Star Chat |
Back to home |
|
"സ്വയം' പറയുന്നു: മാറേണ്ടതു നമ്മളാണ് |
|
|
അതേ, മാറേണ്ടതു നമ്മളാണ്... ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ "സ്വയം' തിയറ്ററുകളിലേക്ക്. സായാഹ്നം, സ്ഥിതി, പറുദീസ, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ ശ്രദ്ധേയചിത്രങ്ങൾ സംവിധാനം ചെയ്ത ശരത്തിന്റെ ഏഴാമതു ചിത്രമാണ് "സ്വയം'. ഓട്ടിസ്റ്റിക്കായ ഒരു കുട്ടിയും അവന്റെ അമ്മയും കൂടി നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് സ്വയം. മാസ്റ്റർ നിമയ്, ലക്ഷ്മിപ്രിയ മേനോൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന കുടുംബചിത്രം സ്വയത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആർ. ശരത്ത്. സ്വയം എന്ന ചിത്രത്തിന്റെ പ്രമേയം...? മെന്റലി റിട്ടാർഡഡ് ആണെന്ന് ഓട്ടിസക്കാരെക്കുറിച്ചു മൊത്തത്തിൽ ഒരു ധാരണയുണ്ട്. സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന ഒരസ്ഥയുണ്ട് ഈ ഓട്ടിസം കുട്ടികൾക്ക്. സാധാരണഗതിയിൽ ഓട്ടിസമുള്ള ഒരു കുട്ടി ജനിച്ചാൽ അതിന്റെ അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്തു പോകും. അല്ലെങ്കിൽ കുട്ടിയെ അവഗണിക്കും. എല്ലാ ഭാരവും അമ്മയിലായിരിക്കും. അങ്ങനെയുള്ള ഒരു അമ്മ ഓട്ടിസ്റ്റിക് ആയ ഒരു കുട്ടിയെയും കൊണ്ടു ജീവിതസാഹചര്യങ്ങളോടു നടത്തുന്ന പോരാട്ടവും ആ കുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന ടാലന്റ് കണ്ടെത്തി അതു വികസിപ്പിച്ച് അവനെ സോഷ്യലി കോംപീറ്റന്റ് (സുഹൃത്തുക്കളുമായും സമൂഹവുമായും ഇടപഴകാനുള്ള കഴിവ്) ആക്കി അതിലൂടെ ഈ സമൂഹത്തിനെതിരേ പോരാടുന്നതും അതിൽ വിജയിക്കുന്നതുമാണ് സ്വയം എന്ന സിനിമയുടെ പ്രമേയം. കഥാ പശ്ചാത്തലം..? ഇത് ഒരു ഇന്തോ- ജർമൻ കോ പ്രൊഡക്ഷനായിട്ടാണു "സ്വയം' ചെയ്തിരിക്കുന്നത്. ജർമനിയിൽ സെറ്റിൽ ചെയ്തിരിക്കുന്ന ഒരു മലയാളി ഫാമിലിയിലെ ഓട്ടിസമുള്ള ഒരു കുട്ടിക്ക് ഫുട്ബോൾ കളിക്കുന്നതിനിടെ കാൽമുട്ടിൽ പരിക്കു പറ്റുന്നതും(നീ ലോക്ക്) അതിന് ചികിത്സിക്കാൻ നാട്ടിലെത്തുകയും ചെയ്യുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സ്വയം പറയുന്നത്. കാരണം അതുവരെ നാട്ടിൽ ആർക്കുമറിയില്ല ഈ കുട്ടിക്ക് ഓട്ടിസമാണെന്ന്. അവിടെ അവൻ ആക്ടീവായിരുന്നു. അവിടെ ഓട്ടിസം കുട്ടികൾക്ക് അത്തരം ഒറ്റപ്പെടലുകൾ ഇല്ല. അവിടെ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്ന ഒരു പയ്യൻ. പെട്ടെന്നു നീ ലോക്ക് വരുന്പോൾ അവൻ തളർന്നുപോകുന്നു. കാരണം, കളിക്കാൻ പറ്റാതെ വരികയല്ലേ പിന്നീട്. പ്രത്യേകിച്ചും ഓട്ടിസ്റ്റിക്കുമാണ്. അപ്പോൾ ആയുർവേദ ട്രീറ്റ്മെന്റ് നോക്കാനാണ് നാട്ടിലെ കുടുംബത്തിലെത്തുന്നത്. ഫാമിലിയിൽ ഇവർ വരുന്നതോടുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. കാരണം ഇതുവരെ കണ്ടിരുന്ന രീതിയിലല്ല ഇപ്പോൾ ആ കുട്ടിയെ അവർ കാണുന്നത്. രണ്ടു മാസത്തെ ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സംഭവങ്ങളും അതിലുണ്ടാകുന്ന ഒരു ട്വിസ്റ്റും ആ കുട്ടിയെ അവർ സോഷ്യലി കോംപീറ്റന്റ് ആക്കാനുള്ള ഒരു ശ്രമവും അതിലുണ്ടാകുന്ന വിജയവുമാണ് സിനിമ. ഈ സിനിമ ചെയ്യാനുണ്ടായ പ്രചോദനം.. ഒരിക്കൽ ബംഗളൂരു എയർപോർട്ടിൽ വച്ച് ഓട്ടിസ്റ്റിക്കായ 10 വയസുള്ള ഒരു കുട്ടി ഒരു തരത്തിലും ഫ്ളൈറ്റിൽ കയറാതെ ബഹളം വയ്ക്കുന്നതു ഞാൻ കണ്ടു. ടിക്കറ്റും അമ്മയുടെ ബാഗുമൊക്കെ എടുത്തുകളഞ്ഞ് ഹൈപ്പർ ആക്ടീവായ നിൽക്കുകയാണ് ആ കുട്ടി. പിടിച്ചു വലിച്ചിട്ടുപോലും ഫ്ളൈറ്റിലേക്കു പോകുന്നില്ല. ഫ്ളൈറ്റ് അനൗണ്‍സ് ചെയ്തുകൊണ്ടിരിക്കുകയുമാണ്. ആ അവസരത്തിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. എല്ലാവരും സ്തബ്ധരായി നിൽക്കുകയാണ്. ആ സിറ്റ്വേഷനിൽ പെട്ട അമ്മ ഇരുന്നു പൊട്ടിക്കരയുകയാണ്. വേറെ നിവൃത്തിയില്ല. എയർപോർട്ടിലെ ജീവനക്കാർ വിമാനത്തിൽ കയറാൻ ഇവരെ നിർബന്ധിക്കുകയാണ്. കാരണം അവർ കയറിയാൽ ഫ്ളൈറ്റിനു പോകാം. ഞാനും അതിലുണ്ട്. അങ്ങനെ കുറേ കഴിഞ്ഞപ്പോൾ ആ കുട്ടി ഓടിവന്ന് സ്ത്രീയുടെ ഷാൾ വാങ്ങി കണ്ണൊക്കെ തുടച്ച് നോർമലായി. അമ്മ പിടിച്ച് അവനെ ഫ്ളൈറ്റിലേക്കു കൊണ്ടുവന്നു. അതിനകത്തു കയറിയതോടെ അവൻ തികച്ചും നോർമലായി. തിരുവനന്തപുരത്ത് എത്തിയപ്പോൾ ഞാൻ ആ കുട്ടിയെപ്പറ്റി അന്വേഷിച്ചു. അപ്പോഴാണ് അവൻ ഓട്ടിസ്റ്റിക്കാണെന്ന് അമ്മ പറഞ്ഞത്. മെന്റലി റിട്ടാർഡ് ആയ ഒരു കുട്ടിയല്ല. കാണാൻ നോർമൽ കുട്ടിയാണ്. പക്ഷേ, ആളുകൾക്ക് ആർക്കും പറഞ്ഞാൽ മനസിലാവില്ല അവൻ ഓട്ടിസ്റ്റിക്കാണെന്ന്. അവന് അച്ഛനാരാണ്, അമ്മ ആരാണ് എന്നൊന്നും തിരിച്ചറിയില്ല. പക്ഷേ, ഏറെ ഇന്റലിജന്റാണ്. ആ കുട്ടിയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ അവൻ ഭംഗിയായി തബല വായിക്കുമെന്നറിഞ്ഞു. ഒരുദിവസം ആ കുട്ടിയെ കാണാൻ പോയി. അപ്പോൾ അവൻ നന്നായി തബല വായിച്ചു. അങ്ങനെയൊരു ഫോക്കൽറ്റി അവനുണ്ട്. പക്ഷേ, പുറത്തിറക്കിക്കൊണ്ടു പോകാൻ പറ്റില്ല, ഹൈപ്പർ ആക്ടീവ് ആയിരിക്കും. മെന്റലി റിട്ടാർഡഡ് ആയിട്ടോ മാനസികരോഗം ഉള്ളതോ ആയിട്ടാണു സമൂഹം അവരെ കാണുന്നത്. സ്വയം എന്ന സിനിമയുടെ വർത്തമാനകാലപ്രസക്തി... ഓട്ടിസക്കാരുടെ എണ്ണം വലിയ തോതിൽ കൂടുകയാണ്. ഗൾഫിലൊക്കെ 15 ശതമാനമാണ് വർധനയുടെ നിരക്ക്. കേരളത്തിലും ഓട്ടിസ്റ്റിക് കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇതിന്റെ കാരണം കണ്ടെത്താനാകുന്നില്ല. രണ്ടു വയസിലല്ലേ ഇത് അറിയാൻ പറ്റുകയുള്ളൂ. കണ്ടെത്തിയാൽ തന്നെ മരുന്നില്ല്ല. ഇവർ ഇന്റലിജെന്റാണ്. ജൈവപരമായ എല്ലാം പ്രവർത്തനങ്ങളും സാധാരണക്കാരെപ്പോലെ തന്നെ. പക്ഷേ, ഇവരുടെ ഹൈപ്പർ ആക്ടിവിറ്റിയും ഇവരുടെ പെരുമാറ്റ രീതികളും മറ്റാരെയും തിരിച്ചറിയാൻ പറ്റാത്തതും ഇമോഷണൽ അല്ലാതുമൊക്കെയായ വല്ലാത്ത ഒരു ലോകം. അതാണ് ഈ സിനിമയിൽ ഡോക്യുമെന്ററി സ്റ്റൈലിൽ അല്ലാതെ നല്ലൊരു ഫിക്ഷൻ ആയി പറഞ്ഞിരിക്കുന്നത്. ഏറെ ഫീൽ ചെയ്യുന്ന ഒരു കുടുംബകഥയായിട്ടാണു പറഞ്ഞിരിക്കുന്നത്. ആ പയ്യന്റെ ഫുട്ബോൾ കളിയും അവന്റെ അമ്മ അവനു വേണ്ടി നടത്തുന്ന പോരാട്ടവുമൊക്കെ സിനിമയിലുണ്ട്. എജ്യുക്കേറ്റ് ചെയ്യിക്കാൻ വേണ്ടിയുള്ള ഒരു സിനിമയല്ല. ഒരു സന്ദേശമുണ്ടെങ്കിലും ഇതു പൂർണമായും ഒരു കുടുംബചിത്രമാണ്. മുഖ്യകഥാപാത്രങ്ങളെക്കുറിച്ച്... മധു, നന്ദു, ലക്ഷ്മിപ്രിയ മേനോൻ തുടങ്ങിയവരാണു പ്രധാന വേഷങ്ങളിൽ. പിന്നെ പോപ്പുലറായ ചില താരങ്ങൾ ചെറിയ വേഷങ്ങളിൽ വരുന്നുണ്ട്. അമ്മയും കുട്ടിയുമാണ് പ്രധാന വേഷങ്ങളിൽ. ഫുട്ബോൾ കളി വശമുള്ള നിമയ് എന്ന ജർമൻ മലയാളിയായ കുട്ടിയാണ് ഓട്ടിസം കുട്ടിയുടെ വേഷത്തിലെത്തുന്നത്. ഈ സിനിമയുടെ നിർമാതാവു കൂടിയായ വിനോദ് ബാലകൃഷ്ണന്റെയും സ്മിതയുടെയും മകനാണ് ഓട്ടിസ്റ്റിക് കുട്ടിയായി അഭിനയിക്കുന്ന നിമയ്. മറൂണ്‍ എന്നാണ് സിനിമയിലെ പേര്. മറഡോണയുമായി ബന്ധിപ്പിച്ചാണ് ഫുട്ബോൾ ഇഷ്ടമുള്ള അവനു മറൂണ്‍ എന്നു പേരു കൊടുത്തത്. മറൂണിന്റെ അമ്മയായി അഭിനയിക്കുന്നത് ലക്ഷ്മിപ്രിയ മേനോൻ. മുന്‍പു ചില സിനിമകളിൽ ചെറിയ റോളുകൾ ചെയ്തിട്ടുള്ള ലക്ഷ്മിപ്രിയ ഈ സിനിമയിൽ 10 വയസുള്ള കുട്ടിയുടെ അമ്മയായി നന്നായി ചെയ്തിട്ടുണ്ട്. ആഗ്നസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അച്ഛൻ ഉപേക്ഷിച്ചു പോയതിനാൽ ഈ അമ്മ തന്നെയാണ് എല്ലാത്തിനോടും പൊരുതി നിൽക്കുന്നത്. മറൂണിന്റെ അമ്മയായി അഭിനയിച്ച ലക്ഷ്മിപ്രിയ മേനോനും ഈ സിനിമയ്ക്കുവേണ്ടി നന്നായി സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ഷൂട്ടിനു മുന്‍പ് ലക്ഷ്മിയെ ഓട്ടിസക്കാരുള്ള മൂന്നാലു സെന്ററുകളിൽ കൊണ്ടുപോയി, അവരെ അവിടെ നിർത്തി അത്തരം കുട്ടികളുടെ പെരുമാറ്റരീതികൾ സ്റ്റഡി ചെയ്യാനുള്ള സാഹചര്യമൊരുക്കി. ലക്ഷ്മിപ്രിയ ആറു മാസം ഈ സിനിമയ്ക്കു പിന്നാലെ നിന്നു. അവർ നന്നായി ആക്ട് ചെയ്തിട്ടുണ്ട്. സീരിയലിലും സിനിമയിലുമൊക്കെ ആക്ടീവായി അറിയപ്പെടുന്ന ബിന്ദു മുരളി ഈ സിനിമയിൽ നല്ല ഒരു റോളിൽ വരുന്നുണ്ട്. പാട്ടുകൾ, സംഗീതം... എ.ആർ. റഹ്മാന്റെ ശിഷ്യന്മാരിൽ ഒരാളായ സച്ചിൻ ശങ്കർ മന്നത്ത് ആണ് സ്വയത്തിന്റെ സംഗീതം ചെയ്തത്. പാട്ടെഴുതിയതു ഡോ.സുരേഷ് കുമാർ. പാടിയിരിക്കുന്നത് ഉണ്ണിമേനോൻ. ജർമനിയിലും ഷൂട്ടിംഗ്... 15 ദിവസം ജർമനിയിൽ ഷൂട്ട് ചെയ്തു. 20 ദിവസം ഇവിടെയും ഷൂട്ട് ചെയ്തു. ജർമനിയിൽ മറൂണിന്റെ ഫാമിലിയുടെ കഥയും അവിടത്തെ ലൈഫുമൊക്കെ സിനിമയിൽ പറയുന്നുണ്ട്. പിന്നീടാണു നാട്ടിലേക്കു വരുന്നത്. ഒരു ഓട്ടിസം കുട്ടിക്ക് അവിടെ കിട്ടുന്ന പരിഗണനയും കരുതലും ഒന്നു വേറെയാണല്ലോ. സ്വയം എന്ന സിനിമ ചെയ്തപ്പോൾ ഓട്ടിസത്തെക്കുറിച്ചു മനസിലാക്കിയ വസ്തുതകൾ..? രണ്ടു വർഷം ഞാൻ ഇതിനു പിന്നാലെ നടന്നു. ഏറെ വേദനിപ്പിക്കുന്നതും ഏറെ ദയനീയവുമാണ് നമ്മുടെ നാട്ടിലെ ഓട്ടിസ്റ്റിക് കുട്ടികളുടെ അവസ്ഥ. എല്ലാ രക്ഷാകർക്കാത്തളും സ്ട്രഗിൾ ചെയ്യുകയാണ്. പ്രത്യേകിച്ചും അമ്മമാർ. ഇവിടെ റീഹാബിലിറ്റേഷൻ സെന്റർ ഇല്ല. അവരുടെയൊക്കെ കാലശേഷം ഇവർക്ക് എന്തു പറ്റുമെന്നറിയില്ല. ഇവർ മെന്റലി റിട്ടാർഡഡ് ഒന്നുമല്ലല്ലോ. മെന്റലി വളരെ ആക്ടീവായ കുട്ടികളാണല്ലോ ഇവർ. സാധാരണ മനുഷ്യരെപ്പോലെ എല്ലാം ബയോളജിക്കൽ പ്രത്യേകതകളും ഉള്ളവരല്ലേ. അതിനാൽ 30 വയസിനുശേഷം ഇവരുടെ ലൈഫ് വലിയ ട്രാജഡിയാണ്. കുട്ടികളായിരിക്കുന്പോൾ 15 വയസുവരെ ഇവരെ വളർത്തിക്കൊണ്ടു നടക്കാം. അതുകഴിഞ്ഞുള്ള ലൈഫ് ഏറെ ഭയങ്കരമാണ്. അപ്പോഴേക്കും രക്ഷിതാക്കൾക്കു പ്രായമേറും. പിന്നെ അവർക്ക് ഓരോതരം അസുഖങ്ങളും മറ്റും പിടിപെടാൻ തുടങ്ങും. ഇന്ത്യയിൽ ഇവർക്കു റീഹാബിലിറ്റേഷൻ സെന്ററുകളില്ല. ലോകത്തു പല രാജ്യങ്ങളിലും അതുണ്ട്. ഇവിടെ ചെറിയ രീതിയിൽ പ്രവർത്തിക്കുന്ന സെന്ററുകളിലാവട്ടെ ഓട്ടിസ്റ്റിക് കുട്ടികളെ എംആർ കുട്ടികൾക്കും ഡൗണ്‍ സിൻഡ്രോം ഉള്ള കുട്ടികൾക്കുമൊപ്പമാണ് പാർപ്പിച്ചിരിക്കുന്നത്. അല്ലാതെ ഇവർക്കുവേണ്ടി പ്രത്യേകമായ ഒരു സ്ഥലമില്ല. സ്വയത്തിൽ ഫുട്ബോൾ താരം റോബർട്ട് പിന്റോ അഭിനയിക്കുന്നു... ജർമനിയിയുടെ നാഷണൽ പ്ലേയറാണ് റോബർട്ട് പിന്റോ. ഓട്ടിസ്റ്റിക്കായ മറൂണിനെ ജർമനിയിൽ ഫുട്ബോൾ ട്രയിൻ ചെയ്യിക്കുന്ന ട്രയിനറായിട്ടാണ് റോബർട്ട് പിന്റോ അഭിനയിച്ചത്. യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധേയനും ലോക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരവുമാണ് റോബർട്ട് പിന്റോ. ഓട്ടിസത്തെക്കുറിച്ചുള്ള സിനിമ ആയതിനാൽ അവിടത്തെ ഫുട്ബോൾ ക്ലബ് ഫ്രീയായി ഷൂട്ട് ചെയ്യാൻ അനുവാദം നല്കി. ഒരു ഫുട്ബോൾ മാച്ച് തന്നെ സിനിമയ്ക്കു വേണ്ടി ഒരു മിനിട്ടു ഷൂട്ട് ചെയ്യാൻ അനുവദിച്ചു. ലക്ഷങ്ങളും കോടികളും കൊടുത്താലേ സാധാരണ അവിടെ ഷൂട്ട് ചെയ്യാൻ അനുവദിക്കാറുള്ളൂ. അങ്ങനെ ഒരുപാടുപേർ ഈ സിനിമയെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വയം ഒരു കുടുംബചിത്രമാണോ... ഓട്ടിസത്തെക്കുറിച്ചാണു സിനിമയെങ്കിലും ഇത് ഓട്ടിസമുള്ള പയ്യനും അവന്റെ ദുരിതവും മാത്രമാണെന്നു കരുതേണ്ടതില്ല. ഇത് ഫുട്ബോളും ഫുട്ബോൾ മാച്ചും ഒക്കെ വരുന്ന ഒരു കുടുംബചിത്രമായിട്ടാണ് എടുത്തിരിക്കുന്നത്. കുട്ടികളുടെ മുന്പിൽ തോറ്റു ജയിക്കുന്ന ഒരമ്മയുടെ കഥയാണ് സ്വയം. എപ്പോഴും ഓട്ടിസം കുട്ടികളുടെ മുന്പിൽ തോറ്റു കൊടുത്താണ് ഇവർ ജീവിതത്തിൽ ജയിക്കുന്നത്. അങ്ങനെയുള്ള ഒരമ്മയുടെ കഥയാണിത്. ഓട്ടിസം കുട്ടിക്ക് ഒരു പ്രശ്നവുമില്ല. കാരണം അവൻ ഒന്നുമറിയുന്നില്ലല്ലോ. അവനു മേശയും കസേരയും പോലെയെയുള്ളൂ എല്ലാവരും. അവൻ സുഖമായി ജീവിക്കുന്നു, ഭക്ഷണം കഴിക്കുന്നു. പക്ഷേ, ഓട്ടിസം കുട്ടിയുണ്ടായാൽ അതിന്റെ പ്രശ്നം നേരിടുന്നതെല്ലാം അമ്മയാണ്. അവൻ ഹൈപ്പർ ആക്ടീവാണ്. അവൻ പുറത്തിറങ്ങുന്നു. ആളുകളെ നേരിടുന്നു. വസ്തുക്കൾ നശിപ്പിക്കുന്നു. പാട്ടുപാടാൻ തുടങ്ങുന്നു. അവന് എല്ലാ ബയോളജിക്കൽ പ്രശ്നങ്ങളുമുണ്ട്. അഡോളസെന്റ് ടൈമിൽ ആണും പെണ്ണും നേരിടുന്ന പ്രശ്നങ്ങൾ നമുക്ക് ഉൗഹിക്കാവുന്നതേയുള്ളൂ. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. എന്നാൽ, അവർ മാനസികമായി പ്രശ്നമുള്ളവരുമല്ല. സ്വയം എന്ന സിനിമ സമൂഹത്തിൽ എന്തുതരം മാറ്റം വരുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്... ഇന്ന് ഓട്ടിസ്റ്റിക് പോപ്പുലേഷൻ കൂടിവരികയാണ്. പ്രത്യേകിച്ചും ഹൈ ക്ലാസ്, അപ്പർ മിഡിൽ ക്ലാസിന്റെയൊക്കെ ഇടയിൽ ഇത്തരത്തിൽ ഒരുപാടു കുട്ടികളുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളെ പേരന്റ്സും ബന്ധുക്കളുമൊക്കെ കളഞ്ഞിട്ടുപോകും. തന്റെ മകൾക്ക് ഇങ്ങനെ കുട്ടി ജനിക്കുന്നതോടെ അച്ഛനും അമ്മയ്ക്കും ദേഷ്യവും വിഷമവും ആവും. കടയിൽ കയറുന്പോൾ ഐസ്ക്രീം തട്ടിയെടുക്കുക പോലെയുള്ള ഹൈപ്പർ ആക്ടിവിസം കാണുന്പോൾ പൊതുജനങ്ങൾക്ക് അതു ബുദ്ധിമുട്ടായി മാറി അവർ മറ്റൊരു രീതിയിൽ അവരെ കാണും. അവരെ പുറത്തുകാണിക്കാതെ എങ്ങനെയെങ്കിലും വീട്ടിൽ പാർപ്പിച്ചു വളർത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി ചടങ്ങുകളിലും വിവാഹങ്ങൾക്കും മറ്റും ഓട്ടിസം കുട്ടികളെ കൊണ്ടുപോകാനാവില്ല. അവർ പോവുകയുമില്ല. അവർ ഒറ്റപ്പെട്ടവരായി മാറുകയാണ്. ഓട്ടിസം ഒരു അവസ്ഥയാണെന്നു സമൂഹം മനസിലാക്കി അവരെ അംഗീകരിക്കുന്ന സാഹചര്യം ഉണ്ടാകണം. കുടുംബങ്ങളിലെ ചടങ്ങുകളിലും മറ്റും അവരെ ക്ഷണിക്കണം. ഈ കുട്ടികൾക്ക് അതിൽ പങ്കെടുക്കാനാകണം. ഓട്ടിസം എന്ന അവസ്ഥ കൊണ്ടാണ് ആ കുട്ടി ഐസ്ക്രീ എടുത്തുകൊണ്ട് ഓടിയത് എന്നു വിചാരിച്ചാൽ പ്രശ്നം തീർന്നു. നമ്മളാണു മാറേണ്ടത്, സമൂഹമാണ് മാറേണ്ടത്. ഇങ്ങനെയുള്ളവരെ കാണാനെങ്കിലുമുള്ള ഒരു മനസ്ഥിതി ഉണ്ടാകണം. ഓട്ടിസം എന്താണെന്നും ഓട്ടിസ്റ്റുകളുടെ അമ്മമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്നും അറിയാനുള്ള ഒരു മനസ്ഥിതി സമൂഹത്തിന് ഉണ്ടാകട്ടെ. സ്വയം എന്ന പേരിന്റെ പ്രസക്തി... ഈ സ്ത്രീ തന്നെയാണ് - സ്വയമാണ് ഇതെല്ലാം ചെയ്യേണ്ടത്, എല്ലാത്തിനോടും പൊരുതി നിൽക്കുന്നത്. എല്ലാം സ്വയം ഏറ്റെടുക്കുകയാണ് ഒരു സ്ത്രീ. മാത്രമല്ല ഈ കുട്ടികൾക്കും സ്വയം ഒന്നും അറിഞ്ഞുകൂടല്ലോ. ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരും സ്വയമാണ് എല്ലാം ചെയ്യുന്നത്. അവർക്ക് വേറൊരു ലോകമില്ലല്ലോ. ഒരു ഓട്ടിസം കുട്ടിയുടെ ലോകമാണ് സ്വയം. അവർക്ക് വേറെ ആരെക്കുറിച്ചും ഒരു ചിന്തയുമില്ല. ചലച്ചിത്ര വഴി, ഇതുവരെ... എന്റെ ഏഴാമത്തെ ചിത്രമാണ് സ്വയം. സായാഹ്നമാണ് ആദ്യ ചിത്രം. അതിനു സ്റ്റേറ്റ് അവാർഡ് കിട്ടി. സ്ഥിതിക്കും അവാർഡ് കിട്ടി. കാവ്യാമാധവനെ മുഖ്യകഥാപാത്രമാക്കി ശീലാബതി ചെയ്തു. ശില്പഷെട്ടിയെ വച്ച് ഒരു ഇന്തോ - ചൈന ഹിന്ദി പടം ചെയ്തു. അതിനുശേഷം ശ്രീനിവാസൻ, ജഗതി, തന്പി ആന്റണി തുടങ്ങിയവരെ വച്ച് പറുദീസ. അതിനുശേഷമാണ് ഇന്ദ്രൻസിനെ വച്ച് ബുദ്ധനും ചാപ്ലിനും ചിരിക്കുന്പോൾ. ഇപ്പോൾ സ്വയം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|