കോന്തിപുലം പാടത്ത് വഞ്ചി മറിഞ്ഞു; നാലുപേരെ രക്ഷപ്പെടുത്തി
Sunday, April 21, 2024 6:11 AM IST
പുതുക്കാട്: നെടുമ്പാൾ കോന്തിപുലം പാടത്തെ വെള്ളക്കെട്ടിൽ വഞ്ചിമറിഞ്ഞ് മുങ്ങിപ്പോയ മൂന്നുകുട്ടികൾ ഉൾപ്പടെ നാലുപേരെ രക്ഷപ്പെടുത്തി.

നെടുമ്പാൾ സ്വദേശി പറയൻകൊളമ്പ് രാജ്കുമാർ, മകൾ ആർഷ (11), രാജ്കുമാറിന്‍റെ ഭാര്യാസഹോദരിയുടെ മക്കളായ അനുപമ (15), അഭിമന്യു(നാലു വയസ്) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ പത്തുമണിയോടെ കോന്തിപുലം പാടത്തെ മണ്ണെടുത്ത കുഴിയിലായിരുന്നു അപകടം. ഏഴുപേരാണ് പാടത്ത് എത്തിയത്. രാജ്കുമാറും കുട്ടികളും മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന ചെറിയ ഫൈബർ വഞ്ചിയിൽ കയറി മറുകരയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. 15 അടിയിലേറെ താഴ്ചയുള്ള വെള്ളക്കെട്ടിന്‍റെ നടുഭാഗത്ത് എത്തിയ സമയത്ത് കാറ്റിന്‍റെ ശക്തിയിലുണ്ടായ ഓളത്തിൽ വഞ്ചി മറിഞ്ഞു.

നാലുപേരും വെള്ളത്തിൽ മുങ്ങിപോകുന്നതുകണ്ട് കരയിലിരുന്നവർ ഒച്ചവച്ചു. തൊട്ടടുത്ത് വഞ്ചിയുമായി മീൻപിടിക്കുകയായിരുന്ന നെടുമ്പാൾ സ്വദേശി ചെമ്പിരി മോഹനൻ ഇവരുടെ കരച്ചിൽകേട്ട് പാഞ്ഞെത്തി മുങ്ങിപ്പോയ കുട്ടികളെയും രാജ്കുമാറിനെയും രക്ഷിച്ച് കരയ്ക്ക് കയറ്റി. മോഹനന്‍റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി.

നാലരപതിറ്റാണ്ടായി കോന്തിപുലം പാടത്ത് നെൽകൃഷി ചെയ്യുന്ന കർഷകനാണ് 62 കാരനായ മോഹനൻ. പതിവുപോലെ രാവിലെ പാടത്തെ വെള്ളക്കെട്ടിൽ വഞ്ചിയുമായെത്തി മീൻപിടിക്കാൻ വല വീശിയശേഷം വിശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ മോഹനനെ കർഷക കൂട്ടായ്മയും നാട്ടുകാരും അഭിനന്ദിച്ചു.