അധികൃതരുടെ അനാസ്ഥയ്ക്ക് ഒരാൾകൂടി ബലിയാടായി
Monday, April 22, 2024 1:24 AM IST
ചാലക്കുടി: അധികൃതരുടെ അനാസ്ഥയ്ക്ക് ഒരു ജീവൻ കൂടി ബലിയാടായി. കൂടപ്പുഴ തടയണയുടെ നിർമാണത്തിലെ അപാകതമൂലം അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്.

ചാലക്കുടി - മേലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും കൃഷിക്കും വെള്ളം ലഭിക്കുന്നതിനുവേണ്ടിയാണ് കൂടപ്പുഴ ആറാട്ടുകടവിൽ തടയണ നിർമിച്ചത്. നിർമാണം തുടങ്ങിയ കാലത്തുതന്നെ തടയണയുടെ നിർമാണത്തിൽ അഴിമതി ആരോപണം ഉയർന്നിരുന്നു വർഷങ്ങളോളം നിർമാണം സ്തംഭിച്ച തടയണയുടെ നിർമാണം വീണ്ടും ആരംഭിച്ചെങ്കിലും 2018ലെ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിനുശേഷം തടയണ തട്ടിക്കൂട്ടിയാണു നിർമിച്ചത്. തടയണ നിർമിച്ചെങ്കിലും ഇതിന് ഷട്ടർ ഇടാൻ കഴിയാത്ത അവസ്ഥയിലായി. നിർമാണത്തിലെ അപാകതയാണു കാരണം.

വേനൽക്കാലത്ത് പുഴയിലെ ജലനിരപ്പ് ഉയർത്താൻ ഷട്ടർ ഇടണം. എന്നാൽ, ഷട്ടറിന്‍റെ സ്ഥാനത്ത് മരപ്പലകയാണു ഘടിപ്പിച്ചിരുന്നത്. ഇതുതന്നെ നശിച്ചുപോകുകയായിരുന്നു. അടുത്തവർഷം വീണ്ടും മരപ്പലക ഘടിപ്പിക്കുന്ന രീതിയാണ്. തടയണയ്ക്ക് ഷട്ടർ ഘടിപ്പിച്ചിരുന്നുവെങ്കിൽ അധികം ഒഴുകിവരുന്ന വെള്ളം തടയണ കവിഞ്ഞ് ഒഴുകി പോകുമായിരുന്നു. ഇപ്പോൾ മരപ്പലകയുടെ വിടവിൽ കൂടിയാണ് വെള്ളം ഒഴുന്നത്. ഇതാണ് അപകടകരമായി മാറിയിരിക്കുന്നത്.

പുഴയിൽ തടയണയ്ക്കു സമീപം കുളിക്കാൻ ഇറങ്ങുന്നവർ ശക്തിയായ അടിയൊഴുക്കിൽ അകപ്പെട്ട് മരണം വരിക്കുകയാണ്. തടയണയുടെ അപാകത പരിഹരിക്കാൻ ഇറിഗേഷൻ വകുപ്പ് ശ്രമിക്കുന്നില്ല.

നിരവധി മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. തടയണയുടെ ഭാഗത്ത് ആരുംഇറങ്ങാതിരിക്കാനെങ്കിലും നടപടി സ്വീകരിക്കുന്നില്ല.