മാധ്യമങ്ങള്‍ക്കെതിരേയുള്ള പോലിസ് നടപടിയില്‍ മുഖ്യമന്ത്രി ഇടപെടണം: പത്രപ്രവര്‍ത്തക യൂണിയൻ
Sunday, April 21, 2024 6:12 AM IST
തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ടു പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരോടു നടത്തിയ മോശം പെരുമാറ്റത്തിലും നടപടിയിലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

പൂരത്തിനു മീഡിയ പാസ് അനുവദിക്കുന്നതുമുതല്‍ താളപ്പിഴകള്‍ ദൃശ്യമായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ രണ്ടു പക്ഷത്താക്കുന്ന വിധത്തില്‍ പാസുകള്‍ വിതരണം ചെയ്യുകയും പാസുകള്‍ക്കായി മാധ്യമപ്രവര്‍ത്തകരെ പൂരത്തലേന്നും പൂരദിനത്തിലും യാചകരെപ്പോലെ നിര്‍ത്തുകയും ചെയ്ത പോലീസിന്‍റെ നടപടി തരംതാണതാണ്. പോലീസിന്‍റെ പെരുമാറ്റം ഒരിക്കലും നീതീകരിക്കാനാകുന്നതല്ല. ഇത്തവണ മീഡിയ പവലിയന്‍റെ വലിപ്പം കുറച്ചും പൂരം റിപ്പോര്‍ട്ടിംഗില്‍നിന്നു മാധ്യമ പ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായി.

കഴിഞ്ഞ പൂരത്തിനും ഇത്തരം പ്രവണതകള്‍ ഉണ്ടായപ്പോള്‍ കമ്മീഷണറെ നേരില്‍കണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ അതുണ്ടാകാതിരിക്കാന്‍ പോലീസുമായി ചര്‍ച്ചകള്‍ നടത്തുകയും ഡിഐ ജി അജിതാ ബീഗത്തെ കണ്ട് ജില്ലാ ഭാരവാഹികള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. പൂരത്തിനു രണ്ടുദിവസം മുന്പ് സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത മാധ്യമപ്രവര്‍ത്തകയോഗത്തിലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായ രീതിയിലാണ് യോഗം കഴിഞ്ഞ നിമിഷം മുതല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് ടീം പ്രവര്‍ത്തിച്ചത്.

മീഡിയ പാസുമായി എത്തിയ മാധ്യമപ്രവര്‍ത്തകരെ തടയുകയും വാഹനങ്ങള്‍ കടത്തിവിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി. പോലീസിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.