മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം: തെങ്ങണയില്‍ വ്യാപാരിക്കു മര്‍ദനമേറ്റു
Friday, April 19, 2024 6:36 AM IST
ചങ്ങനാശേരി: തെങ്ങണയില്‍ വ്യാപാരിക്ക് അഞ്ചംഗസംഘത്തിന്‍റെ മര്‍ദനമേറ്റതായി പരാതി. തെങ്ങണ ജംഗ്ഷനില്‍ മൊബൈല്‍ ഹട്ട് വ്യാപാരം സ്ഥാപനം നടത്തുന്ന മാമ്മൂട് വരാക്കുന്ന് പുളിക്കാശേരി ജയിംസ് ജോസഫി (60)നാണ് മര്‍ദനനേറ്റത്.

ബുധനാഴ്ച രാത്രി ഒമ്പതിന് വ്യാപാരസ്ഥാപനമടച്ച് വീട്ടിലേക്കു പോകുന്നതിനായി തെങ്ങണ ക്ഷേത്രത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ സമീപത്തെത്തിയപ്പോള്‍ അഞ്ചംഗസംഘം ബലമായി കടന്നുപിടിച്ച് മർദിക്കുകയും കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നുമാണ് പാതി. പോക്കറ്റിലുണ്ടായിരുന്ന 16,300 രൂപ സംഘം മോഷ്ടിച്ചതായും തൃക്കൊടിത്താനം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ജയിംസ് ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടുകയും സംഘം പിന്തിരിയുകയും ചെയ്തതായും ജയിംസ് പറഞ്ഞു. പരിക്കേറ്റ ജയിംസ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജയിംസിനെ ഇന്നലെ രാവിലെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാടപ്പള്ളി പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ വരാക്കുന്ന് ഭാഗത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരേ സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധം നടന്നുവരികയാണ്. മര്‍ദനത്തിനിരയായ ജയിംസ് തന്‍റെ വീടിനു സമീപത്തെ മണ്ണെടുപ്പിനെതിരേ നാട്ടുകാരോടൊപ്പം പ്രതിഷേധിച്ചിരുന്നു.

ജയിംസിന്‍റെ പുരയിടത്തിലൂടെയുള്ള റോഡിലൂടെ മണ്ണെടുത്തുകൊണ്ടുപോകണമെന്ന് മണ്ണെടുപ്പുകാര്‍ ആവശ്യപ്പെട്ടതു സംബന്ധിച്ച തര്‍ക്കവും നില്‍നില്‍ക്കുന്നുണ്ട്.