മദ്യപിക്കാത്തവർ ഊത്ത് യന്ത്രത്തിൽ കുടുങ്ങി; പൊല്ലാപ്പിലായി എരുമേലി പോലീസ്
Thursday, April 18, 2024 11:33 PM IST
എരുമേലി: മദ്യപിക്കാത്ത രണ്ട് പേർ പോലീസിന്‍റെ ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങി. ഒടുവിൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം ലഭിച്ചതോടെ ഇവരെ വിട്ടയച്ചു.

കഴിഞ്ഞ ദിവസം എരുമേലി പാണപിലാവിലാണ് സംഭവം. മദ്യപിച്ചെന്ന് സംശയം തോന്നി വഴിയിൽ നിന്ന് പിടികൂടിയ നാലു പേരെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ചപ്പോൾ നാലുപേരും മദ്യപിച്ചെന്നു കാണിച്ച് ബീപ് ശബ്ദമുണ്ടായി. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് ഒരാൾ അവകാശപ്പെട്ടു. ഒപ്പമുള്ളവരിൽ മറ്റൊരാളും മദ്യപിച്ചിട്ടില്ലന്ന് പറഞ്ഞു. ഇത് ശരിയാണോ എന്നറിയാൻ പോലീസ് ഉദ്യോഗസ്ഥരും സ്വയം ബ്രീത്ത് അനലൈസർ പ്രവർത്തിപ്പിച്ചു പരിശോധിച്ചപ്പോൾ ബീപ് ശബ്ദമുണ്ടായില്ല. ഇതോടെ നാലുപേരും മദ്യപിച്ചെന്ന സംശയം ശക്തമായി.

എന്നാൽ മദ്യപിച്ചിട്ടില്ലെന്നും അനലൈസർ തെറ്റായി സിഗ്നൽ നൽകിയതാണെന്നും രണ്ടുപേർ അവകാശവാദം ആവർത്തിച്ചതോടെ നാലു പേരെയും എരുമേലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എരുമേലി സർക്കാർ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ അകലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മദ്യപിച്ചിട്ടില്ല എന്ന് അവകാശപ്പെട്ട രണ്ടുപേരും പരിശോധനയിൽ മദ്യം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇവരെ വിട്ടയച്ച പോലീസ് അനലൈസർ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് അറിയിച്ച് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.