• Logo

Allied Publications

Europe
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
Share
തിരുവനന്തപുരം: ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തെരഞ്ഞെടുത്തു. 44 വർഷമായി ജർമനിയിൽ താമസിക്കുന്ന ജോളി എം. പടയാട്ടിൽ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കവിയും മാധ്യമപ്രവർത്തകനുമാണ്.

വിവിധ കലാസാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യം തെളിയിച്ചിട്ടുള്ള വ്യക്തിയുമാണ്. നിരവധി ലേഖനങ്ങൾ, കവിതാ സമാഹാരങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ രചിച്ചിട്ടുണ്ട്. നിലവിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റാണ്.



യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്‍റെ ആറാമത്തെ പുസ്തകമായ "എന്‍റെ ലോകം ആത്മകഥ' കഴിഞ്ഞ ഡിസംബറിൽ മന്ത്രി സജി ചെറിയാൻ യെസ് പ്രസ് ബുക്ക്സ് ചീഫ് എഡിറ്റർ സുരേഷ് കീഴില്ലത്തിന്‍റെ സാന്നിധ്യത്തിൽ ജോളി എം. പടയാട്ടിലിന്‍റെ ഭാര്യ ചിനു പടയാട്ടിലിനു നൽകി പ്രകാശനം ചെയ്തിരുന്നു.

വിമാന കമ്പനികൾ പ്രവാസികളിൽ നിന്നും ഈടാക്കുന്ന അമിതമായ നിരക്കുവർധനയെക്കുറിച്ചും മുക്തിയാർ ഫീസ് വർധിപ്പിച്ചതിലും പ്രവാസികൾക്കുള്ള ഉത്കണ്ഠയും അമർഷവും പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം നാലാം ലോക കേരളസഭയിൽ ജോളി അവതരിപ്പിച്ചു.



ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും അവധിക്കാലം വരുമ്പോൾ വിമാനകമ്പനികൾ നിരക്കുകൾ വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കലെങ്കിലും നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ സന്ദർശിക്കാമെന്നുള്ള ആഗ്രഹത്തെയാണ് വിമാനകമ്പനികൾ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജോളി എം. പടയാട്ടിലിനെ കൂടാതെ ജർമനിയിൽ നിന്ന് ജോസ് കുമ്പിളിവേലി, പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണ, സരിഗ പ്രേമാനന്ദ് എന്നിവരും പങ്കെടുത്തു.

വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ.
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മരിയൻ തീർഥാടനവും തിരുനാളും സംഘട
മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്‌ലീഷില്‍.
പോര്‍ട്ട്‌ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘട
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു.
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി സംഘടിപ്പിച്ച അഞ്ചാമത് യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് റോമിൽ
യൂറോപ്പ് സന്ദർശനത്തിന്‍റെ ഭാഗമായി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഡ്യൂസൽഡോർഫ് സന്ദർശിക്കുന്നു.
ഡ്യൂസൽഡോർഫ്: യൂറോപ്പ് സന്ദർശനത്തിന്‍റെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസ
ചാലക്കുടി ചങ്ങാത്തം ശനി‌യാഴ്ച.
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോ