പിറന്നാളാഘോഷിച്ച് ഹൈബിയുടെ പ്രചാരണം
Saturday, April 20, 2024 4:19 AM IST
കൊച്ചി: പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചായിരുന്നു എറണാകുളം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

പുലര്‍ച്ചെ തന്നെ കേക്കുകളും പൂക്കളുമൊക്കെയായി പ്രവര്‍ത്തകര്‍ ആശംസയറിയിക്കാന്‍ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കെല്ലാം നന്ദി പറഞ്ഞ ശേഷം സ്ഥാനാര്‍ഥി പര്യടനത്തിനായി തിരിച്ചു. കളമശേരി മണ്ഡലത്തിലായിരുന്നു ഹൈബിയുടെ ഇന്നലത്തെ പര്യടനം.

രാവിലെ കുത്തിയതോട് നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ എത്തിച്ച കേക്ക് മുറിച്ച് ഹൈബി പര്യടനം ആരംഭിച്ചു. ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ബാനറുകളും ബലൂണുകളുമൊക്കെയായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

ഹൈബിയുടെ ജന്മദിനമാണെന്ന വിവരം അറിഞ്ഞതോടെ പിന്നീടുള്ള എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആശംസകളറിയിക്കാന്‍ ജനങ്ങളും പ്രവര്‍ത്തകരും തിങ്ങിക്കൂടി. മാളികംപീടികയില്‍ നിന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്. ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മാഞ്ഞാലി കുന്നുംപുറത്ത് പര്യടനം സമാപിച്ചു.