Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"പേടിപ്പിക്കൽ മാത്രമല്ല എസ്രയുടെ ഉദ്ദേശ്യം..'
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി, അജയ് ദേവ്ഗൺ തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്‍റും അസോസിയേറ്റും ആയി പ്രവർത്തിച്ച ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥാചിത്രം എസ്ര തിയറ്ററുകളിലേക്ക്. പൃഥ്വിരാജും പ്രിയ ആനന്ദും മുഖ്യവേഷങ്ങളിലെത്തുന്ന ഹൊറർ ത്രില്ലറാണ് എസ്ര. ലൈലാകമേ... എന്ന പാട്ടും ഭീതി ജനിപ്പിക്കുന്ന എസ്രയുടെ ട്രെയിലറും ഇതിനോടകം തന്നെ ഹിറ്റാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് എസ്രയുടെ നിർമാണം. എസ്രയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജെയ്.കെ.

എസ്ര എന്ന സിനിമയുടെ പ്രമേയമെന്താണ്..?

ഇപ്പോൾ പുറത്തുപറയാൻ പറ്റാത്ത പ്രമേയമാണ്. സിനിമ കണ്ടിട്ട് ആളുകൾ തീരുമാനിക്കട്ടെ. സിനിമയുടെ ജോണർ ഹൊറർ ത്രില്ലറാണ്. സംഭവ കഥയുടെ ചലച്ചിത്രാവിഷ്കാരമല്ല.



ജൂതന്മാരുടെ ചരിത്രവുമായി എസ്ര എന്ന സിനിമയ്ക്കുള്ള ബന്ധം...?

ജൂതന്മാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു മിത്തിനെ അടിസ്‌ഥാനമാക്കി ചെയ്ത ചിത്രമാണ് എസ്ര. ഈ സിനിമയിൽ ജ്യൂയിഷ് മിത്തും ഉൾപ്പെട്ടിരിക്കുന്നു എന്നല്ലാതെ ജ്യൂയിഷ് മിത്തിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നൊന്നും പറയാനാവില്ല.

നർമം ചേർത്തു ഹൊറർ പറയുന്ന രീതിയാണോ എസ്രയിൽ...?

ഹൊറർ ത്രില്ലറിൽ ഹൊറർ മാത്രമേ ഉണ്ടാവുകയുള്ളു. ഹൊറർ കോമഡിയിലാണ് നർമവും മറ്റുമുള്ളത്. എസ്ര ഹൊറർ ത്രില്ലർ ആയതുകൊണ്ടുതന്നെ ആ ജോണറിനോടു സത്യസന്ധത പുലർത്തി പറയുന്ന ഒരു കഥയാണ്. എസ്ര ഹൊറർ കോമഡിയല്ല, ഹൊറർ ത്രില്ലറാണ്.

കഥയുടെ പശ്ചാത്തലം കേരളമാണോ..?

ഇതു പ്രസന്‍റിൽ നടക്കുന്ന കഥയാണ്. മുംബൈ, കൊച്ചി എന്നിവയൊക്കെയാണ് കഥയുടെ പശ്ചാത്തലം. കൊച്ചി, മുംബൈ, തേനി, പൂനെ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.



കഥാപാത്രങ്ങളുടെ ലുക്കിൽ ഏറെ വ്യത്യസ്തയുണ്ടല്ലോ..ഒരുതരം ഹൊറർ മൂഡ് അനുഭവിപ്പിക്കുകയാണ് പോസ്റ്ററുകളും...?

പടത്തിന്‍റെ ടോണും കഥാപാത്രങ്ങളുടെയെല്ലാം ലുക്കും അതാണ്. പേടിപ്പിക്കൽ മാത്രമല്ല ഈ പടത്തിന്‍റെ ഉദ്ദേശ്യം. ഒരു കഥ പറയുക എന്നുള്ളതാണ്. അതിൽ ഒരുപക്ഷേ, ത്രില്ലിംഗ് ആയ നിമിഷങ്ങൾ ഉണ്ടാവും. പേടിപ്പിക്കുന്ന നിമിഷങ്ങൾ ഉണ്ടാവും. എന്നാൽ, എസ്ര പേടിപ്പിക്കുന്നുണ്ടോ എന്നു പറയേണ്ടത് ഞാനല്ല, പടം കണ്ടിട്ടു പ്രേക്ഷകരാണ്. ആളുകളെ പേടിപ്പിക്കും എന്ന വാശിയിൽ എടുത്ത പടമൊന്നുമല്ല എസ്ര.

പൃഥ്വിരാജിന്‍റെ കഥാപാത്രത്തെക്കുറിച്ച്...?

രഞ്ജൻ മാത്യു എന്ന കഥാപാത്രമായാണ് എസ്രയിൽ പൃഥ്വിരാജ് വരുന്നത്. ജോലി സംബന്ധമായി മുംബൈയിൽ നിന്നു ഫാമിലിയായി കൊച്ചിയിലേക്കു വന്ന് അവിടെ താമസിക്കുന്ന കഥാപാത്രം.



എസ്ര എഴുതുമ്പോൾ പൃഥ്വിരാജ് ആയിരുന്നോ മനസിൽ..?

പരസ്യചിത്രങ്ങൾ ചെയ്യുന്ന കാലത്തുതന്നെ എസ്രയുടെ കഥ മനസിലുണ്ടായിരുന്നു. രണ്ടു മൂന്നു വർഷം മുമ്പ് എഴുതിയ സ്ക്രിപ്റ്റാണിത്. ഈ കഥ സിനിമയാക്കണമെന്നു തോന്നി. പൃഥ്വിരാജിനോടു കഥ പറഞ്ഞു. പൃഥ്വിരാജ് സമ്മതം മൂളി. അങ്ങനെയാണ് പടം തുടങ്ങിയത്.

പൃഥ്വിരാജ് സ് ക്രിപ്റ്റ് ഉൾപ്പെടെ എല്ലാത്തിലും കൈകടത്തുമെന്നു പൊതുവേ പറഞ്ഞുകേട്ടിട്ടുണ്ട്. താങ്കളുടെ അനുഭവം...?

ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഇതിൽ കൈകടത്തലൊന്നും ഉണ്ടായിട്ടില്ല. ഒരു നടന്‍റേതായ ഇൻപുട്ട് ലെവലിൽ പൃഥ്വിരാജും ഞാനും സംസാരിച്ചിട്ടുണ്ടെന്നല്ലാതെ ഒരു കഥാകൃത്തിന്‍റെ ഇൻപുട്ടോ ഒരു സംവിധായകന്‍റെ ഇൻപുട്ടോ ഈ പടത്തിൽ പൃഥ്വിരാജിൽ നിന്ന് ഉണ്ടായിട്ടില്ല.



പ്രിയ ആനന്ദിലേക്ക് എത്തിയതിനെക്കുറിച്ച്...?

അധികം പരിചിതമല്ലാത്ത ഒരു മുഖമാണ് എനിക്കു വേണ്ടിയിരുന്നത്. പ്രിയ ആനന്ദ് തെന്നിന്ത്യയിൽ മാത്രമല്ല പ്രശസ്ത. അവർ ഹിന്ദിയിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഹിന്ദിയിലും അവരുടെ ഹിറ്റ് സിനിമകളുണ്ട്. സൗത്തിൽ നിന്നുള്ള നടിയുമാണ്.



പൃഥ്വിരാജ് ചെയ്യുന്ന രഞ്ജൻ എന്ന കഥാപാത്രത്തിന്റെ ഭാര്യവേഷത്തിലാണ് പ്രിയ എത്തുന്നത്. ആ കാരക്ടറിന് പ്രിയ അനുയോജ്യയാണെന്നു തോന്നി. അങ്ങനെയാണു പ്രിയയിലേക്കു വന്നത്. പ്രിയയും കഥാപാത്രത്തോടു 100 ശതമാനവും നീതി പുലർത്തിയെന്നാണു തോന്നുന്നത്. പ്രിയ ആനന്ദിന്‍റെ ആദ്യ മലയാളം ചിത്രമാണ് എസ്ര.



എസ്രയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്..?

എസിപി ഷഫീർ അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്‌ഥന്‍റെ വേഷമാണു ടൊവിനോ ചെയ്യുന്നത്. ചില അന്വേഷണങ്ങൾക്ക് ഈ കഥയിൽ ഇടമുണ്ട്. ഫാ. സാമുവൽ എന്ന വൈദികന്‍റെ വേഷമാണ് വിജയരാഘവൻ എസ്രയിൽ ചെയ്യുന്നത്. ബാബു ആന്‍റണി ചേട്ടൻ റാബി ഡേവിഡ് ബന്യാമിൻ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. അദ്ദേഹം ഇപ്പോൾ യുഎസിലാണല്ലോ. അതിനാൽ അദ്ദേഹം ഉൾപ്പെട്ട ഭാഗങ്ങൾ മുംബൈയിലും പൂനയിലുമൊക്കെയാണു ഷൂട്ട് ചെയ്തത്. അദ്ദേഹം യുഎസിൽ നിന്നു അവിടേക്കു നേരിട്ടുവന്ന് ഷൂട്ട് കഴിഞ്ഞു മടങ്ങുകയായിരുന്നു.



കഥയുടെ ഒരു പ്രത്യേക സന്ദർഭത്തിൽ പ്രാധാന്യമുള്ള റോളിലാണ് അദ്ദേഹം വരുന്നത്. പ്രതാപ് പോത്തന് ഈ സിനിമയിൽ ഒരു ഫ്രണ്ട്‌ലി ഗസ്റ്റ് അപ്പിയറൻസാണുള്ളത്. പ്രതാപനെ എനിക്കു നേരത്തേ അറിയാം. മുംബൈയിൽ വച്ച് ഒന്നിച്ച് ഇടപഴകാനുള്ള സന്ദർഭം ഉണ്ടായിട്ടുണ്ട്. സംസ്‌ഥാന പുരസ്കാരം നേടിയ സുദേവ് നായരും ഒരു പ്രധാന വേഷം ചെയ്യുന്നു. സുജിത് ശങ്കർ റാബി മാർക്കെസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു,.



എസ്രയിലെ സംഗീതത്തെക്കുറിച്ച്..?

കഥയുമായി ചേർന്ന മ്യൂസിക്കാണ് എസ്രയിൽ കൊടുത്തിട്ടുള്ളത്. രാഹുൽ രാജ് പാട്ടുകളും സുഷിൻ ശ്യാം പശ്ചാത്തലസംഗീതവുമൊരുക്കി. ഹരിനാരായണൻ എഴുതിയ "ലൈലാകമേ'' എന്ന ഗാനം നേരത്തേ പുറത്തിറക്കിയിരുന്നു. ജനങ്ങൾക്ക് അത് ഇഷ്‌ടപ്പെട്ടെന്നാണു തോന്നുന്നത്. ലൈലാക് എന്ന പൂവിനെ പ്രണയത്തിന്‍റെ പൂവെന്നാണു കവി ഉദ്ദേശിച്ചത്.



എസ്രയുടെ കൊച്ചിയിലെ സെറ്റിൽ ചില അസാധാരണ സംഭവങ്ങൾ ഉണ്ടായെന്നും പുരോഹിതൻ വന്നു പ്രാർഥന നടത്തിയെന്നുമൊക്കെ കേട്ടിരുന്നു...?

സെറ്റിൽ പലപല സംഭവങ്ങൾ ഉണ്ടായതായി ഞാനും പത്രങ്ങളിൽ വായിച്ചിരുന്നു. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. ഞാനൊരു റാഷണലിസ്റ്റാണ്. പ്രേതത്തിലും ഭൂതത്തിലുമൊന്നും എനിക്കു വിശ്വാസമില്ല. എനിക്ക് വ്യക്‌തിപരമായി അത്തരം അനുഭവം ഉണ്ടായിട്ടുമില്ല. സെറ്റിൽ പലർക്കും അത്തരം അനുഭവം ഉണ്ടായതായാണ് ഞാൻ അറിഞ്ഞത്.



എസ്രയുടെ സാങ്കേതികമികവിനെക്കുറിച്ച്..?

ടെക്നിക്കലി നല്ലൊരു സിനിമയായിരിക്കുമെന്നാണ് വിശ്വാസം. സുജിത് വാസുദേവ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു എസ്രയുടെ ഏതു ഡിപ്പാർട്മെന്‍റുമാകട്ടെ, സൗണ്ട്, കാമറ, എഡിറ്റിംഗ്, പ്രൊഡക്‌ഷൻ ഡിസൈൻ...ടെക്നിക്കലി നല്ലൊരു പ്രോഡക്ടിനാണു ശ്രമിച്ചിട്ടുള്ളത്.



മലയാളത്തിൽ ചെയ്ത ആദ്യചിത്രം എന്ന നിലയിൽ എന്തു തോന്നുന്നു..?

സന്തോഷം. പടം റിലീസ് ആയി ജനങ്ങളിലേക്ക് എത്തണം.

പൃഥ്വിരാജിന് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...?

ഏറെ എഗ്സൈറ്റിംഗ് ആയിരുന്നു അദ്ദേഹവുമൊത്തുള്ള ചിത്രീകരണ ദിനങ്ങൾ. ഈ കഥയെ സംബന്ധിച്ചിടത്തോളം, ഈ സിനിമയെക്കുറിച്ച് എനിക്കുള്ള ധാരണകൾ തന്നെയായിരുന്നു പൃഥ്വിരാജിനും. ഞങ്ങളുടെ ഫ്രീക്വൻസി ഒരുപോലെയായിരുന്നു. ഷൂട്ടിംഗിലും പ്രീപ്രൊഡക്ഷനിലും പോസ്റ്റിലുമെല്ലാം.



പൃഥ്വിരാജുമായി ഏറെ രസകരമായ വർക്കിംഗ് എക്സ്പീരിയൻസാണ്. ഏതൊരു സംവിധായകന്‍റെയും ഡ്രീം ആക്ടറാണു പൃഥ്വിരാജ്. അദ്ദേഹം തീർച്ചയായും ഡയറക്ടേഴ്സ് ആർട്ടിസ്റ്റാണ്. സംവിധായകന്‍റെ വിഷൻ കൃത്യമായി മനസിലാക്കി അതു വിശ്വസനീയമാണെങ്കിൽ 100 ശതമാനവും സംവിധായകനൊപ്പം നിൽക്കുന്ന നടനും താരവുമാണ് പൃഥ്വിരാജ്.

ഞങ്ങൾ തമ്മിൽ ഷൂട്ടിംഗിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകുമായിരുന്നു. അങ്ങനെ എല്ലാ സംശയങ്ങളും ദൂരീകരിച്ചു വ്യക്‌തത നേടിയ ശേഷമാണു ചെയ്തത്. ഒരു സംവിധായകനും നടനും തമ്മിലുള്ള നല്ല ബന്ധം തന്നെയാണു ഞങ്ങൾ തമ്മിലുള്ളത്.



നായികാനായക സങ്കല്പങ്ങൾക്കു പ്രാമുഖ്യം നല്കുന്ന ചിത്രമാണോ..?

നായകൻ, നായിക തുടങ്ങിയ പൊതുധാരണകൾക്കപ്പുറം എസ്രയിൽ കഥയാണു ലീഡ് ചെയ്യുന്നത്. നായകൻ, നായിക എന്നുപറയുന്നതിലും ഉചിതം മുഖ്യകഥാപാത്രങ്ങൾ എന്നു പറയുന്നതാവും.

എസ്ര എന്ന ചിത്രം അവകാശപ്പെടുന്ന മറ്റു വ്യത്യസ്തകൾ..?

പടം ഇറങ്ങുന്നതിനു മുമ്പ് ഞാൻ വ്യത്യസ്തകളെക്കുറിച്ചു സംസാരിക്കുന്നതിനേക്കാൾ നല്ലതു സിനിമ തന്നെ സംസാരിക്കുന്നതാണ്. സിനിമ കണ്ടിട്ടു ജനങ്ങൾ തീരുമാനിക്കട്ടെ. ഞാനല്ലല്ലോ അതു പറയേണ്ടത്. വ്യത്യസ്ത എന്നുള്ള അവകാശവാദങ്ങൾ പലപ്പോഴും ക്ലീഷേ ആയിത്തീരാറുണ്ട്.



സിനിമയിൽ ഇതുവരെയുള്ള വഴി...?

സിനിമയിലെത്തിയിട്ടു 10–12 വർഷമായി. 5–8 വർഷമായി പരസ്യചിത്രങ്ങൾ ചെയ്യുന്നു. ധാരാളം ഇന്‍റർനാഷണൽ പ്രോജക്ടുകളിൽ വർക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ സംവിധാനം ചെയ്ത ഒരു പടത്തിന് എഴുതിയിട്ടുണ്ട്. ഡോക്യുമെന്‍ററികളും പരസ്യചിത്രങ്ങളുമാണ് മുമ്പു ഞാൻ ചെയ്തിട്ടുള്ളത്.

മുംബൈയിൽ ചില ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്‍റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി, അജയ് ദേവ്ഗൺ തുടങ്ങിയവർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്‍റെ ആദ്യത്തെ കഥാചിത്രമാണ് ഇപ്പോൾ സംവിധാനം ചെയ്ത എസ്ര.



വീട്ടുവിശേഷങ്ങൾ..?

എന്‍റെ വീട് മുംബൈയിലാണ്. അച്ഛനും അമ്മയും താമസിക്കുന്നത് എറണാകുളത്താണ്. ജനിച്ചതു കേരളത്തിലായിരുന്നു. പക്ഷേ, പിന്നീടു വിദ്യാഭ്യാസമൊക്കെയായിട്ടു മുംബൈയിലെത്തി.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.