ആ"ശങ്ക’ ഇനി വേണ്ട; എരുമേലി സ്റ്റാൻഡിൽ ശൗചാലയം തുറന്നു
Thursday, April 18, 2024 11:33 PM IST
എരുമേലി: പഞ്ചായത്ത്‌ പ്രസിഡന്‍റ് ഇടപെട്ടതോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിന്‍റെ പൂട്ടഴിഞ്ഞു. ഇന്നലെ വൈകുന്നേരം മുതൽ ശൗചാലയം തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒന്നര മാസമായി ശൗചാലയം അടഞ്ഞ നിലയിലായിരുന്നു. വെള്ളം കിട്ടാത്തതുമൂലമാണ് അടച്ചിട്ടത്. ഇത് സംബന്ധിച്ച തകരാർ പരിഹരിക്കുന്നത് വരെ തൽക്കാലം ടാങ്കർ ലോറിയിൽ ദിവസവും വെള്ളം ആവശ്യത്തിന് എത്തിക്കാൻ പ്രസിഡന്‍റ് ജിജിമോൾ സജി ഇന്നലെ നിർദേശം നൽകി. ഇതോടെയാണ് ശൗചാലയം തുറന്നത്.

മുന്പ് കുഴൽ കിണറ്റിൽനിന്നാണ് വെള്ളം എത്തിച്ചിരുന്നത്. ഒന്നര മാസം മുമ്പ് ഇത് തടസപ്പെട്ടു. ഇതോടെ ജലവിതരണം നിലച്ചു. തുടർന്ന് ശൗചാലയം പൂട്ടി. കുഴൽകിണറ്റിനുള്ളിൽ ഇറക്കിയിട്ട് പ്രവർത്തിച്ചിരുന്ന മോട്ടോറാണ് തകരാറിലായത്. ഇത് നന്നാക്കാൻ ശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല. ചെയിൻ ബ്ലോക്ക്‌ ഉപയോഗിച്ച് ശ്രമിച്ചിട്ടും സാധ്യമായില്ല. കേടായ മോട്ടോർ നീക്കാൻ കഴിയാത്തതിനാൽ പുതിയ മോട്ടോർ സ്ഥാപിക്കാനും കഴിഞ്ഞില്ല.

ഇനി പുതിയ കുഴൽകിണർ നിർമിക്കേണ്ടി വരുമെന്ന് പഞ്ചായത്ത്‌ എൻജിനിയറിംഗ് വിഭാഗം പറയുന്നു. അതിന് പദ്ധതി തയാറാക്കി ഫണ്ട് കിട്ടണം. നിലവിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടമുള്ളതിനാൽ പദ്ധതി അനുവദിക്കാൻ കഴിയില്ല. ഇതേ ത്തുടർന്നാണ് ദിവസവും ആവശ്യത്തിന് വെള്ളം നൽകി ശൗചാലയം തുറക്കാൻ നിർദേശം നൽകിയതെന്നു പഞ്ചായത്ത്‌ പ്രസിഡന്‍റ് ജിജിമോൾ സജി, വൈസ് പ്രസിഡന്‍റ് ബിനോയ്‌ ഇലവുങ്കൽ എന്നിവർ അറിയിച്ചു.