മാമ്മൂട് വരാക്കുന്നില്‍ മണ്ണുമാഫിയ ഭീഷണി; ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങള്‍
Friday, April 19, 2024 6:36 AM IST
പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍

ചങ്ങനാശേരി: മണ്ണുമാഫിയയുടെ ഭീഷണിയില്‍ മാമ്മൂട് തകിടി വരാക്കുന്നിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. മണ്ണ് മാഫിയകളില്‍പ്പെട്ട ഗുണ്ടാസംഘങ്ങള്‍ ഈ ഭാഗത്തു വിലസുന്നത് ജനങ്ങളുടെ സ്വൈരജീവിതവും ഉറക്കവും നഷ്ടപ്പെടുന്നു. ജനങ്ങളുടെ സുരക്ഷയും സമാധാന ജീവിതവും ഉറപ്പുവരുത്തേണ്ട പോലീസ് നിസംഗ നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപം ശക്തമാകുന്നു.

മണ്ണെടുപ്പിനെതിരേ പ്രതിഷേധിക്കുന്നവരേ മണ്ണുമാഫിയാ സംഘങ്ങള്‍ ആക്ഷേപിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു തുടങ്ങിയതോടെ മാമ്മൂട്, തകിടി മേഖലകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മണ്ണെടുപ്പിനെതിരേ പ്രതിഷേധിച്ച തെങ്ങണയിലെ വ്യാപാരി മാമ്മൂട് തകിടി വരാക്കുന്ന് പുളിക്കാശേരി ജയിംസ് ജോസഫിനെ മണ്ണുമാഫിയാ സംഘത്തില്‍പ്പെട്ടവര്‍ ബുധനാഴ്ച രാത്രി തെങ്ങണയില്‍വച്ച് ആക്രമിച്ചതോടെ വിഷയത്തിന്‍റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്.

മാടപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മാമ്മൂട് തകിടി ഭാഗത്തുള്ള വരാക്കുന്ന് ഇടിച്ചു നിരത്തി വന്‍തോതില്‍ മണ്ണ് ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞ അഞ്ചുമാസക്കാലമായി സമരസമിതി രൂപീകരിച്ച് നാട്ടുകാര്‍ പ്രതിഷേധ രംഗത്താണ്. മാടപ്പള്ളി പഞ്ചായത്തില്‍നിന്ന് അനുവദിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റിന്‍റെ പേരിലാണ് തകിടിയിലെ കുന്നിടിച്ചുനിരത്താന്‍ നീക്കം നടക്കുന്നത്.

ശുദ്ധജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിനും വസ്തുവകകള്‍ക്കും വീടുകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നതിനുമെതിരേയാണ് നാട്ടുകാര്‍ സംഘടിച്ചിരിക്കുന്നത്.

മണ്ണെടുപ്പിനെതിരേ പ്രതിഷേധിക്കുന്നതിന്‍റെ പേരില്‍ തൃക്കൊടിത്താനം പോലീസ് സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ നിരവധി കേസുകള്‍ എടുത്തിട്ടുണ്ടെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, നാട്ടുകാര്‍ നല്‍കുന്ന പരാതി ഗൗരവമായിയെടുക്കാന്‍ പോലീസ് കൂട്ടാക്കുന്നില്ലെന്നും ആരോപണമുണ്ട്. ഫ്ളാറ്റുകളും ടര്‍ഫുകളും നിര്‍മിക്കാനെന്ന വ്യാജേനയാണ് തകിടിയിലെ വരാക്കുന്നിലെ ആറേക്കറിലധികം വരുന്ന പ്രദേശത്തെ മണ്ണ് ഖനനം നടത്താന്‍ വ്യാപകശ്രമം നടത്തുന്നതെന്നും പരാതി ശക്തമാണ്.

വീടു വയ്ക്കുന്നതിനായി പത്ത് സെന്‍റില്‍ താഴെ മണ്ണെടുക്കുന്നതിനുള്ള അനുമതിയാണ് പഞ്ചായത്തില്‍നിന്നും നല‍്കുന്നതെന്നും ബാക്കിയുള്ളത് ജിയോളജി വകുപ്പില്‍നിന്ന് അനുമതി നേടിയുള്ളതാണെന്നും മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് മണിയമ്മ രാജപ്പന്‍ പറഞ്ഞു. അനുവദിച്ചതിലും കൂടുതല്‍ മണ്ണ് എടുത്തതിനാലും ടിപ്പര്‍ സഞ്ചരിച്ച് പഞ്ചായത്ത് റോഡ് തകരുന്നതിനാലും മണ്ണെടുപ്പിന് രണ്ടാഴ്ച മുമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റേ നല്‍കിയിരുന്നതായും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പഞ്ചായത്തിന്‍റെ സ്റ്റേക്കെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചിട്ടുണ്ടെന്നാണ് മണ്ണെടുപ്പുകാര്‍ പറയുന്നത്.