ആൾമറയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽവീണ് മരിച്ചു
Sunday, April 21, 2024 11:23 PM IST
എരുമപ്പെട്ടി: തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. ബീഹാർ മഹാജോഗിൻ സ്വദേശിയായ മധുരേഷ് കുമാർ(28) ആണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയ സുഹൃത്തായ ബീഹാർ സ്വദേശി സോംകുമാറി(22)നെ പരിക്കുകളോടെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. എരുമപ്പെട്ടി യുണൈറ്റഡ് ടർഫിന് സമീപമുള്ള വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുകിണറ്റിലെ മതിലിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന മധുരേഷ് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറയുന്നു. കിണറ്റിൽ വായുസഞ്ചാരമില്ലായിരുന്നു.

ശബ്ദം കേട്ട് എത്തിയ കൂടെ താമസിക്കുന്ന സുഹൃത്ത് സോംകുമാർ കിണറ്റിലേക്കിറങ്ങി മധുരേഷ് കുമാറിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് സോംകുമാറിനെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. നിർമാണ തൊഴിലാളിയായ മധുരേഷ് കുമാർ അഞ്ച് വർഷമായി എരുമപ്പെട്ടിയിലാണ് താമസം.

എരുമപ്പെട്ടി ഇൻസ്പെക്ടർ എ.അജിത്ത്, എസ്ഐ എ.വി. സജീവ്, സിവിൽ പോലീസ് ഓഫീസർ സഗുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.