മേലുകാവ് - കൊല്ലപ്പള്ളി റോഡിലെ വഴിവിളക്കുകൾ തെളിയുന്നില്ല
Friday, April 19, 2024 11:54 PM IST
മേലുകാവ്: കടനാട്, മേലുകാവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലുകാവുമറ്റം-കൊല്ലപ്പള്ളി റോഡിൽ രാത്രിസമയത്ത് വഴിവിളക്ക് ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വൈദ്യുതി തൂണുകളിൽ ബൾബുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും തെളിയുന്നില്ല. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും പേടിയോടെയാണ് സഞ്ചരിക്കുന്നത്.

തോട്ടങ്ങൾ നിറഞ്ഞ പ്രദേശത്തു മുള്ളൻപന്നികളുടെയും നരികളുടെയും ശല്യമുള്ളതിനാൽ ഇരുചക്ര വാഹനക്കാർ രാത്രിസഞ്ചാരം കുറച്ചിരിക്കുകയാണ്. 12 കിലോമീറ്റർ ദൂരമുള്ള റോഡിലെ കുറുമണ്ണ് ടൗൺ കഴിഞ്ഞാൽ വഴിവിളക്കുകൾ ഒന്നും തെളിയില്ല. ഇതോടൊപ്പം കയറ്റവും കൊടുംവളവുകളും നിറഞ്ഞ റോഡിൽ ദിശാഫലകത്തിന്‍റെ അഭാവവുമുണ്ട്.

വളവ് തുടങ്ങുന്നതിനു മുൻപ് സ്ഥാപിക്കേണ്ട ദിശാഫലകം എലിവാലി എസ്. വളവിന്‍റെ പകുതി ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ഇതുവഴി എത്തിയാൽ റോഡിന്‍റെ സ്ഥിതി അറിയാതെ അപകടത്തിന് സാധ്യതയുണ്ട്.

മേലുകാവുമറ്റം കൊല്ലപ്പള്ളി റോഡിൽ പൂർണമായും വൈദ്യുതി തൂണുകളിൽ വെളിച്ചം സ്ഥാപിക്കുവാനും എല്ലാ വളവുകളിലും ദിശാഫലകം സ്ഥാപിക്കാനും അധികാരികൾ തയാറാകണമെന്ന ആവശ്യം ശക്തമാണ്.