മണിമല മാർക്കറ്റ് ജംഗ്ഷനിലെ നവീകരിച്ച പൊതുകിണർ തുറന്നുകൊടുക്കും
Sunday, April 14, 2024 4:37 AM IST
മണിമല: മാർക്കറ്റ് ജംഗ്ഷനിലെ നവീകരിച്ച കിണർ പൊതുജനങ്ങൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തുറന്നു കൊടുക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ജോസഫ് കുഞ്ഞ് പറഞ്ഞു. കാലങ്ങളായി തേകാതെയും മാലിന്യങ്ങൾ നിറഞ്ഞതുമായ കിണറിലെ കുടിവെള്ളമാണ് സമീപവാസികൾ ഉപയോഗിച്ചിരുന്നത്. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കിണർ പുതുക്കിപ്പണിയുകയായിരുന്നു.

പുനലൂർ - മൂവാറ്റുപുഴ ഹൈവേ റോഡിൽ നിന്നു ആറടിയോളം താഴ്ചയിലായിരുന്നു കിണറിന്‍റെ ഉപരിതലം. അതിനാൽ തന്നെ വഴിയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

കിണറിന്‍റെ അടിമുതൽ റിംഗ് നിർമിച്ച് റോഡിന്‍റെ ഉയരത്തിൽ നിർമാണ ഘട്ടം എത്തിയിരിക്കുകയാണ്. 2005ല്‍ ടൗണ്‍ വികസനത്തിന്‍റെ ഭാഗമായി നാല് സെന്‍റ് സ്ഥലം വീടും കിണറും ഉള്‍പ്പെടെ മണിമല പറന്പില്‍ കുടുംബത്തില്‍നിന്നു പഞ്ചായത്ത് വാങ്ങിയതാണ്. വെള്ളപ്പൊക്കക്കാലത്ത് മണിമലയാറ്റിലെ ജലം കയറി മൂടുന്ന അവസരങ്ങളിലെല്ലാം പഞ്ചായത്ത് പൊതുജനങ്ങള്‍ക്ക് കിണർ തേകി കൊടുത്തിരുന്നു.

എന്നാല്‍, കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കിണറിന്‍റെ ഉള്‍വശം ഇടിഞ്ഞുതാഴ്ന്നിരുന്നു. വശങ്ങളിലെ ഭിത്തികള്‍ക്ക് ബലക്ഷയം ഉണ്ടായതോടെ കിണര്‍ പുനര്‍നിര്‍മാണത്തിന് പഞ്ചായത്ത് തയാറാകുകയായിരുന്നു.