും വലതുകാലും അറ്റുപോയിരുന്നു. ജോണ്‍സന്‍റെ കൊല്ലം പടപ്പാക്കരയിലെ വീടിനു ചേർന്നുള്ള ഭാഗത്ത് മണ്ണെടുത്തതുമായി ബന്ധപ്പെട്ട് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തുമായി കേസ് നടന്നുവരികയായിരുന്നു. മണ്ണെടുത്തതുമൂലം വീടിനു ബലക്ഷയം വന്നെന്നും വീടിനു സംരക്ഷണഭിത്തി കെട്ടി നൽകണമെന്നുമായിരുന്നു കേസ്.

2007 ൽ കൊല്ലം മുൻസിഫ് കോടതി ജോണ്‍സണ് അനുകൂല വിധി പുറപ്പെടുവിച്ചു. എന്നാൽ അത് നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്തോ മറ്റു അധികൃതരോ തയാറായില്ലത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോണ്‍സണ്‍ വീണ്ടും കോടതിയെ സമീപിച്ചു. മുൻപു ഹോട്ടൽ നടത്തിയിരുന്ന ജോണ്‍സണ്‍ അവിവാഹിതനാണ്. സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ജോണ്‍സണ്‍ കാണാൻ എത്തിയ അഭിഭാഷകൻ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അല്ലെന്നും ഇടയ്ക്ക് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ ഇയാൾ എത്താറുണ്ടെന്നും പോലീസ് പറഞ്ഞു. മുന്പും പലവിഷയങ്ങളുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ കോടതികളെ സമീപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ ലാൽജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം കോടതിയുടെ പ്രവർത്തനത്തെ ബാധിച്ചില്ല.

മരിച്ച ജോണ്‍സണിന്‍റേതെന്ന് കരുതപ്പെടുന്ന കുറിപ്പും കേസുകളടങ്ങിയ രേഖകളും മാധ്യമങ്ങൾക്കു ലഭിച്ചു. എറണാകുളം പ്രസ് ക്ലബിൽ മാധ്യമങ്ങൾക്കുള്ള വാർത്തകൾ ഇടുന്ന ബോക്സിലാണ് ജോണ്‍സന്‍റെ കേസുമായി ബന്ധപ്പെട്ട രേഖകളുടെ കൂടെ കുറിപ്പ് കണ്ടെത്തിയത്. 27ന് എഴുതിയ കത്താണ് ലഭിച്ചത്.

കുറിപ്പിലെ വരികൾ ഇങ്ങനെ: തനിക്ക് നീതി കിട്ടും എന്ന പ്രതീക്ഷ ഇല്ല. താൻ ജീവിച്ചിരിക്കുന്പോൾ വീട് ഇടിഞ്ഞു വീഴുന്നത് കാണാൻ കഴിയുകയില്ല. പല കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എന്നാൽ ഇവിടെ വ്യക്തിക്ക് ഒരു വിലയുമില്ല.

താൻ ബീഹാറിൽ ഉള്ളപ്പോൾ സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ ലക്ഷക്കണക്കിനു പരതികൾ അയച്ചിട്ടുണ്ട്. തന്‍റെ വീട്ടിലെ രേഖകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. നല്ലവരായ പത്രക്കാർക്കു തന്‍റെ വീട്ടിലേക്ക് പോകാം. ഞാൻ പോകുകയാണ്. ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.