പൂരം നശിപ്പിച്ചത് വിവരമില്ലാത്ത പോലീസുകാർ: സുനിൽകുമാർ
Monday, April 22, 2024 1:24 AM IST
തൃശൂർ: പൂരം അലങ്കോലമാക്കിയതു വിവരമില്ലാത്ത ചില പോലീസുകാരാണെന്ന് തൃശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും മുൻമന്ത്രിയുമായ വി.എസ്. സുനിൽകുമാർ.
പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പ്രവണതകളും രീതികളുമാണ് പൂരത്തിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്നു സുനിൽകുമാർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ആചാരങ്ങൾ അറിയാത്ത ഉദ്യോഗസ്ഥർ എത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. വരുംകാലങ്ങളിൽ അനുഭവസന്പത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

പൂരത്തിൽ പതിവായി നടക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്‍റെ ഭാഗത്തുനിന്നു തിരുവന്പാടി ദേവസ്വത്തിനു പ്രയാസം നേരിട്ടു. പൂരത്തിന്‍റെ ചടങ്ങുകൾ നിർത്തിവയ്ക്കാനും വെടിക്കെട്ട് നടത്തേണ്ടതില്ല എന്ന തരത്തിലുമാണ് തീരുമാനം എടുത്തത്. അത്തരത്തിലുള്ള കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ഞാൻ അടക്കം അഭ്യർഥിച്ചു.

പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്നും ചടങ്ങുകൾക്ക് ഭംഗം വരരുതെന്നും പറഞ്ഞു. നിരന്തരമായി ചർച്ചകൾ നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. തിരുവന്പാടി വിഭാഗം പറയുന്നതിൽ സത്യങ്ങളുണ്ടെന്നു മനസിലാക്കിയാണ് ഇടപെട്ടതെന്നും സുനിൽ കുമാർ പറഞ്ഞു.

പോലീസിന്‍റെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് തിരുവന്പാടി വിഭാഗം പൂരം നിർത്തിവച്ചതും തുടർന്ന് വെടിക്കെട്ട് മണിക്കൂറുകളോളം വൈകിയതും സർക്കാരിനെതിരെയും ഇടതുമുന്നണിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിനെതിരെ വിഎസ് സുനിൽകുമാർ ആഞ്ഞടിച്ചത്.