ബീച്ചുകളിൽ ലഹരി പുകയുന്നു; പോലീസ്-എക്സൈസ് ജാഗ്രത അനിവാര്യമെന്ന്
Saturday, April 20, 2024 4:19 AM IST
വൈപ്പിൻ: വൈപ്പിൻ തീരത്തെ ബീച്ചുകളിൽ മയക്ക് മരുന്നും മറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവരുടെയും, വില്പനക്കാരുടെയും സാന്നിധ്യം ഏറി വരുന്നതായി പരിസരവാസികളുടെ ആക്ഷേപം. ചെറായി, മുനമ്പം, കുഴുപ്പിള്ളി, വളപ്പ്, പുതുവൈപ്പ് ബീച്ചുകളിൽ എല്ലാം തന്നെ മയക്ക് മരുന്ന് മാഫിയകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

സൗകര്യത്തിനായി ബീച്ചുകളിലെ ചില ഹോംസ്റ്റേകൾ മയക്കുമരുന്ന് മാഫിയകൾ വാടകക്കെടുത്ത് നടത്തുന്ന വിവരവും നാട്ടുകാർ വെളിപ്പെടുത്തി. കൊച്ചി നഗരത്തിൽ നിന്നും ദൂരത്തല്ലാത്ത മാലിപ്പുറം വളപ്പ് ബീച്ചിൽ നഗരത്തിലെ മയക്ക് മരുന്ന് മാഫിയകൾ എത്തുന്നതായി രഹസ്യപോലീസ് വിഭാഗം കുറച്ചു നാൾ മുമ്പ് മേലധികാരികൾക്ക് വിവരം നൽകിയിട്ടുള്ളതാണ്. എന്നിട്ടും കാര്യമായ മുൻ കരുതൽ ഇവിടെ കൈക്കൊണ്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

പാതിരാത്രിക്ക് ശേഷവും ബീച്ചുകളിൽ സംഘങ്ങൾ വിലസാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വില്പനക്കാരെക്കാളും ശല്യക്കാർ ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് സന്ദർശകർ പറയുന്നത്. ബീച്ചിൽ പരസ്യമായി മദ്യസേവ നടത്തുന്നവരും കുറവല്ല. ഡ്യൂട്ടിക്കായി രണ്ടോ മൂന്നോ പോലീസുകാർ പേരിന് ഉണ്ടാകുമെങ്കിലും പര്യാപ്തമല്ല.

ഈ സാഹചര്യത്തിൽ വളപ്പ് ബീച്ചിൽ നഗരത്തിലെ പോലീസ് സ്റ്റേഷനിൽ നിന്നു കൂടി കുറച്ച് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ നഗരത്തിൽ നിന്നെത്തുന്ന മയക്ക് മരുന്ന് മാഫിയ കണ്ണികളെ എളുപ്പത്തിൽ തിരിച്ചറിയാനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.