Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വീരം - വൈകിയെത്തിയ മഹാഭാഗ്യം: ശിവജിത് നമ്പ്യാർ
""വീരത്തിനു മുമ്പ് ഞാൻ എന്താണ്, ആരാണ് എന്നു പറയാൻ ഒന്നുമില്ലായിരുന്നു. എനിക്ക് അഡ്രസ് തന്ന സിനിമയാണു വീരം. സിനിമയ്ക്കു പിന്നാലെ പോയ14 വർഷം എനിക്കൊപ്പം നിന്ന മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ജീവിതം മൊത്തം കല തന്നെയാണ്. ആക്ടിംഗ് തന്നെയാണു പാഷൻ... ” ജയരാജ് സംവിധാനം ചെയ്ത വീരത്തിൽ ആരോമൽചേകവരുടെ വേഷം ഗംഭീരമാക്കിയ പുതുമുഖം ശിവജിത് നമ്പ്യാരുടെ വിശേഷങ്ങളിലേക്ക്...




കലാപശ്ചാത്തലം...

നാലാം ക്ലാസ് മുതൽ ക്ലാസിക്കൽ ഡാൻസ്, കഥകളി എന്നിവ പഠിക്കാൻ തുടങ്ങി. 1998, 1999 വർഷങ്ങളിൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാപ്രതിഭയായിരുന്നു. അന്ന് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കഥകളി എന്നീ അഞ്ച് ഇനങ്ങളിൽ സ്റ്റേറ്റ് ഫസ്റ്റായി. .അക്കാലത്തു തന്നെ തിയറ്റർ പെർഫോമൻസിനു പോകുമായിരുന്നു. പിന്നീടു ത്രീഡി അനിമേറ്ററായി ബംഗളൂരുവിൽ കുറച്ചുനാൾ വർക്ക് ചെയ്തപ്പൊഴും തിയറ്റർ ചെയ്യുമായിരുന്നു. സിനിമയിലേക്കുള്ള മെയിൻ എൻട്രി...കുറേക്കാലമായുള്ള ആ ആഗ്രഹം ഇപ്പോഴാണു സംഭവിച്ചത്.




വീരത്തിലേക്കുള്ള വഴി...

എന്‍റെയും ജയരാജ് സാറിന്‍റെയും മ്യൂച്വൽ ഫ്രണ്ട് വഴിയാണു വീരത്തിലേക്കു വരുന്നത്. ജയരാജ് സാറിനെ നേരിൽ കണ്ടപ്പോൾ അദ്ദേഹം കാരക്ടറിനെക്കുറിച്ച് വിശദമായി പറഞ്ഞു. തുടർന്നു കൊല്ലത്തെ സിവിഎൻ കളരിയിൽ ശിവകുമാർ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിക്കാൻ തുടങ്ങി. ഒന്നര വർഷം കളരി പഠിച്ചു. അതിനുശേഷം ആറു മാസം ജിമ്മിൽ വെയ്റ്റ് ട്രെയിനിംഗ് ഉണ്ടായിരുന്നു. 45 ദിവസം ഷൂട്ടിംഗ്.

പോസ്റ്റ് പ്രൊഡക്‌ഷനുശേഷം സിനിമ പുറത്തുവന്നപ്പോൾ ഒരു വർഷം കൂടിയായി. വാസ്തവത്തിൽ വീരത്തിന്‍റെ ഭാഗമായിട്ട് മൂന്നു വർഷമായി.




വീരത്തിലെ കഥാപശ്ചാത്തലം...

16ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഷേക്സ്പീരിയൻ ഡ്രാമ മാക്ബത്തിലെ കഥാപാത്രങ്ങളുമായി സമാനതയുള്ളവർ 12-ാം നൂറ്റാണ്ടിൽ രൂപംകൊണ്ട വടക്കൻപാട്ടുകളിലുണ്ടെന്ന അറിവിൽ നിന്നാണ് വീരം എന്ന സിനിമ. മാക്ബത്തായി ചന്തു. ഡങ്കൻ രാജാവായി ആരോമൽ ചേകവർ. ലേഡി മാക്ബത്തായി കുട്ടിമാണി. ചതിയനായ ചന്തുവിന്‍റെ കഥയും ചതിയനായ മാക്ബത്തിന്‍റെ കഥയും താരതമ്യം ചെയ്താൽ സാദൃശ്യതകൾ ഏറെ. പതിനെട്ടരക്കളരിയുടെ ചേകവനായ ആരോമൽചേകവരുടെ വേഷമാണ് വീരത്തിൽ എനിക്ക്.



പതിനെട്ടരക്കളരിയുടെ നാഥനാകാൻ ചന്തു ആരോമലിനെ കുത്തുവിളക്കുകൊണ്ട് കുത്തിക്കൊല്ലുന്നു. ആരോമലിന്‍റെ മരുമകനായ ആരോമലുണ്ണി പിന്നീട് ചന്തുവിനെ തോൽപ്പിക്കുന്നു. ഇതാണ് വീരത്തിന്‍റെ കഥാഗതി. വടക്കൻ മലബാർ ഭാഷയാണു വീരത്തിൽ. അതിനാൽ മനസിലാക്കാൻ പ്രയാസമുള്ള സംഭാഷണങ്ങൾക്കു മലയാളം സബ്ടൈറ്റിൽ കൊടുത്തിരിക്കുന്നു. ടെക്നിക്കൾ സൈഡിലും മികച്ച പെർഫക്ഷനാണ് വീരത്തിൽ. സ്റ്റണ്ട് കോറിയോഗ്രഫർ അലൻ പോപ്പിൽട്ടണ്‍. ഛായാഗ്രഹണം എസ്. കുമാർ. ഈ സിനിമയുടെ കഥ ആവശ്യപ്പെടുന്ന സീനുകൾ മാത്രമാണു വീരത്തിലുള്ളത്. ദേശാടനം, കളിയാട്ടവുമൊക്കെ എടുത്തപ്പോഴും സിനിമയ്ക്കാണ് ജയരാജ് സാർ പ്രാധാന്യം നല്കിയത്. ക്ലാസിക് മൂവിയാണു വീരം. അതിന്‍റെ ഫുൾ ക്രഡിറ്റ് ജയരാജ് സാറിനു തന്നെയാണ്.




പ്രേക്ഷകരുടെ പ്രതികരണങ്ങൾ...

മാക്ബത്തിന്‍റെയും ചന്തുവിന്‍റെയും കഥ അറിയുന്നവരിൽ നിന്നു നല്ല പ്രതികരണമാണു ലഭിക്കുന്നത്. സിനിമയെ സിനിമയായിത്തന്നെ കാണുകയാണു പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ നിന്ന് സിനിമയ്ക്കും എന്‍റെ കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാക്ബത്തുമായി സമന്വയിപ്പിച്ചിരിക്കുന്ന വടക്കൻപാട്ടിലെ ചന്തുവിന്‍റെ കഥയായി മാത്രം വീരത്തെ കാണുക. വീരത്തിന്‍റെ ഫസ്റ്റ് ഡേ ഷോ കാണാൻ വന്ന ലാൽ ജോസ് സാർ ഉൾപ്പെടെയുള്ളവർ നല്ല അഭിപ്രായം പറഞ്ഞിരുന്നു..



കഴിഞ്ഞദിവസം വീരം കണ്ടശേഷം നിലന്പൂരിൽ നിന്ന് ഒരു ലിറ്ററേച്ചർ വിദ്യാർഥി വിളിച്ചിരുന്നു. സാധാരണ മാക്ബത്ത് സിനിമകളിൽ നിന്നു വിഭിന്നമായി നമ്മുടെ നാട്ടിലെ ഒരു കഥ കാണിച്ച് അതിൽ മാക്ബത്ത് ഉണ്ടെന്നു പറയുകയാണ് വീരത്തിൽ - കുറസോവയുടെ ത്രോണ്‍ ഓഫ് ബ്ലഡും മാക്ബത്തിന്‍റെ എല്ലാ വേർഷനുകളും കണ്ടിട്ടുള്ള ആ പയ്യൻ എന്നോടു പറഞ്ഞു. ഹോളിവുഡ് പടങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഫീൽ കിട്ടുന്നുവെന്നാണു പലരും പറഞ്ഞത്.

കളരിപ്പയറ്റ് സീനുകൾ വെല്ലുവിളിയായോ...?

കളരിപ്പയറ്റ് ചെയ്യുന്പോൾ ആക്ടേഴ്സിനു ഡ്യൂപ്പും റോപ്പിന്‍റെ സഹായവും മറ്റും ഉണ്ടാവില്ലെന്ന് ജയരാജ്സാർ ആദ്യമേ പറഞ്ഞിരുന്നു. എല്ലാവരും പഠിച്ചു പ്രാക്ടീസ് ചെയ്ത കളരിപ്പയറ്റാണ് ഷോട്ടിൽ ചെയ്തത്. പ്രാക്ടീസിനു വേണ്ടി സെറ്റിൽ ഒരു പ്രത്യേക കളരി ഒരുക്കിയിരുന്നു. കളരിപ്പയറ്റ് പഠിച്ചു തുടങ്ങിയപ്പോൾ ആദ്യ മൂന്നു നാലു മാസങ്ങളിൽ ഇത് എന്നെക്കൊണ്ടു സാധ്യമാകുമോ എന്ന ടെൻഷനുണ്ടായിരുന്നു. പിന്നീട് ആ ട്രാക്കിലേക്കു വന്നതോടെ അത് എൻജോയ് ചെയ്തുതുടങ്ങി.



ഞാൻ ഇപ്പോഴും കളരി ചെയ്യുന്നുണ്ട്. കളരിപ്പയറ്റിന്‍റെ മൂല്യവും പ്രാധാന്യവും ഈ സിനിമയിലൂടെ തിരിച്ചറിഞ്ഞു. കളരിപ്പയറ്റിന്‍റെ കാര്യത്തിൽ യാതൊരുവിധ ടെക്നിക്കൽ സപ്പോർട്ടും ഉണ്ടായിട്ടില്ല. എല്ലാവരും റിയൽ പയറ്റാണു ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആയോധനകലയാണു കളരിപ്പയറ്റ്. യോഗ പോലെ ഒരു ജീവിതരീതിയായിട്ടാണ് കളരിയെ ഞാൻ കാണുന്നത്. മതവുമായിട്ടു കളരിക്കു യാതൊരു ബന്ധവുമില്ല എന്നതാണു വാസ്തവം. ഈ സിനിമയിലൂടെയെങ്കിലും നമ്മുടെ നാട്ടിൽ കളരിക്കു കുറച്ചുകൂടി പ്രാധാന്യം കിട്ടുമെന്നു വിചാരിക്കുകയാണ്.

അലൻ പോപ്പിൽടണിന് ഒപ്പമുള്ള അനുഭവങ്ങൾ...

ഷൂട്ടിംഗിനു കുറേനാൾ മുന്പ് അലൻ പോപ്പിൽടണ്‍ കേരളത്തിൽ വന്നു. രണ്ടാഴ്ച എനിക്കു പ്രത്യേക ട്രെയിനിംഗ് തന്നു. ഫൈറ്റ് കോറിയോഗ്രഫി ചെയ്യാനാണ് അദ്ദേഹം വന്നത്. എറണാകുളത്ത് ഒരു ഹാളെടുത്ത് അവിടെവച്ച് ഫൈറ്റ് കോറിയോഗ്രഫി ചെയ്തു. സിനിമാറ്റിക് ഫൈറ്റും നോർമൽ കളരി ചെയ്യുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ടല്ലോ. സിനിമാറ്റിക് എഫക്ടിൽ കളരിപ്പയറ്റ് എങ്ങനെ ചെയ്യണമെന്ന കാര്യം അലൻ സാർ പഠിപ്പിച്ചു. ആ എക്സ്പീരിയൻസ് വലുതായിരുന്നു. ഫൈറ്റ് സീനുകളുടെ ഒൗട്ട്പുട്ടിനെക്കുറിച്ച് അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. നമ്മൾ ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം സൂചിപ്പിച്ചിരുന്നു.



ഒരുദാഹരണം ഇങ്ങനെ- എന്‍റെ എതിരായി നിൽക്കുന്ന അരിങ്ങോടർ എന്നെ വാളുകൊണ്ടു വെട്ടാൻവരുന്പോൾ വെട്ടുന്നതിനു മുന്പേ ഞാൻ തടയാനായി പരിച ഉയർത്തുന്നു. അവിടെ അലൻ സാർ പറഞ്ഞുതന്നത് ഇങ്ങനെ- വെയ്റ്റ് ചെയ്യൂ. വാൾ അത്രയും അടുത്തെത്തട്ടെ. വാൾ തലയിൽ വീണാൽ പ്രശ്നമാകും എന്നുള്ളപ്പോൾ മാത്രം പരിച മുന്നിലേക്ക് കൊണ്ടുവരിക - എന്നിങ്ങനെ ടെക്നിക്കൽ സിനിമാറ്റിക് കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നു.




ജയരാജ് സാറിനൊപ്പമുള്ള അനുഭവങ്ങൾ...

തിയറ്റർ ഏക്സ്പീരിയൻസുള്ള മലയാളി ആക്ടേഴ്സ് ധാരാളമുണ്ടായിരുന്നു വീരത്തിൽ. നടീനടൻമാർക്കു യാതൊരു വിധത്തിലുളള സമ്മർദവും നല്കാത്ത സംവിധായകനാണു ജയരാജ് സാർ. കാരക്ടറിനെക്കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടല്ലോ. നിനക്ക് എത്ര രീതിയിൽ ചെയ്യാൻ പറ്റുമെന്നു നോക്കൂ - എന്നു ജയരാജ് സാർ പറയുന്പോൾ എനിക്ക് അതിൽ എന്‍റേതായ ക്രിയേറ്റിവിറ്റി കൊണ്ടുവരാനാകും. അങ്ങനെ ചെയ്യുന്പോൾ അതിൽ വേണ്ടത് സാർ എടുക്കും. അല്ലാതെ ഒരു കാര്യം ഇപ്രകാരം തന്നെ ചെയ്യണം എന്ന മട്ടിൽ നിർദേശങ്ങൾ തന്നിരുന്നില്ല.



മാക്ബത്തിന്‍റെ ഡ്രമാറ്റിക് ഭംഗി സിനിമയ്ക്കുണ്ടാവണമെന്നു ജയരാജ് സാറിനു നിർബന്ധമായിരുന്നു. കൊമേഴ്സ്യൽ ചേരുവയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. ഷേക്സ്പിയറിനോടുള്ള ആദരം, ആ സാഹിത്യകാരനോടു കാണിക്കുന്ന നീതി...അതാണു വീരത്തിൽ അനുഭവവേദ്യമാകുന്നത്.




കുനാൽ കപൂറിനൊപ്പം...

കുനാൽ കപൂർ തിയറ്റർ പശ്ചാത്തലമുള്ള നടനാണ്. നസറുദീൻ ഷായുടെ കീഴിലുള്ള തിയറ്റർ ഗ്രൂപ്പിൽ അദ്ദേഹം വർക്ക് ചെയ്തിരുന്നു. തിയറ്റർ ബാക്ക്ഗ്രൗണ്ടിന്‍റെ ഇഫക്ട് അഭിനയത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ചന്തു ചതിയനാണെങ്കിലും ആരോമലിനെ കൊന്നുവെങ്കിലും കഥയുടെ ക്ലൈമാക്സ് ആകുന്പോഴേക്കും കാണികൾക്ക് ചന്തുവിനോട് സിംപതി തോന്നുന്നുണ്ട്. നെഗറ്റീവ് കാരക്ടർ ആണെങ്കിലും അങ്ങനെ തോന്നുന്നുവെങ്കിൽ അത് ആക്ടറുടെ ഗുണമാണ്.



കുനാലിനു പുതിയ ഭാഷയാണു മലയാളം. ഏറ്റവും പ്രയാസമുള്ള ഭാഷ മലയാളമാണെന്നാണ് കുനാലിന്‍റെ അഭിപ്രായം. മലയാളം ഡയലോഗ് പറയുന്പോൾ അതിന്‍റെ മോഡുലേഷൻ കൃത്യമാകുന്നതിന് എനിക്കാകുംവിധം കുനാലിനെ സഹായിക്കാനായി. അതുപോലെതന്നെ വീരം ഹിന്ദി വേർഷനിൽ ഹിന്ദി ഡയലോഗുകൾ കൃത്യമായി പറയുന്നതിന് കുനാൽ എന്നെയും സഹായിച്ചിട്ടുണ്ട്.




ദിവീനയും ഹിമാർഷയും...

ഇരുവരും മോഡലിംഗിൽ സജീവം. ഹിമാർഷയാണ് ഉണ്ണിയാർച്ചയെ അവതരിപ്പിച്ചത്. കുട്ടിമാണിയെ ദിവിനയും. രണ്ടുപേരുടെയും കഥാപാത്രങ്ങളുടെ സ്വഭാവം വ്യത്യസ്തം. ഉണ്ണിയാർച്ചയേക്കാൾ കുറച്ചുകൂടി ശക്തമായ കഥാപാത്രമാണ് ലേഡി മാക്ബത്തായി വരുന്ന കുട്ടിമാണിയുടേത്. ഇവിടുന്നു മുംബൈയിൽ ട്രെയിനറെ അയച്ചാണ് ഇവരെ അഞ്ചു മാസം കളരി പരിശീലിപ്പിച്ചത്. നമ്മുടെ നാട്ടിലെ കളരി പഠിക്കാനുള്ള അവരുടെ ഡെഡിക്കേഷൻ ശ്രദ്ധേയമാണ്. സിനിമയിലേക്കു വരുംമുന്പ് ദിവീന മുംബൈയിൽ മലയാളിയായ ഗുരുക്കളിൽ നിന്നു കളരി പഠിച്ചിരുന്നു. സിനിമയിലെത്തിയപ്പോൾ അതു ഗുണകരമായി. ഇപ്പോഴും ദിവിന കളരി പഠനം തുടരുന്നുവെന്നാണ് അടുത്തിടെയും എന്നോടു പറഞ്ഞത്.




വീരം വൈകിയെത്തിയ ഭാഗ്യമെന്നു കരുതുന്നുണ്ടോ...‍?

14 വർഷമായി സിനിമിലെത്താൻ നിരന്തരം പ്രയത്നിക്കുകയായിരുന്നു. ബംഗളൂരുവിൽ അനിമേറ്ററായി ജോലി ചെയ്തപ്പോഴും മനസിൽ സിനിമ തന്നെയായിരുന്നു. എനിക്കു പറ്റിയ പണി ആക്ടിംഗ് ആണെന്നു തിരിച്ചറിഞ്ഞതിനാൽ ആ ജോലി രാജിവച്ചു. അങ്ങനെ എന്‍റെ സുഹൃത്തിന്‍റെ എറണാകുളത്തെ റൂമിൽ താമസിച്ച് ഡബ്ബിംഗിനും ആഡ് ഫിലിം കോർഡിനേഷനും പോകാൻ തുടങ്ങി. സിനിമയുമായും ആർട്ടുമായും ബന്ധമുള്ള പണികൾ ചെയ്യുന്നതിനിടെ എല്ലാ ഡയറക്ടേഴ്സിനടുത്തും സാധ്യമായ എല്ലാ വിധത്തിലും അവസരം തേടി പോയിട്ടുണ്ട്.

സിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നുചേരേണ്ടതാണെന്നു ഞാൻ കരുതുന്നു. വൈകിയത് എന്‍റെയോ അവരുടെയോ കുറ്റമായി കരുതാനാവില്ല. ഇത്രയും വൈകിയത് ഓസ്കറിൽ മത്സരിച്ച ഈ ഒരു പടം ചെയ്യാനായിരിക്കും എന്നു കരുതുന്നു. മലയാളത്തിലെ ഏറ്റവും ചെലവു കൂടിയ ഒരു പടത്തിന്‍റെ ഭാഗമായി. ഷേക്സ്പീരിയൻ ഡ്രാമ മാക്ബത്ത് സിനിമയായപ്പോൾ അതിൽ നല്ല റോൾ കിട്ടി. എന്നെ സംബന്ധിച്ച് ഭാഗ്യമെന്നല്ല, മഹാഭാഗ്യമെന്നാണു പറയേണ്ടത്. നിര്‍മാതാക്കളായ ചന്ദ്രമോഹന്‍ ഡി. പിള്ള, പ്രദീപ് രാജന്‍ എന്നിവരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയുണ്ടായിരുന്നു.



ഇന്ത്യൻ സിനിമയിൽ അജന്തയും എല്ലോറയും ഇത്രയും ഭംഗിയോടെ എവിടെയാണു കണ്ടിട്ടുള്ളത്. ആദ്യദിവസം അവിടെ ചെന്ന് നേരിട്ടു കണ്ടപ്പോൾ ഞാൻ സിനിമയെക്കുറിച്ചു മറന്നുപോയി. അത്രയ്ക്കു ഗംഭീരം. പുതിയ ഒരാക്ടറെ സംബന്ധിച്ചിടത്തോളം ഒരേ സമയം മൂന്നു ഭാഷകളിൽ വലിയ ഒരു ഡയറക്ടറുടെ കീഴിൽ വെവ്വേറെ ചെയ്യാനാകുന്നതു വലിയ ഭാഗ്യമാണ്. വ്യത്യസ്ത സ്റ്റൈലുകളിൽ അഭിനയിക്കുന്നതു വലിയ വെല്ലുവിളിയാണ്. ഓരോ ഭാഷയിലും അഭിനയിക്കുന്പോൾ ഓരോ പാറ്റേണും സ്റ്റൈലുമുണ്ട്. വീരത്തിന്‍റെ ഹിന്ദി റിലീസ് ഉടനുണ്ടാവും. തമിഴിലും തെലുങ്കിലുമൊക്കെ വീരം മൊഴിമാറ്റിവരുന്നുണ്ട്.





സിനിമയ്ക്കുവേണ്ടി താടി വളർത്തിയതാണോ...?

കളരിയിൽ താമസിച്ചാണു ഞാൻ രണ്ടു വർഷം പയറ്റു പഠിച്ചത്. ആ സമയം താടിയും മുടിയും ശ്രദ്ധിച്ചതേയില്ല. സെറ്റിലെത്തുന്പോൾ നല്ല രീതിയിൽ താടിയുണ്ടായിരുന്നു. ഇപ്പോൾ ഉള്ളതിന്‍റെ രണ്ടു മൂന്നിരട്ടി. ഗ്ലാഡിയേറ്ററിന്‍റെയൊക്കെ മേക്കപ്പ് ചെയ്ത ട്രഫർ പ്രോഡായിരുന്നു വീരത്തിന്‍റെയും മേക്കപ്പ് മാൻ. അദ്ദേഹത്തോട് എന്‍റെ താടി ഷേപ്പ് ചെയ്യാൻ ജയരാജ് സാർ നിർദേശിച്ചു. ട്രഫർ അദ്ദേഹത്തിന്‍റേതായ രീതിയിൽ അതു ഷേപ്പ് ചെയ്തു. കൂർത്തു നിൽക്കുന്ന താടിയും മീശയുമൊക്കെ അദ്ദേഹമാണ് കൊണ്ടുവന്നത്. ഇനി ചെയ്യുന്ന സിനിമയിലെ കഥാപാത്രത്തിന്‍റെ സ്വഭാവമനുസരിച്ച് താടിയുടെ ഭാവി തീരുമാനിക്കാമെന്നാണ് തോന്നുന്നത്.

വീരത്തിനുശേഷം....

സിനിമയാണു ജീവിതത്തിൽ പ്രധാനമെന്നു കരുതുന്നു. ദൈവം ഇപ്പോൾ ഒരു ചാൻസ് തന്നു. ഇനിയാണു സിനിമയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ആദ്യ തവണ എല്ലാരും ക്ഷമിക്കും. ഇനിയാണ് എന്‍റെ കഴിവു തെളിയിക്കേണ്ടത്. പുതിയ ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. നല്ല അവസരങ്ങൾ വരുമെന്നു പ്രതീക്ഷിക്കുന്നു. ആക്ടറിന്‍റെ കഴിവിനെ തിയറ്റർ മറ്റൊരു തലത്തിൽ എത്തിക്കും. സിനിമയ്ക്കൊപ്പം തിയറ്റർ കൂടി ചെയ്യണമെന്നാണ് ആഗ്രഹം.




വീട്ടുകാര്യങ്ങൾ...

സ്വദേശം കണ്ണൂർ. വീട്ടിൽ അച്ഛൻ. അമ്മ, സഹോദരി. മൂന്നു നാലു വർഷമായി കോട്ടയത്തു സെറ്റിൽ ചെയ്തിരിക്കുന്നു. എന്‍റെ ചില ബന്ധുക്കൾ ഇവിടെയുണ്ട്. കേരളത്തിൽ സിനിമയുടെ കേന്ദ്രമായ എറണാകുളത്തിന് ഇവിടെ നിന്ന് അധികദൂരമില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.