ഉടുന്പന്നൂർ - മണിയാറംകുടി റോഡ് യാഥാർഥ്യമാക്കും: ഡീൻ കുര്യാക്കോസ്
Saturday, April 20, 2024 4:35 AM IST
മൂവാറ്റുപുഴ: ഉടുന്പന്നൂർ - മണിയാറംകുടി റോഡും തടിയന്പാട് പാലവും ആര് എതിർത്താലും യഥാർഥ്യമാക്കുമെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചാൽ പദ്ധതി യഥാർഥ്യമാകും. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിന് തുക അനുവദിപ്പിച്ചത്. എംപി എന്ന നിലയിൽ താൻ മുൻകൈ എടുത്ത് ഒന്നാം റീച്ചിൽ ഈ റോഡിന് തുക നേടിയെടുത്തതായി അദ്ദേഹം പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി റോഡ് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. വനം വകുപ്പിന്‍റെ അനുമതിക്കുള്ള നടപടികൾ പൂർത്തിയാക്കി. കേന്ദ്ര സർക്കാരിന്‍റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തടിയന്പാട് മരിയാപുരം പാലത്തിന് അനുമതി ലഭ്യമാക്കിയത്.

എന്നാൽ മൂന്ന് മാസമായി നിർവഹണ ഏജൻസിയായ സംസ്ഥാന സർക്കാർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു അനുകൂല നിലപാടും സ്വീകരിക്കുന്നില്ല. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം തുറന്ന് വിടുന്പോൾ തടിയന്പാട് ചപ്പാത്ത് തകർന്നത് മൂലമാണ് ഇവിടെ 240 മീറ്റർ നീളം വരുന്ന പാലം നിർമിക്കുന്നതിന് എംപി എന്ന നിലയിൽ പദ്ധതി തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഡീൻ ഇന്ന് ഉടുന്പൻചോലയിൽ

മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്ന് ഉടുന്പൻചോല മണ്ഡലത്തിൽ രണ്ടാംവട്ട പര്യടനം നടത്തും.

രാവിലെ ആനക്കല്ലിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം ഇരട്ടയാറിൽ സമാപിക്കും. നെടുങ്കണ്ടം, പാന്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളിലാണ് പര്യടനം.