കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചു: റോഷി അഗസ്റ്റിൻ
Saturday, April 20, 2024 4:35 AM IST
പിറവം: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കേന്ദ്ര സർക്കാർ കർഷകരേയും സാധാരണക്കാരേയും വഞ്ചിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണീടിൽ നടത്തിയ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു മേഖലയിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനായില്ല. സിഎഎ, ഉൾപ്പെടെ നടപ്പാക്കാൻ തീരുമാനിച്ച് ജനങ്ങളെ ഭീതിയിലാക്കാൻ മാത്രമാണ് കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുള്ളു.

കർഷകർക്ക് കടാശ്വാസം നൽകുമെന്ന മോദിയുടെ വാഗ്ദാനം നടപ്പിലായില്ല. കാർഷിക മേഖലക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറിച്ചതായി മന്ത്രി പറഞ്ഞു.

കെ.ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.ബി. രതീഷ്, കെ.എൻ. ഗോപി , ജിൻസൺ വി. പോൾ, ബിജു സൈമൺ, എ.ഡി. ഗോപി, സുരേഷ് ചന്തേലി, ബീന ബാബുരാജ്, ബിജു ഷാരോൺ, പി.വി. സ്കറിയ എന്നിവർ പ്രസംഗിച്ചു.